കൊച്ചി: തീരപരിപാലന നിയമം ലംഘിച്ചെന്ന് കണ്ടെത്തിയതിനെത്തുടർന്ന് സുപ്രീംകോടതി പൊളിക്കാൻ ഉത്തരവിട്ട മരടിലെ ഫ്ളാറ്റുകളിലെ ഒഴിഞ്ഞുപോയ ഏഴ് ഫാളാറ്റ് ഉടമകൾക്കുകൂടി 25 ലക്ഷം രൂപ നഷ്ടപരിഹാരം അനുവദിച്ചു. ഇന്നലെ ജസ്റ്റീസ് കെ. ബാലകൃഷ്ണന്റെ നേതൃത്വത്തിൽ ചേർന്ന സമിതിയാണ് ലഭ്യമായ ഏഴ് അപേക്ഷകർക്കും രേഖകൾ പരിശോധിച്ച് 25 ലക്ഷം രൂപ വീതം അനുവദിച്ചത്.
ആൽഫാ വെഞ്ചേഴ്സിലെ രണ്ടും ഹോളി ഫെയ്ത്തിലെ നാലും ജെയിൻ കോറൽ കോവിലെ ഒരു ഫ്ളാറ്റ് ഉടമയ്ക്കുമാണ് ഇന്നലെ തുക അനുവദിച്ചത്. ഇതോടെ ഇതുവരെ കമ്മീഷൻ മുന്പാകെ ലഭ്യമായ 252 അപേക്ഷകളിൽ 232 അപേക്ഷകർക്കും ആദ്യഗഡു നഷ്ടപരിഹാരത്തുകയായ 25 ലക്ഷം രൂപ അനുവദിച്ചു. അതേസമയം 20 അപേക്ഷകൾ, രേഖകളുടെ അഭാവത്തിലും മറ്റും വീണ്ടും പരിഗണിക്കാനായി മാറ്റിവച്ചു. ഇതിൽ ഏഴ് അപേക്ഷകൾ രേഖകൾ പൂർണമായും സമർപ്പിക്കാനുള്ളതാണ്.
ആൽഫാ വെഞ്ചേഴ്സിലെ രണ്ടും ഹോളി ഫെയ്ത്തിലെ നാലും ജെയിൻ കോറൽ കോവിലെ ഒരു ഫ്ളാറ്റ് ഉടമയ്ക്കുമാണ് ഇന്നലെ തുക അനുവദിച്ചത്. ഇതോടെ ഇതുവരെ കമ്മീഷൻ മുന്പാകെ ലഭ്യമായ 252 അപേക്ഷകളിൽ 232 അപേക്ഷകർക്കും ആദ്യഗഡു നഷ്ടപരിഹാരത്തുകയായ 25 ലക്ഷം രൂപ അനുവദിച്ചു. അതേസമയം 20 അപേക്ഷകൾ, രേഖകളുടെ അഭാവത്തിലും മറ്റും വീണ്ടും പരിഗണിക്കാനായി മാറ്റിവച്ചു. ഇതിൽ ഏഴ് അപേക്ഷകൾ രേഖകൾ പൂർണമായും സമർപ്പിക്കാനുള്ളതാണ്.