ഏറ്റുമാനൂർ: ഏറ്റുമാനൂരിൽ പേരൂർ കവലയിലെ കടയിൽ വിൽപ്പനയ്ക്കു ലോറിയിൽ എത്തിച്ച അരിയിൽ മാരക കീടനാശിനി കണ്ടെത്തി. ലോഡ് ഇറക്കാനെത്തിയ ചുമട്ടുതൊഴിലാളികൾക്കു രൂക്ഷഗന്ധം മൂലം ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു.
പേരൂർ കവലയിൽ പ്രവർത്തിക്കുന്ന സ്വകാര്യ സ്ഥാപനത്തിലാണ് അതിരന്പുഴ ഗോഡൗണിൽനിന്ന് എത്തിച്ച അരിച്ചാക്കുകൾക്കിടയിൽ അലുമിനിയം ഫോസ് ഫൈഡ് 56 ശതമാനം അടങ്ങിയ സെൽഫോസ് എന്ന കീടനാശിനി വിതറിയതായി കണ്ടെത്തിയത്. ഇവയുടെ പായ്ക്കറ്റുകളും കണ്ടെത്തിയിരുന്നു. മുപ്പതോളം ചാക്ക് അരി ഇറക്കിയപ്പോഴാണു തൊഴിലാളികൾക്കു ശ്വാസതടസവും ചൊറിച്ചിലും അനുഭവപ്പെട്ടത്. തുടർന്നു നടത്തിയ പരിശോധനയിലാണ് ചാക്കിനിടയിൽ വിതറിയ നിലയിലും പായ്ക്കറ്റായും സെൽഫോസ് കണ്ടെത്തിയത്.
ഭക്ഷ്യസുരക്ഷാ വിഭാഗം ഏറ്റുമാനൂർ സർക്കിൾ ഓഫീസർ ഡോ. തെരസിലിൻ ലൂയിസ്, എസ്ഐ അനൂപ് സി. നായർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തി.
കണ്ടെത്തിയ രാസവസ്തു കീടങ്ങളെ നശിപ്പിക്കുന്നതിന് അംഗീകൃത ഏജൻസികൾക്കു മാത്രമേ ഉപയോഗിക്കാൻ അനുവാദമുള്ളൂ. ഇവിടെ അനധികൃതമായി ഉപയോഗിച്ചതായി പരിശോധകർ പറഞ്ഞു.
സാന്പിൾ പരിശോധനാ ഫലം ലഭിച്ചശേഷം തുടർനടപടി സ്വീകരിക്കുമെന്നു ഡോ. തെരസിലിൻ ലൂയിസ് പറഞ്ഞു. ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധനാ ഫലം എത്തിയ ശേഷം വീഴ്ച വരുത്തിയവർക്കെതിരേ നടപടി സ്വീകരിക്കുമെന്ന് ഏറ്റുമാനൂർ നഗരസഭാ അധികൃതർ പറഞ്ഞു.
പേരൂർ കവലയിൽ പ്രവർത്തിക്കുന്ന സ്വകാര്യ സ്ഥാപനത്തിലാണ് അതിരന്പുഴ ഗോഡൗണിൽനിന്ന് എത്തിച്ച അരിച്ചാക്കുകൾക്കിടയിൽ അലുമിനിയം ഫോസ് ഫൈഡ് 56 ശതമാനം അടങ്ങിയ സെൽഫോസ് എന്ന കീടനാശിനി വിതറിയതായി കണ്ടെത്തിയത്. ഇവയുടെ പായ്ക്കറ്റുകളും കണ്ടെത്തിയിരുന്നു. മുപ്പതോളം ചാക്ക് അരി ഇറക്കിയപ്പോഴാണു തൊഴിലാളികൾക്കു ശ്വാസതടസവും ചൊറിച്ചിലും അനുഭവപ്പെട്ടത്. തുടർന്നു നടത്തിയ പരിശോധനയിലാണ് ചാക്കിനിടയിൽ വിതറിയ നിലയിലും പായ്ക്കറ്റായും സെൽഫോസ് കണ്ടെത്തിയത്.
ഭക്ഷ്യസുരക്ഷാ വിഭാഗം ഏറ്റുമാനൂർ സർക്കിൾ ഓഫീസർ ഡോ. തെരസിലിൻ ലൂയിസ്, എസ്ഐ അനൂപ് സി. നായർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തി.
കണ്ടെത്തിയ രാസവസ്തു കീടങ്ങളെ നശിപ്പിക്കുന്നതിന് അംഗീകൃത ഏജൻസികൾക്കു മാത്രമേ ഉപയോഗിക്കാൻ അനുവാദമുള്ളൂ. ഇവിടെ അനധികൃതമായി ഉപയോഗിച്ചതായി പരിശോധകർ പറഞ്ഞു.
സാന്പിൾ പരിശോധനാ ഫലം ലഭിച്ചശേഷം തുടർനടപടി സ്വീകരിക്കുമെന്നു ഡോ. തെരസിലിൻ ലൂയിസ് പറഞ്ഞു. ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധനാ ഫലം എത്തിയ ശേഷം വീഴ്ച വരുത്തിയവർക്കെതിരേ നടപടി സ്വീകരിക്കുമെന്ന് ഏറ്റുമാനൂർ നഗരസഭാ അധികൃതർ പറഞ്ഞു.