തിരുവനന്തപുരം: പാലക്കാട് മാവോയിസ്റ്റുകളെ പോലീസ് വെടിവച്ചു കൊന്ന സംഭവം ഇടതുമുന്നണിയിൽ ആഭ്യന്തരകലഹത്തിനു വഴിവയ്ക്കുന്നു. പോലീസ് നടപടിയെ സർക്കാരും സിപിഎമ്മും പരസ്യമായി ന്യായീകരിക്കുമ്പോൾ മറുവാദവുമായി സിപിഐ നിലകൊള്ളുന്നതാണ് ഇപ്പോൾ വിഷയം കൂടുതൽ സങ്കീർണമാക്കുന്നത്.
മാവോയിസ്റ്റുകളെ വെടിവച്ചു കൊന്നതു വ്യാജ ഏറ്റുമുട്ടലാണെന്ന വാദത്തിൽ സിപിഐ നേതാക്കൾ ഉറച്ചുനിൽക്കുകയാണ്. പോലീസ് നടപടിയെ മുഖ്യമന്ത്രി പിണറായി വിജയനും ചീഫ് സെക്രട്ടറി ടോം ജോസും പിന്തുണച്ചതോടെ വിഷയം സിപിഎമ്മും സിപിഐയും തമ്മിലുള്ള പരസ്യമായ വിഴുപ്പലക്കലിനുകൂടി കാരണമാകുകയാണ്.
മാവോയിസ്റ്റ് വേട്ടയെ ന്യായീകരിച്ചു സംസ്ഥാന ചീഫ് സെക്രട്ടറി കഴിഞ്ഞദിവസം ഒരു ഇംഗ്ലീഷ് പത്രത്തിൽ ലേഖനമെഴുതിയതാണു സിപിഐയെ കൂടുതൽ പ്രകോപിച്ചിരിക്കുന്നത്. വിമർശനങ്ങൾ ഉണ്ടായിട്ടും ചീഫ് സെക്രട്ടറിയെ തിരുത്താത്ത മുഖ്യമന്ത്രിയുടെ നിലപാടും സിപിഐ നേതാക്കളെ ചൊടിപ്പിച്ചിട്ടുണ്ട്. വിഷയത്തിൽ സർക്കാർ നിലപാടു തിരുത്തണമെന്നാവശ്യപ്പെട്ട് സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി കെ.പ്രകാശ് ബാബു ഇന്നലെ രംഗത്തു വന്നു.
സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പല തവണ സർക്കാരിനെതിരേ പരസ്യമായി നിലപാടെടുത്തിട്ടും മുഖ്യമന്ത്രിയോ സിപിഎം നേതാക്കളോ നിലപാടു തിരുത്താൻ തയാറായിട്ടില്ല. സിപിഎം നേതാക്കൾക്കിടയിൽ ഇക്കാര്യത്തിൽ അഭിപ്രായവ്യത്യാസം ഉണ്ടെ ങ്കിലും അതൊന്നും പുറത്തുവരാൻ സാധ്യതയുമില്ല. പാർട്ടി അംഗങ്ങളായ രണ്ടുപേരിൽനിന്നു മാവോയിസ്റ്റ് ലഘുലേഖ പിടിച്ചെടുത്ത കേസിൽ യുഎപിഎ ചുമത്തിയ നടപടി സർക്കാർ തിരുത്തണമെന്ന സിപിഎം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ടിന്റെ പ്രതികരണം മുഖ്യമന്ത്രിക്കു ക്ഷീണമായിട്ടുണ്ട്. എന്നാൽ. മാവോയിസ്റ്റുകളെ വെടിവച്ചു കൊന്ന സംഭവത്തിൽ സിപിഎം കേന്ദ്ര നേതാക്കളാരും ഇതുവരെയും പ്രതികരിച്ചു കണ്ടില്ല.
ഇടതുമുന്നണിയിൽ സിപിഐ ഒഴികെ മറ്റെല്ലാ പാർട്ടികളും മാവോയിസ്റ്റ് വിഷയത്തിൽ സർക്കാരിനൊപ്പമാണ്. സംഭവങ്ങൾ ഇടതുമുന്നണി ചർച്ച ചെയ്യണമെന്നു സിപിഐ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും യോഗം അടുത്തൊന്നും ചേരാൻ ഇടയില്ല. നിയമസഭ നടക്കുന്ന സാഹചര്യത്തിൽ പ്രതിപക്ഷം പോലും വിഷയം ഏറ്റെടുക്കാത്തപ്പോൾ സിപിഐയുടേത് ഒറ്റപ്പെട്ട ശബ്ദമായി കണ്ടാൽ മതിയെന്ന നിലപാടിലാണു സിപിഎമ്മും മുഖ്യമന്ത്രി പിണറായി വിജയനും.
മാവോയിസ്റ്റുകളെ വെടിവച്ചു കൊന്നതു വ്യാജ ഏറ്റുമുട്ടലാണെന്ന വാദത്തിൽ സിപിഐ നേതാക്കൾ ഉറച്ചുനിൽക്കുകയാണ്. പോലീസ് നടപടിയെ മുഖ്യമന്ത്രി പിണറായി വിജയനും ചീഫ് സെക്രട്ടറി ടോം ജോസും പിന്തുണച്ചതോടെ വിഷയം സിപിഎമ്മും സിപിഐയും തമ്മിലുള്ള പരസ്യമായ വിഴുപ്പലക്കലിനുകൂടി കാരണമാകുകയാണ്.
മാവോയിസ്റ്റ് വേട്ടയെ ന്യായീകരിച്ചു സംസ്ഥാന ചീഫ് സെക്രട്ടറി കഴിഞ്ഞദിവസം ഒരു ഇംഗ്ലീഷ് പത്രത്തിൽ ലേഖനമെഴുതിയതാണു സിപിഐയെ കൂടുതൽ പ്രകോപിച്ചിരിക്കുന്നത്. വിമർശനങ്ങൾ ഉണ്ടായിട്ടും ചീഫ് സെക്രട്ടറിയെ തിരുത്താത്ത മുഖ്യമന്ത്രിയുടെ നിലപാടും സിപിഐ നേതാക്കളെ ചൊടിപ്പിച്ചിട്ടുണ്ട്. വിഷയത്തിൽ സർക്കാർ നിലപാടു തിരുത്തണമെന്നാവശ്യപ്പെട്ട് സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി കെ.പ്രകാശ് ബാബു ഇന്നലെ രംഗത്തു വന്നു.
സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പല തവണ സർക്കാരിനെതിരേ പരസ്യമായി നിലപാടെടുത്തിട്ടും മുഖ്യമന്ത്രിയോ സിപിഎം നേതാക്കളോ നിലപാടു തിരുത്താൻ തയാറായിട്ടില്ല. സിപിഎം നേതാക്കൾക്കിടയിൽ ഇക്കാര്യത്തിൽ അഭിപ്രായവ്യത്യാസം ഉണ്ടെ ങ്കിലും അതൊന്നും പുറത്തുവരാൻ സാധ്യതയുമില്ല. പാർട്ടി അംഗങ്ങളായ രണ്ടുപേരിൽനിന്നു മാവോയിസ്റ്റ് ലഘുലേഖ പിടിച്ചെടുത്ത കേസിൽ യുഎപിഎ ചുമത്തിയ നടപടി സർക്കാർ തിരുത്തണമെന്ന സിപിഎം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ടിന്റെ പ്രതികരണം മുഖ്യമന്ത്രിക്കു ക്ഷീണമായിട്ടുണ്ട്. എന്നാൽ. മാവോയിസ്റ്റുകളെ വെടിവച്ചു കൊന്ന സംഭവത്തിൽ സിപിഎം കേന്ദ്ര നേതാക്കളാരും ഇതുവരെയും പ്രതികരിച്ചു കണ്ടില്ല.
ഇടതുമുന്നണിയിൽ സിപിഐ ഒഴികെ മറ്റെല്ലാ പാർട്ടികളും മാവോയിസ്റ്റ് വിഷയത്തിൽ സർക്കാരിനൊപ്പമാണ്. സംഭവങ്ങൾ ഇടതുമുന്നണി ചർച്ച ചെയ്യണമെന്നു സിപിഐ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും യോഗം അടുത്തൊന്നും ചേരാൻ ഇടയില്ല. നിയമസഭ നടക്കുന്ന സാഹചര്യത്തിൽ പ്രതിപക്ഷം പോലും വിഷയം ഏറ്റെടുക്കാത്തപ്പോൾ സിപിഐയുടേത് ഒറ്റപ്പെട്ട ശബ്ദമായി കണ്ടാൽ മതിയെന്ന നിലപാടിലാണു സിപിഎമ്മും മുഖ്യമന്ത്രി പിണറായി വിജയനും.