തിരുവനന്തപുരം: യൂണിഫോമിട്ട വനം, പോലീസ് ഉദ്യോഗസ്ഥർക്കു കാട്ടുപന്നിയെ വെടിവച്ചു കൊല്ലാമെന്ന് വനം മന്ത്രി കെ. രാജു നിയമസഭയെ അറിയിച്ചു.
നാട്ടിലിറങ്ങി കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ വെടിവച്ചുകൊല്ലാൻ കഴിയും. മലയോരമേഖലയിലെ കർഷകർക്ക് ദുരിതമായി മാറുന്ന കാട്ടുപന്നി ശല്യം തടയാനായി നിയമം ലഘൂകരിച്ചിട്ടുണ്ട്. ഗർഭിണികളായ പന്നികളെയും കാട്ടിലേക്കു തിരിഞ്ഞോടുന്ന പന്നികളെയും വെടിവയ്ക്കരുത് എന്നായിരുന്നു നേരത്തെ ഉണ്ടായിരുന്ന നിയമം. അതിൽ മാറ്റം വരുത്തിയിട്ടുണ്ടെന്ന് വീണാ ജോർജിന് മന്ത്രി മറുപടി നൽകി.
നെൽകർഷകർക്ക് നെല്ലിന്റെ വിലയ്ക്ക് സംഭരണ കേന്ദ്രത്തിൽ നിന്ന് കൊടുക്കുന്ന രസീത് ബാങ്കിൽ എത്തിച്ചാൽ അവർക്ക് അപ്പോൾ തന്നെ പണം കൈമാറുന്ന രീതിയാണ് നിലവിലുള്ളതെന്നും കർഷകർക്ക് അത് ഏറെ ആശ്വാസമാണെന്നും കുടിശിക ഉണ്ടെങ്കിൽ ഉടനെ കൊടുത്തു തീർക്കുമെന്നും ഷാഫി പറന്പിൽ സി.കെ. ഹരീന്ദ്രൻ എന്നിവർക്ക് മന്ത്രി മറുപടി നൽകി.
നാട്ടിലിറങ്ങി കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ വെടിവച്ചുകൊല്ലാൻ കഴിയും. മലയോരമേഖലയിലെ കർഷകർക്ക് ദുരിതമായി മാറുന്ന കാട്ടുപന്നി ശല്യം തടയാനായി നിയമം ലഘൂകരിച്ചിട്ടുണ്ട്. ഗർഭിണികളായ പന്നികളെയും കാട്ടിലേക്കു തിരിഞ്ഞോടുന്ന പന്നികളെയും വെടിവയ്ക്കരുത് എന്നായിരുന്നു നേരത്തെ ഉണ്ടായിരുന്ന നിയമം. അതിൽ മാറ്റം വരുത്തിയിട്ടുണ്ടെന്ന് വീണാ ജോർജിന് മന്ത്രി മറുപടി നൽകി.
നെൽകർഷകർക്ക് നെല്ലിന്റെ വിലയ്ക്ക് സംഭരണ കേന്ദ്രത്തിൽ നിന്ന് കൊടുക്കുന്ന രസീത് ബാങ്കിൽ എത്തിച്ചാൽ അവർക്ക് അപ്പോൾ തന്നെ പണം കൈമാറുന്ന രീതിയാണ് നിലവിലുള്ളതെന്നും കർഷകർക്ക് അത് ഏറെ ആശ്വാസമാണെന്നും കുടിശിക ഉണ്ടെങ്കിൽ ഉടനെ കൊടുത്തു തീർക്കുമെന്നും ഷാഫി പറന്പിൽ സി.കെ. ഹരീന്ദ്രൻ എന്നിവർക്ക് മന്ത്രി മറുപടി നൽകി.