കോട്ടയം: ചെറുവള്ളി റബർ എസ്റ്റേറ്റിൽ നിർദിഷ്ട ശബരി വിമാനത്താവളം നിർമാണ നടപടി വേഗത്തിലാക്കാൻ അടുത്ത മാസം സ്പെഷൽ ഓഫീസറെ നിയമിച്ചേക്കും. ബിലീവേഴ്സ് ചർച്ചിന്റെ കൈവശമുള്ള ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുത്തശേഷം വിവിധ വകുപ്പുകളുടെ നിർമാണ അനുമതി നേടുന്നതിനു പ്രത്യേകം ഓഫീസ് തുറന്ന് ഐഎഎസ് ഓഫീസറെ നിയമിക്കാനാണു തീരുമാനം. കോട്ടയം ജില്ലാ കളക്ടറുടെ സഹകരണത്തോടെ ഏറ്റെടുക്കാൻ ആവശ്യമുള്ള സ്ഥലത്തിന്റെ സർവേ നടപടി നടത്തുക, അടിസ്ഥാനസൗകര്യം വർധിപ്പിക്കുക തുടങ്ങിയ ചുമതലകളായിരിക്കും സ്പെഷൽ ഓഫീസർക്കുണ്ടാകുക.
എസ്റ്റേറ്റിന്റെ ഉടമസ്ഥത സംബന്ധിച്ച വ്യവഹാരങ്ങൾ മൂന്നു മാസത്തിനുള്ളിൽ പൂർത്തിയാക്കുംവിധമാണ് നടപടികൾ മുന്നോട്ടുപോകുന്നത്. പാട്ടക്കാലാവധി കഴിഞ്ഞിരിക്കെ തോട്ടത്തിന്റെ ഉടമസ്ഥത ഏറ്റെടുക്കാൻ സംസ്ഥാന സർക്കാരിനുവേണ്ടി കോട്ടയം ജില്ലാ കളക്ടർ പാലാ സബ്കോടതിയിൽ കേസ് ഫയൽ ചെയ്തു കോടതി നിർദേശമനുസരിച്ച് ഇതര നടപടിപൂർത്തിയാക്കും.
കാഞ്ഞിരപ്പള്ളി താലൂക്കിൽ എരുമേലി, മണിമല പഞ്ചായത്ത് പരിധിയിലാണ് 2,500 ഏക്കറിനു മുകളിൽ വിസ്തൃതിയുള്ള ചെറുവള്ളി എസ്റ്റേറ്റ്. ഹാരിസണ് എസ്റ്റേറ്റ് 17 വർഷം മുന്പാണ് ബിലീവേഴ്സ് ചർച്ചിന്റെ കൈവശത്തിലെത്തുന്നത്. എസ്റ്റേറ്റിൽ പകുതിയോളം സ്ഥലത്താണ് നിലവിൽ ടാപ്പിംഗ് നടത്തുന്ന വിവിധ പ്രായത്തിലുള്ള റബറുള്ളത്. ശേഷിക്കുന്ന ഭാഗം റീപ്ലാന്റിംഗിലും കുറെ ഭാഗം കൃഷിയില്ലാതെയുമാണ്. എസ്റ്റേറ്റിലും പുറത്തുമായി താമസിക്കുന്ന 300 ടാപ്പിംഗ് തൊഴിലാളികൾക്കു വിമാനത്താവളവുമായി ബന്ധപ്പെട്ട ജോലിയിൽ പുനരധിവാസം നൽകിയാൽ തൊഴിൽ പ്രശ്നമുണ്ടാകില്ലെന്നു തൊഴിലാളി സംഘടനകൾ അറിയിച്ചിട്ടുണ്ട്.
എസ്റ്റേറ്റിന്റെ ഉടമസ്ഥത സംബന്ധിച്ച വ്യവഹാരങ്ങൾ മൂന്നു മാസത്തിനുള്ളിൽ പൂർത്തിയാക്കുംവിധമാണ് നടപടികൾ മുന്നോട്ടുപോകുന്നത്. പാട്ടക്കാലാവധി കഴിഞ്ഞിരിക്കെ തോട്ടത്തിന്റെ ഉടമസ്ഥത ഏറ്റെടുക്കാൻ സംസ്ഥാന സർക്കാരിനുവേണ്ടി കോട്ടയം ജില്ലാ കളക്ടർ പാലാ സബ്കോടതിയിൽ കേസ് ഫയൽ ചെയ്തു കോടതി നിർദേശമനുസരിച്ച് ഇതര നടപടിപൂർത്തിയാക്കും.
കാഞ്ഞിരപ്പള്ളി താലൂക്കിൽ എരുമേലി, മണിമല പഞ്ചായത്ത് പരിധിയിലാണ് 2,500 ഏക്കറിനു മുകളിൽ വിസ്തൃതിയുള്ള ചെറുവള്ളി എസ്റ്റേറ്റ്. ഹാരിസണ് എസ്റ്റേറ്റ് 17 വർഷം മുന്പാണ് ബിലീവേഴ്സ് ചർച്ചിന്റെ കൈവശത്തിലെത്തുന്നത്. എസ്റ്റേറ്റിൽ പകുതിയോളം സ്ഥലത്താണ് നിലവിൽ ടാപ്പിംഗ് നടത്തുന്ന വിവിധ പ്രായത്തിലുള്ള റബറുള്ളത്. ശേഷിക്കുന്ന ഭാഗം റീപ്ലാന്റിംഗിലും കുറെ ഭാഗം കൃഷിയില്ലാതെയുമാണ്. എസ്റ്റേറ്റിലും പുറത്തുമായി താമസിക്കുന്ന 300 ടാപ്പിംഗ് തൊഴിലാളികൾക്കു വിമാനത്താവളവുമായി ബന്ധപ്പെട്ട ജോലിയിൽ പുനരധിവാസം നൽകിയാൽ തൊഴിൽ പ്രശ്നമുണ്ടാകില്ലെന്നു തൊഴിലാളി സംഘടനകൾ അറിയിച്ചിട്ടുണ്ട്.