തിരുവനന്തപുരം: രാഹുല്‍ ഗാന്ധി വേണ്ട സമയത്ത് കോണ്‍ഗ്രസ് നേതൃനിരയിലേക്ക് തിരിച്ചുവരുമെന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയംഗം എ.കെ. ആന്റണി. സോണിയാഗന്ധി അതിശക്തമായാണ് കോണ്‍ഗ്രസിനെ മുന്നോട്ടുകൊണ്ടുപോകുന്നത്. സര്‍ക്കാരിനെതിരായ എല്ലാ സമരങ്ങള്‍ക്കു മുന്നിലും രാഹുല്‍ ഉണ്ടാകുമെന്നും ആന്റണി ഇന്ദിരാഭവനില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടിയായി പറഞ്ഞു.
സംസ്ഥാനത്തെ കോണ്‍ഗ്രസ് കാര്യങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് അക്കാര്യങ്ങള്‍ക്ക് മറുപടി നല്കാന് ശക്തമായ നേതൃനിര സംസ്ഥാനത്ത് കോണ്‍ഗ്രസിനുണ്ടെന്നും ആന്റണി പറഞ്ഞു.
ദേശീയ തലത്തില്‍ ബിജെപി സര്‍ക്കാരിനെതിരേ ശക്തമായ പ്രക്ഷോഭം നടത്തുമെന്ന് ആന്റണി പറഞ്ഞു. ബിജെപി സര്‍ക്കാരിന്റെ ഭരണംമൂലം സാമ്പത്തിക രംഗത്തും മറ്റു പ്രധാനപ്പെട്ട മേഖലകളിലും ഉണ്ടായ വന്‍ തകര്ച്ചയ്ക്കെതിരേയാണ് പ്രക്ഷോഭം. ആദ്യപടിയായി ഈ മാസം അഞ്ചു മുതല്‍ 15 വരെ ദേശീയ തലത്തില്‍ വിവിധ സമരപരിപാടികള്‍ അരങ്ങേറും.
ഒന്നാംഘട്ട സമരത്തിന്റെ സമാപനത്തില്‍ ലക്ഷക്കണക്കിനു ആളുകള്‍ പങ്കെടുക്കുന്ന റാലി ഡല്‍ഹിയില്‍ നടക്കും. ഇതോടൊപ്പം അടുത്ത പാര്‍ലമെന്റ് സമ്മേളനത്തില്‍ ഈ വിഷയങ്ങള്‍ കോണ്‍ഗ്രസ് ഉന്നയിക്കും. മറ്റു പ്രതിപക്ഷ കക്ഷികളുടെ സഹകരണത്തോടെ കൂട്ടായ പരിപാടികള്‍ക്ക് കോണ്‍ഗ്രസ് നേതൃത്വം നല്‍കും.
രാജ്യത്തെ ഗ്രാമീണ സമ്പദ്ഘടനയും കാര്‍ഷിക സമ്പദ്ഘടനയും വന്‍ തകര്‍ച്ചയിലാണ്. തൊഴിലില്ലായ്മ 45 വര്‍ഷത്തിലെ ഏറ്റവും ഉയര്‍ന്ന സ്ഥിതിയിലാണ്. തൊഴിലില്ലായ്മ നിരക്ക് 8.1 ശതമാനമായി. സ്വതന്ത്ര ഇന്ത്യയില്‍ ഇതുവരെ കാണാത്ത അസാധാരണമായ സാമ്പത്തിക മാന്ദ്യത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. ബാങ്കുകളില്‍ കിട്ടാക്കടം എട്ടുലക്ഷം കോടി കവിഞ്ഞു.
ബിജെപി ഭരണത്തിനിടയില്‍ 25,000ത്തിലധികം ബാങ്ക് തട്ടിപ്പുകള്‍ നടന്നു. റിസര്‍വ് ബാങ്ക് കരുതല്‍ ധനം കേന്ദ്രസര്‍ക്കാര്‍ പിടിച്ചുവാങ്ങി. 3,89,000 കോടി രൂപയാണ് ഇത്തരത്തില്‍ മാറ്റപ്പെട്ടത്. ആര്‍ബിഐ സൂക്ഷിച്ചിരുന്ന സ്വര്‍ണ ശേഖരവും 1990നുശേഷം ആദ്യമായി ഓപ്പണ്‍ മാര്‍ക്കറ്റില്‍ വിൽക്കാനും തുടങ്ങി.
രാജ്യം സാമ്പത്തിക തകര്‍ച്ചയിലൂടെ കടന്നുപോകുമ്പോഴും നരേന്ദ്ര മോദി ആര്‍സിഇപി കരാര്‍ ഒപ്പുവയ്ക്കാന്‍ കച്ചകെട്ടി ഇറങ്ങിയിരിക്കയാണ്. കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ അതിശക്തമായ ചെറുത്തുനില്പ് നടത്തിയതിനെ തുടര്‍ന്നാണ് കരാര്‍ ഒപ്പിടുന്നതില്നിന്നു കേന്ദ്രസര്‍ക്കാര്‍ പിന്മാറിയത്. ഈ കരാര്‍ നടപ്പായിരുന്നെങ്കില്‍ ഇന്ത്യന്‍ സാമ്പത്തിക മേഖല സമ്പൂര്‍ണ തകര്‍ച്ചയിലേക്കു കൂപ്പുകുത്തിയേനെയെന്നും ആന്റണി പറഞ്ഞു.
സംസ്ഥാനത്തെ കോണ്‍ഗ്രസ് കാര്യങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് അക്കാര്യങ്ങള്‍ക്ക് മറുപടി നല്കാന് ശക്തമായ നേതൃനിര സംസ്ഥാനത്ത് കോണ്‍ഗ്രസിനുണ്ടെന്നും ആന്റണി പറഞ്ഞു.
ദേശീയ തലത്തില്‍ ബിജെപി സര്‍ക്കാരിനെതിരേ ശക്തമായ പ്രക്ഷോഭം നടത്തുമെന്ന് ആന്റണി പറഞ്ഞു. ബിജെപി സര്‍ക്കാരിന്റെ ഭരണംമൂലം സാമ്പത്തിക രംഗത്തും മറ്റു പ്രധാനപ്പെട്ട മേഖലകളിലും ഉണ്ടായ വന്‍ തകര്ച്ചയ്ക്കെതിരേയാണ് പ്രക്ഷോഭം. ആദ്യപടിയായി ഈ മാസം അഞ്ചു മുതല്‍ 15 വരെ ദേശീയ തലത്തില്‍ വിവിധ സമരപരിപാടികള്‍ അരങ്ങേറും.
ഒന്നാംഘട്ട സമരത്തിന്റെ സമാപനത്തില്‍ ലക്ഷക്കണക്കിനു ആളുകള്‍ പങ്കെടുക്കുന്ന റാലി ഡല്‍ഹിയില്‍ നടക്കും. ഇതോടൊപ്പം അടുത്ത പാര്‍ലമെന്റ് സമ്മേളനത്തില്‍ ഈ വിഷയങ്ങള്‍ കോണ്‍ഗ്രസ് ഉന്നയിക്കും. മറ്റു പ്രതിപക്ഷ കക്ഷികളുടെ സഹകരണത്തോടെ കൂട്ടായ പരിപാടികള്‍ക്ക് കോണ്‍ഗ്രസ് നേതൃത്വം നല്‍കും.
രാജ്യത്തെ ഗ്രാമീണ സമ്പദ്ഘടനയും കാര്‍ഷിക സമ്പദ്ഘടനയും വന്‍ തകര്‍ച്ചയിലാണ്. തൊഴിലില്ലായ്മ 45 വര്‍ഷത്തിലെ ഏറ്റവും ഉയര്‍ന്ന സ്ഥിതിയിലാണ്. തൊഴിലില്ലായ്മ നിരക്ക് 8.1 ശതമാനമായി. സ്വതന്ത്ര ഇന്ത്യയില്‍ ഇതുവരെ കാണാത്ത അസാധാരണമായ സാമ്പത്തിക മാന്ദ്യത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. ബാങ്കുകളില്‍ കിട്ടാക്കടം എട്ടുലക്ഷം കോടി കവിഞ്ഞു.
ബിജെപി ഭരണത്തിനിടയില്‍ 25,000ത്തിലധികം ബാങ്ക് തട്ടിപ്പുകള്‍ നടന്നു. റിസര്‍വ് ബാങ്ക് കരുതല്‍ ധനം കേന്ദ്രസര്‍ക്കാര്‍ പിടിച്ചുവാങ്ങി. 3,89,000 കോടി രൂപയാണ് ഇത്തരത്തില്‍ മാറ്റപ്പെട്ടത്. ആര്‍ബിഐ സൂക്ഷിച്ചിരുന്ന സ്വര്‍ണ ശേഖരവും 1990നുശേഷം ആദ്യമായി ഓപ്പണ്‍ മാര്‍ക്കറ്റില്‍ വിൽക്കാനും തുടങ്ങി.
രാജ്യം സാമ്പത്തിക തകര്‍ച്ചയിലൂടെ കടന്നുപോകുമ്പോഴും നരേന്ദ്ര മോദി ആര്‍സിഇപി കരാര്‍ ഒപ്പുവയ്ക്കാന്‍ കച്ചകെട്ടി ഇറങ്ങിയിരിക്കയാണ്. കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ അതിശക്തമായ ചെറുത്തുനില്പ് നടത്തിയതിനെ തുടര്‍ന്നാണ് കരാര്‍ ഒപ്പിടുന്നതില്നിന്നു കേന്ദ്രസര്‍ക്കാര്‍ പിന്മാറിയത്. ഈ കരാര്‍ നടപ്പായിരുന്നെങ്കില്‍ ഇന്ത്യന്‍ സാമ്പത്തിക മേഖല സമ്പൂര്‍ണ തകര്‍ച്ചയിലേക്കു കൂപ്പുകുത്തിയേനെയെന്നും ആന്റണി പറഞ്ഞു.