കൊച്ചി: ക്യാൻഡിക്കോ ഇന്ത്യ ലിമിറ്റഡ് കന്പനി വിപണിയിലെത്തിക്കുന്ന ടൈം ബോംബ് എന്ന ച്യൂയിംഗ് ഗം ഹാനികരമെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമെന്നു കന്പനി അധികൃതർ. ച്യൂയിംഗ് ഗം കഴിച്ച് ഏതാനും ചില സ്കൂൾ വിദ്യാർഥികൾക്കു ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടെന്നും ഇവർ ചികിത്സ തേടിയെന്നുമുള്ള വാർത്തകളാണു പ്രചരിക്കുന്നത്. ഇതിനു പിന്നിൽ മറ്റു ലക്ഷ്യങ്ങൾ വച്ചു പ്രവർത്തിക്കുന്നവരാണ്.
കന്പനിയെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചവർക്കെതിരേ സൈബർ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അഥോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) യുടെ എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് കന്പനി ഉത്പന്നങ്ങൾ വിപണിയിലെത്തിക്കുന്നതെന്നു സഞ്ജീവ് കുമാർ ഗുപ്ത, റോണി പള്ളൻ, മനു ശങ്കർ എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു.
കന്പനിയെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചവർക്കെതിരേ സൈബർ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അഥോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) യുടെ എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് കന്പനി ഉത്പന്നങ്ങൾ വിപണിയിലെത്തിക്കുന്നതെന്നു സഞ്ജീവ് കുമാർ ഗുപ്ത, റോണി പള്ളൻ, മനു ശങ്കർ എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു.