തൊടുപുഴ: സ്വർണമാല പൊട്ടിച്ചെടുത്ത മോഷ്ടാക്കളുടെ പിന്നാലെയോടിയ വീട്ടമ്മയെ കാറിടിച്ചു വീഴ്ത്തി. സ്കൂട്ടറിലെത്തിയ മോഷ്ടാക്കളും ഇടിച്ചു വീഴ്ത്തിയ കാറും കടന്നുകളഞ്ഞു.
അരിക്കുഴ പാറക്കടവ് നടുത്തൊട്ടിയിൽ അനിത രാജുവിന്റെ (44) മാലയാണ് പൊട്ടിച്ചെടുത്തത്. ഇന്നലെ രാവിലെ എട്ടരയോടെ തൊടുപുഴ - പാറക്കടവ് റോഡിലായിരുന്നു സംഭവം. മൂന്നേകാൽ പവന്റെ മാലയാണു ബൈക്കിലെത്തിയ രണ്ടംഗസംഘം വലിച്ചുപൊട്ടിച്ചത്.
പിടിവലിക്കിടയിൽ മാലയുടെ ചെറിയൊരു ഭാഗം അനിതയുടെ കൈയിൽ കിട്ടി. ബാക്കി വരുന്ന രണ്ടേമുക്കാൽ പവൻ സ്വർണവുമായി മോഷ്ടാക്കൾ സ്കൂട്ടറിൽ പാഞ്ഞു പോകുന്നതിനിടെ നിയന്ത്രണം വിട്ടു വാഹനം മറിഞ്ഞ് ഇവർ റോഡിൽ വീണു.
മോഷ്ടാക്കളുടെ പിന്നാലെ ഓടിയെത്തുന്നതിനിടയിൽ പിന്നിൽനിന്നു വന്ന കാർ അനിതയെ ഇടിച്ചു വീഴ്ത്തുകയായിരുന്നു. അനിതയുടെ കാലിൽ കാർ കയറിയിറങ്ങി. നിലവിളി കേട്ടു നാട്ടുകാർ ഓടിയെത്തിയപ്പോഴേക്കും സ്കൂട്ടർ നേരെയാക്കി മോഷ്ടാക്കളും കാറുകാരും സ്ഥലംവിട്ടു. കാലിനു സാരമായി പരിക്കേറ്റ അനിതയെ നാട്ടുകാർ ഉടൻതന്നെ ആശുപത്രിയിലെത്തിച്ചു. പ്രതികളെകുറിച്ചു സൂചന ലഭിച്ചെന്നും നിർത്താതെ പോയ കാറുകാർക്കായും അന്വേഷണം ആരംഭിച്ചെന്നും തൊടുപുഴ എസ്ഐ എം.പി. സാഗർ പറഞ്ഞു.
അരിക്കുഴ പാറക്കടവ് നടുത്തൊട്ടിയിൽ അനിത രാജുവിന്റെ (44) മാലയാണ് പൊട്ടിച്ചെടുത്തത്. ഇന്നലെ രാവിലെ എട്ടരയോടെ തൊടുപുഴ - പാറക്കടവ് റോഡിലായിരുന്നു സംഭവം. മൂന്നേകാൽ പവന്റെ മാലയാണു ബൈക്കിലെത്തിയ രണ്ടംഗസംഘം വലിച്ചുപൊട്ടിച്ചത്.
പിടിവലിക്കിടയിൽ മാലയുടെ ചെറിയൊരു ഭാഗം അനിതയുടെ കൈയിൽ കിട്ടി. ബാക്കി വരുന്ന രണ്ടേമുക്കാൽ പവൻ സ്വർണവുമായി മോഷ്ടാക്കൾ സ്കൂട്ടറിൽ പാഞ്ഞു പോകുന്നതിനിടെ നിയന്ത്രണം വിട്ടു വാഹനം മറിഞ്ഞ് ഇവർ റോഡിൽ വീണു.
മോഷ്ടാക്കളുടെ പിന്നാലെ ഓടിയെത്തുന്നതിനിടയിൽ പിന്നിൽനിന്നു വന്ന കാർ അനിതയെ ഇടിച്ചു വീഴ്ത്തുകയായിരുന്നു. അനിതയുടെ കാലിൽ കാർ കയറിയിറങ്ങി. നിലവിളി കേട്ടു നാട്ടുകാർ ഓടിയെത്തിയപ്പോഴേക്കും സ്കൂട്ടർ നേരെയാക്കി മോഷ്ടാക്കളും കാറുകാരും സ്ഥലംവിട്ടു. കാലിനു സാരമായി പരിക്കേറ്റ അനിതയെ നാട്ടുകാർ ഉടൻതന്നെ ആശുപത്രിയിലെത്തിച്ചു. പ്രതികളെകുറിച്ചു സൂചന ലഭിച്ചെന്നും നിർത്താതെ പോയ കാറുകാർക്കായും അന്വേഷണം ആരംഭിച്ചെന്നും തൊടുപുഴ എസ്ഐ എം.പി. സാഗർ പറഞ്ഞു.