ഏറ്റുമാനൂർ: കുട്ടിയുടെ ബന്ധുക്കൾ താമസിച്ചിരുന്നതും കുട്ടി മരണപ്പെട്ട ആശുപത്രിയും അതിരന്പുഴ പഞ്ചായത്ത് പരിധിയിലാണ്. അതിരന്പുഴ പഞ്ചായത്തിൽ സംസ്കരിക്കാനുള്ള സൗകര്യം ഇല്ലാത്തതിനാലാണ് ഏറ്റുമാനൂർ നഗരസഭയ്ക്കു കത്തു നൽകിയത്.
ഏറ്റുമാനൂർ നഗരസഭ തിരിച്ചയയ്ക്കുകയായിരുന്നു. പോലീസ് എത്തി പഞ്ചായത്തിന്റെ ലെറ്റർ നൽകിയിട്ടും പലതവണ പല ഉദ്യോഗസ്ഥരും വന്നിട്ടും ഓരോ കാരണങ്ങൾ ചൂണ്ടിക്കാട്ടി വൈകിപ്പിച്ചു. സംസ്കാരം നടത്താനുള്ള യാതൊരുവിധ സൗകര്യവും നഗരസഭ ചെയ്തു തരാതിരുന്നതിനെത്തുടർന്നാണു മൃതദേഹം സംസ്കരിക്കാൻ പോലീസ് നിർബന്ധിതരായത്.
അനൂപ് സി. നായർ എറ്റുമാനൂർ എസ്ഐ
അനുവാദം നൽകിയിരുന്നു
വ്യാഴാഴ്ച വൈകുന്നേരം 4.30നാണു പോലീസ് ആവശ്യവുമായി എത്തിയത്. അതിരന്പുഴ പഞ്ചായത്തിൽ ആയതിനാൽ ആവശ്യമായ രേഖകൾ സമർപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. ഇന്നലെ രാവിലെയാണു പോലീസ് രേഖകൾ നൽകിയത്. അപ്പോൾതന്നെ പേരൂർ പേമലമുകളേൽ ഉണ്ടായിരുന്ന പഴയ ശ്മശാനത്തിൽ സംസ്കരിക്കാൻ രേഖമൂലം അനുവാദം നൽകി.
നിലവിൽ നഗരസഭയുടെ പേരൂർ പേമലമുകളേലുള്ള ശ്മശാനം ജനവാസ കേന്ദ്രമായതിനാൽ വല്ലപ്പോഴും മാത്രമാണ് സംസ്കാരം നടത്തിയിരുന്നത്. സംസ്കാരം നടത്താൻ തൊഴിലാളികൾ നഗരസഭയ്ക്കില്ല. ഇക്കാര്യം പോലീസിനെ അറിയിച്ചിരുന്നു. മുൻപ് പോലീസുമായുണ്ടായ ഒരു തർക്കത്തിന്റെ പേരിൽ നഗരസഭയെ തേജോവധം ചെയ്യാൻ പോലീസ് നടത്തിയ നാടകമാണ്്.
ജോർജ് പുല്ലാട്ട് , ചെയർമാൻ ഏറ്റുമാനൂർ നഗരസഭ
ഏറ്റുമാനൂർ നഗരസഭ തിരിച്ചയയ്ക്കുകയായിരുന്നു. പോലീസ് എത്തി പഞ്ചായത്തിന്റെ ലെറ്റർ നൽകിയിട്ടും പലതവണ പല ഉദ്യോഗസ്ഥരും വന്നിട്ടും ഓരോ കാരണങ്ങൾ ചൂണ്ടിക്കാട്ടി വൈകിപ്പിച്ചു. സംസ്കാരം നടത്താനുള്ള യാതൊരുവിധ സൗകര്യവും നഗരസഭ ചെയ്തു തരാതിരുന്നതിനെത്തുടർന്നാണു മൃതദേഹം സംസ്കരിക്കാൻ പോലീസ് നിർബന്ധിതരായത്.
അനൂപ് സി. നായർ എറ്റുമാനൂർ എസ്ഐ
അനുവാദം നൽകിയിരുന്നു
വ്യാഴാഴ്ച വൈകുന്നേരം 4.30നാണു പോലീസ് ആവശ്യവുമായി എത്തിയത്. അതിരന്പുഴ പഞ്ചായത്തിൽ ആയതിനാൽ ആവശ്യമായ രേഖകൾ സമർപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. ഇന്നലെ രാവിലെയാണു പോലീസ് രേഖകൾ നൽകിയത്. അപ്പോൾതന്നെ പേരൂർ പേമലമുകളേൽ ഉണ്ടായിരുന്ന പഴയ ശ്മശാനത്തിൽ സംസ്കരിക്കാൻ രേഖമൂലം അനുവാദം നൽകി.
നിലവിൽ നഗരസഭയുടെ പേരൂർ പേമലമുകളേലുള്ള ശ്മശാനം ജനവാസ കേന്ദ്രമായതിനാൽ വല്ലപ്പോഴും മാത്രമാണ് സംസ്കാരം നടത്തിയിരുന്നത്. സംസ്കാരം നടത്താൻ തൊഴിലാളികൾ നഗരസഭയ്ക്കില്ല. ഇക്കാര്യം പോലീസിനെ അറിയിച്ചിരുന്നു. മുൻപ് പോലീസുമായുണ്ടായ ഒരു തർക്കത്തിന്റെ പേരിൽ നഗരസഭയെ തേജോവധം ചെയ്യാൻ പോലീസ് നടത്തിയ നാടകമാണ്്.
ജോർജ് പുല്ലാട്ട് , ചെയർമാൻ ഏറ്റുമാനൂർ നഗരസഭ