കോട്ടയം: രണ്ടില ചിഹ്നം അനുവദിക്കുന്നതു സംബന്ധിച്ചു കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ് വരുന്നതുവരെ പി.ജെ. ജോസഫിനെ കേരള കോൺഗ്രസ്-എം പാർലമെന്ററി പാർട്ടി നേതാവും മോൻസ് ജോസഫിനെ പാർട്ടി വിപ്പുമായി തെരഞ്ഞെടുത്ത ഏകപക്ഷീയമായ നടപടി അംഗീകരിക്കരുതെന്ന് ആവശ്യപ്പെട്ടു ഡോ.എൻ. ജയരാജ് എംഎൽഎ നിയമസഭാ സ്പീക്കർക്കു കത്തു നൽകി.
പി. ജെ. ജോസഫ് വിളിച്ചുചേർത്ത പാർലമെന്ററി പാർട്ടി യോഗം കേരള കോണ്ഗ്രസ്- എം ഭരണഘടനയുടെ ചട്ടങ്ങളുടെ പൂർണമായ ലംഘനവും നിയമവിരുദ്ധവുമാണെന്നു കത്തിൽ പറയുന്നു. ചെയർമാന്റെ താത്കാലിക ഒഴിവിൽ മാത്രമാണ് വർക്കിംഗ് ചെയർമാനു ചുമതലകൾ നിർവഹിക്കാൻ കഴിയുകയുള്ളുവെന്നു കട്ടപ്പന സബ് കോടതിയുടെ വിധിയിൽ പറയുന്നുണ്ട്. നിലവിലുള്ളതു ചെയർമാന്റെ സ്ഥിരം ഒഴിവാണ്. സ്ഥിരം ഒഴിവുള്ളപ്പോൾ വർക്കിംഗ് ചെയർമാനു ചെയർമാന്റെ ചുമതലകൾ നിറവേറ്റാനാകില്ല.
രണ്ടില ചിഹ്നം അനുവദിക്കുന്ന കാര്യത്തിൽ തെരഞ്ഞടുപ്പ് കമ്മീഷന്റെ തീരുമാനം വരുന്നതു വരെ തത്സ്ഥിതി തുടരണമെന്ന് ആവശ്യപ്പെട്ടു നിയമസഭാ സ്പീക്കർക്കു നവംബർ ഒന്നിനു തങ്ങൾ നൽകിയ കത്തിലെ ആവശ്യം നിരാകരിക്കപ്പെട്ടിരിക്കുകയാണ്. കെ.എം. മാണിയുടെ വിയോഗത്താൽ കേരള കോണ്ഗ്രസ് -എമ്മിൽ പാർലമെന്ററി പാർട്ടി ലീഡറുടെ ഒഴിവുണ്ട്. വിപ്പിന്റെ ഒഴിവില്ല. പാർട്ടി വിപ്പിനെ തെരഞ്ഞടുക്കേണ്ട യാതൊരു സാഹചര്യവും നിലവിലില്ല. റോഷി അഗസ്റ്റിൻ എംഎൽഎയെ കേരള കോണ്ഗ്രസ്- എം നിയമസഭാകക്ഷി വിപ്പായി തെരഞ്ഞടുത്തതു ചെയർമാനായിരുന്ന കെ.എം. മാണിയാണ്. റോഷി അഗസ്റ്റിനെ വിപ്പ് സ്ഥാനത്തുനിന്ന് ഒഴിവാക്കിയതു സംബന്ധിച്ചു യാതൊരു അറിയിപ്പും തങ്ങൾക്കു ലഭിച്ചിട്ടില്ലെന്നും കത്തിൽ പറയുന്നു.
ഇക്കഴിഞ്ഞ ഒക്ടോബർ 19നു പി.ജെ. ജോസഫ് ഇറക്കിയ നോട്ടീസിലും വിപ്പിനെ തെരഞ്ഞടുക്കുന്ന കാര്യം പറഞ്ഞിട്ടില്ലെന്നും കത്തിൽ പറയുന്നു.
പി. ജെ. ജോസഫ് വിളിച്ചുചേർത്ത പാർലമെന്ററി പാർട്ടി യോഗം കേരള കോണ്ഗ്രസ്- എം ഭരണഘടനയുടെ ചട്ടങ്ങളുടെ പൂർണമായ ലംഘനവും നിയമവിരുദ്ധവുമാണെന്നു കത്തിൽ പറയുന്നു. ചെയർമാന്റെ താത്കാലിക ഒഴിവിൽ മാത്രമാണ് വർക്കിംഗ് ചെയർമാനു ചുമതലകൾ നിർവഹിക്കാൻ കഴിയുകയുള്ളുവെന്നു കട്ടപ്പന സബ് കോടതിയുടെ വിധിയിൽ പറയുന്നുണ്ട്. നിലവിലുള്ളതു ചെയർമാന്റെ സ്ഥിരം ഒഴിവാണ്. സ്ഥിരം ഒഴിവുള്ളപ്പോൾ വർക്കിംഗ് ചെയർമാനു ചെയർമാന്റെ ചുമതലകൾ നിറവേറ്റാനാകില്ല.
രണ്ടില ചിഹ്നം അനുവദിക്കുന്ന കാര്യത്തിൽ തെരഞ്ഞടുപ്പ് കമ്മീഷന്റെ തീരുമാനം വരുന്നതു വരെ തത്സ്ഥിതി തുടരണമെന്ന് ആവശ്യപ്പെട്ടു നിയമസഭാ സ്പീക്കർക്കു നവംബർ ഒന്നിനു തങ്ങൾ നൽകിയ കത്തിലെ ആവശ്യം നിരാകരിക്കപ്പെട്ടിരിക്കുകയാണ്. കെ.എം. മാണിയുടെ വിയോഗത്താൽ കേരള കോണ്ഗ്രസ് -എമ്മിൽ പാർലമെന്ററി പാർട്ടി ലീഡറുടെ ഒഴിവുണ്ട്. വിപ്പിന്റെ ഒഴിവില്ല. പാർട്ടി വിപ്പിനെ തെരഞ്ഞടുക്കേണ്ട യാതൊരു സാഹചര്യവും നിലവിലില്ല. റോഷി അഗസ്റ്റിൻ എംഎൽഎയെ കേരള കോണ്ഗ്രസ്- എം നിയമസഭാകക്ഷി വിപ്പായി തെരഞ്ഞടുത്തതു ചെയർമാനായിരുന്ന കെ.എം. മാണിയാണ്. റോഷി അഗസ്റ്റിനെ വിപ്പ് സ്ഥാനത്തുനിന്ന് ഒഴിവാക്കിയതു സംബന്ധിച്ചു യാതൊരു അറിയിപ്പും തങ്ങൾക്കു ലഭിച്ചിട്ടില്ലെന്നും കത്തിൽ പറയുന്നു.
ഇക്കഴിഞ്ഞ ഒക്ടോബർ 19നു പി.ജെ. ജോസഫ് ഇറക്കിയ നോട്ടീസിലും വിപ്പിനെ തെരഞ്ഞടുക്കുന്ന കാര്യം പറഞ്ഞിട്ടില്ലെന്നും കത്തിൽ പറയുന്നു.