കൊച്ചി: വാളയാർ അട്ടപ്പള്ളത്തെ ദളിത് പെണ്‍കുട്ടികളുടെ ദുരൂഹമരണം സിബിഐ അന്വേഷിക്കണമെന്ന് ഇന്ത്യൻ ദളിത് ഫെഡറേഷൻ (ഐഡിഎഫ്). കേസ് അന്വേഷിച്ച രീതിയും എഫ്ഐആർ തയാറാക്കിയ രീതിയും കൊലപാതകം ആത്മഹത്യയാക്കുന്ന തരത്തിലുള്ളതാണെന്നും കേസ് അട്ടിമറിക്കാൻ ബാഹ്യശക്തികളുടെ ഇടപെടൽ നടന്നതായും ഐഡിഎഫ് സംശയിക്കുന്നു. ഇതിനു തെളിവാണു കേസിൽ പോലീസ് പിടികൂടിയ പ്രതികളെ സിപിഎം ബ്രാഞ്ച് സെക്രട്ടറി ഇടപെട്ടു മോചിപ്പിച്ചതെന്നും ഭാരവാഹികൾ പത്രസമ്മേളനത്തിൽ ആരോപിച്ചു.
കുട്ടികളുടെ കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരം അടിയന്തരമായി നൽകണം. വാളയാർ സംഭവത്തിൽ പ്രതികരിക്കാത്ത പട്ടിക വിഭാഗം എംഎൽഎമാരുടെ വസതികളിലേക്കു ഫെഡറേഷന്റെ നേതൃത്വത്തിൽ മാർച്ച് നടത്തുമെന്നും ഭാരവാഹികൾ അറിയിച്ചു. പി.സി. ശ്രീധരൻ, ഒ.കെ. സുധാകരൻ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
കുട്ടികളുടെ കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരം അടിയന്തരമായി നൽകണം. വാളയാർ സംഭവത്തിൽ പ്രതികരിക്കാത്ത പട്ടിക വിഭാഗം എംഎൽഎമാരുടെ വസതികളിലേക്കു ഫെഡറേഷന്റെ നേതൃത്വത്തിൽ മാർച്ച് നടത്തുമെന്നും ഭാരവാഹികൾ അറിയിച്ചു. പി.സി. ശ്രീധരൻ, ഒ.കെ. സുധാകരൻ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.