തിരുവനന്തപുരം: മാവോയിസ്റ്റുകൾ മാർക്സിസം ലെനിനിസം പിന്തുടരുന്ന കമ്യൂണിസ്റ്റു പാർട്ടിയല്ലെന്നും അതൊരു ഭീകര സംഘടന മാത്രമാണെന്നും സിപിഎം. ജനാധിപത്യ രാഷ്ട്രീയ പ്രവർത്തനത്തിനു പകരം സായുധ കലാപമാണ് ഇവർ മുന്നോട്ടുവയ്ക്കുന്നത്. ഇടതുപക്ഷ സർക്കാരുകൾ അധികാരത്തിലിരുന്ന സംസ്ഥാനങ്ങളിൽ അട്ടിമറി പ്രവർത്തനം നടത്തുന്നതിന് എക്കാലത്തും മാവോയിസ്റ്റുകൾ ശ്രമിച്ചിട്ടുണ്ട്.
ഒരു ജനാധിപത്യ സംവിധാനത്തിൽ ഉണ്ടാകാൻ പാടില്ലാത്ത പൗരാവകാശങ്ങൾക്കു നേരെയുള്ള കടന്നാക്രമണമാണ് യുഎപിഎ എന്ന നിലപാടാണു സിപിഎമ്മിനുള്ളത്. കോണ്‍ഗ്രസും ബിജെപിയും കൈകോർത്ത് പാസാക്കിയ ഈ കേന്ദ്ര നിയമം ഇന്നു രാജ്യവ്യാപകമായി ബാധകമാണ്. സംസ്ഥാന വിഷയമായിരുന്ന ക്രമസമാധാന മേഖലയിൽ കേന്ദ്രത്തിനു നേരിട്ട് ഇടപെടാൻ ഈ നിയമം അവസരം നൽകുന്നു.
പന്തീരങ്കാവ് സംഭവത്തിലും സത്യസന്ധമായി അന്വേഷണം നടത്തി യുഎപിഎ ദുരുപയോഗിക്കില്ലെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ടെന്നും മറിച്ചുള്ള പ്രചാരവേലകൾ ഇടതുപക്ഷത്തെ തകർക്കാനാണെന്നും സിപിഎം സെക്രട്ടേറിയറ്റ് പറഞ്ഞു.
ഒരു ജനാധിപത്യ സംവിധാനത്തിൽ ഉണ്ടാകാൻ പാടില്ലാത്ത പൗരാവകാശങ്ങൾക്കു നേരെയുള്ള കടന്നാക്രമണമാണ് യുഎപിഎ എന്ന നിലപാടാണു സിപിഎമ്മിനുള്ളത്. കോണ്‍ഗ്രസും ബിജെപിയും കൈകോർത്ത് പാസാക്കിയ ഈ കേന്ദ്ര നിയമം ഇന്നു രാജ്യവ്യാപകമായി ബാധകമാണ്. സംസ്ഥാന വിഷയമായിരുന്ന ക്രമസമാധാന മേഖലയിൽ കേന്ദ്രത്തിനു നേരിട്ട് ഇടപെടാൻ ഈ നിയമം അവസരം നൽകുന്നു.
പന്തീരങ്കാവ് സംഭവത്തിലും സത്യസന്ധമായി അന്വേഷണം നടത്തി യുഎപിഎ ദുരുപയോഗിക്കില്ലെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ടെന്നും മറിച്ചുള്ള പ്രചാരവേലകൾ ഇടതുപക്ഷത്തെ തകർക്കാനാണെന്നും സിപിഎം സെക്രട്ടേറിയറ്റ് പറഞ്ഞു.