പത്തനംതിട്ട: ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കി. മലയാലപ്പുഴ താഴം നക്കര വെള്ളാവൂർ ഹരിശ്ചന്ദ്രനാ(55)ണ് ഭാര്യ ലളിതയെ(47) കോടാലികൊണ്ടു വെട്ടിക്കൊലപ്പെടുത്തിയ ശേഷം തൂങ്ങി മരിച്ചത്.
സംശയരോഗവും മദ്യപാനവുമാണു കൊലപാതകത്തിൽ കലാശിച്ചതെന്നും ഇയാൾ മാനസിക ദൗർബല്യത്തിനു ചികിത്സയിലായിരുന്നുവെന്നും പോലീസ് അറിയിച്ചു. വ്യാഴാഴ്ച രാത്രിയാണ് സംഭവമെന്നു കരുതുന്നു. ഇന്നലെ രാവിലെ എട്ടോടെ വീട്ടിലെ ആരെയും പുറത്തേക്കു കാണാതെ വന്നപ്പോൾ അയൽവാസികൾ അന്വേഷിച്ചെത്തി. അപ്പോഴാണ് ഹരിയെ വീടിനുള്ളിൽ സ്റ്റെയർകെയ്സിന്റെ കൈവരിയിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. നാട്ടുകാർ വിവരമറിയിച്ചതനുസരിച്ചു സ്ഥലത്തെത്തിയ പോലീസ് വീട് തുറന്നു പരിശോധിച്ചപ്പോൾ വെട്ടേറ്റു മരിച്ച നിലയിൽ കിടപ്പുമുറിയിൽ ലളിതയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഹരിശ്ചന്ദ്രന്റെ ഷർട്ടിന്റെ പോക്കറ്റിലും മുണ്ടിന്റെ കോന്തലയിൽ കെട്ടിയ നിലയിൽ രണ്ട് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു.
ഭാര്യയുമായുള്ള പ്രശ്നങ്ങളാണ് ഇതിൽ സൂചിപ്പിച്ചിരിക്കുന്നതെന്നു പോലീസ് പറഞ്ഞു. പ്രവാസിയായിരുന്ന ഹരിശ്ചന്ദ്രൻ മൂന്നു വർഷം മുന്‍പാണ് നാട്ടിലെത്തിയത്.
സംഭവം നടക്കുന്പോൾ വീട്ടിൽ ലളിതയും ഹരിശ്ചന്ദ്രനും മാത്രമാണ് ഉണ്ടായിരുന്നത്. ലളിത മലയാലപ്പുഴ ഗ്രാമീണ്‍ ബാങ്കിൽ സ്വീപ്പറായി ജോലി ചെയ്തു വരികയായിരുന്നു. മൂത്ത മകൻ ഗിരീഷ് സൈനികനാണ്. ഇളയ മകൻ ഹരീഷ് ഇൻഡസ് ബാങ്ക് ജീവനക്കാരനാണ്. മൃതദേഹം കോട്ടയം മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടം നടത്തി.
സംശയരോഗവും മദ്യപാനവുമാണു കൊലപാതകത്തിൽ കലാശിച്ചതെന്നും ഇയാൾ മാനസിക ദൗർബല്യത്തിനു ചികിത്സയിലായിരുന്നുവെന്നും പോലീസ് അറിയിച്ചു. വ്യാഴാഴ്ച രാത്രിയാണ് സംഭവമെന്നു കരുതുന്നു. ഇന്നലെ രാവിലെ എട്ടോടെ വീട്ടിലെ ആരെയും പുറത്തേക്കു കാണാതെ വന്നപ്പോൾ അയൽവാസികൾ അന്വേഷിച്ചെത്തി. അപ്പോഴാണ് ഹരിയെ വീടിനുള്ളിൽ സ്റ്റെയർകെയ്സിന്റെ കൈവരിയിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. നാട്ടുകാർ വിവരമറിയിച്ചതനുസരിച്ചു സ്ഥലത്തെത്തിയ പോലീസ് വീട് തുറന്നു പരിശോധിച്ചപ്പോൾ വെട്ടേറ്റു മരിച്ച നിലയിൽ കിടപ്പുമുറിയിൽ ലളിതയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഹരിശ്ചന്ദ്രന്റെ ഷർട്ടിന്റെ പോക്കറ്റിലും മുണ്ടിന്റെ കോന്തലയിൽ കെട്ടിയ നിലയിൽ രണ്ട് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു.
ഭാര്യയുമായുള്ള പ്രശ്നങ്ങളാണ് ഇതിൽ സൂചിപ്പിച്ചിരിക്കുന്നതെന്നു പോലീസ് പറഞ്ഞു. പ്രവാസിയായിരുന്ന ഹരിശ്ചന്ദ്രൻ മൂന്നു വർഷം മുന്‍പാണ് നാട്ടിലെത്തിയത്.
സംഭവം നടക്കുന്പോൾ വീട്ടിൽ ലളിതയും ഹരിശ്ചന്ദ്രനും മാത്രമാണ് ഉണ്ടായിരുന്നത്. ലളിത മലയാലപ്പുഴ ഗ്രാമീണ്‍ ബാങ്കിൽ സ്വീപ്പറായി ജോലി ചെയ്തു വരികയായിരുന്നു. മൂത്ത മകൻ ഗിരീഷ് സൈനികനാണ്. ഇളയ മകൻ ഹരീഷ് ഇൻഡസ് ബാങ്ക് ജീവനക്കാരനാണ്. മൃതദേഹം കോട്ടയം മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടം നടത്തി.