![വാളയാറിലെ പെണ്‍കുട്ടികളുടെ മരണം: അന്വേഷണം സിബിഐയ്ക്കു വിടണമെന്ന് ഹർജി](https://mc-webpcache.readwhere.in/mcms.php?size=medium&in=https://mcmscache.epapr.in/post_images/website_27/post_13153542/full.jpg)
കൊച്ചി: വാളയാറിൽ സഹോദരികളായ പെണ്‍കുട്ടികളെ മരിച്ച നിലയിൽ കണ്ടെത്തിയ കേസിന്റെ അന്വേഷണം സിബിഐയ്ക്കു വിടണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. തൃശൂരിലെ മലയാളവേദി പ്രസിഡന്റ് ജോർജ് വട്ടുകുളമാണ് ഹർജി നല്‍കിയത്.
2017 ജനുവരി 13നാണ് 13 വയസുള്ള പെണ്‍കുട്ടിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. 52 ദിവസങ്ങൾക്കുശേഷം ഒന്‍പതു വയസുകാരിയായ സഹോദരിയെയും ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന് അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ കണ്ടെത്തിയിട്ടും പോലീസ് വേണ്ട ഗൗരവത്തോടെ അന്വേഷണം നടത്തിയില്ലെന്നു ഹർജിയിൽ ആരോപിക്കുന്നു. ക്രൂരമായ പീഡനത്തിന് പെണ്‍കുട്ടികൾ ഇരയായിട്ടുണ്ടെന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായി പറയുന്നുണ്ടെങ്കിലും പോലീസ് ആത്മഹത്യാ കേസായാണു പരിഗണിച്ചത്.
മാത്രമല്ല, ആദ്യ കുട്ടിയുടെ മരണശേഷം ഇളയ കുട്ടിയുടെ ജീവനു ഭീഷണിയുണ്ടെന്ന് അമ്മ പരാതിപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്നു ഹർജിയിൽ വ്യക്തമാക്കിയിട്ടുണ്ട്. രാഷ്ട്രീയ സമ്മർദത്തെ തുടർന്ന് അന്വേഷണ ഘട്ടത്തിൽ തന്നെ കേസ് ദുർബലമാക്കിയെന്നും ഹർജിയിൽ ആരോപിക്കുന്നു. കുട്ടികളുടെ സംരക്ഷണവും പരിചരണവും ഉറപ്പാക്കാൻ ചുമതലയുള്ള പാലക്കാട് ചൈൽഡ് വെൽഫെയർ കമ്മിറ്റിക്കെതിരേ ഗുരുതരമായ ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. വാളയാർ കേസ് ഏറ്റെടുത്തു പുതിയ അന്വേഷണം നടത്താൻ സിബിഐയ്ക്ക് നിർദേശം നൽകണം. കൂടാതെ കേസിലെ മുഖ്യസാക്ഷികൾക്കു സംരക്ഷണം നൽകാൻ ഡിജിപിക്ക് നിർദേശം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
2017 ജനുവരി 13നാണ് 13 വയസുള്ള പെണ്‍കുട്ടിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. 52 ദിവസങ്ങൾക്കുശേഷം ഒന്‍പതു വയസുകാരിയായ സഹോദരിയെയും ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന് അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ കണ്ടെത്തിയിട്ടും പോലീസ് വേണ്ട ഗൗരവത്തോടെ അന്വേഷണം നടത്തിയില്ലെന്നു ഹർജിയിൽ ആരോപിക്കുന്നു. ക്രൂരമായ പീഡനത്തിന് പെണ്‍കുട്ടികൾ ഇരയായിട്ടുണ്ടെന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായി പറയുന്നുണ്ടെങ്കിലും പോലീസ് ആത്മഹത്യാ കേസായാണു പരിഗണിച്ചത്.
മാത്രമല്ല, ആദ്യ കുട്ടിയുടെ മരണശേഷം ഇളയ കുട്ടിയുടെ ജീവനു ഭീഷണിയുണ്ടെന്ന് അമ്മ പരാതിപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്നു ഹർജിയിൽ വ്യക്തമാക്കിയിട്ടുണ്ട്. രാഷ്ട്രീയ സമ്മർദത്തെ തുടർന്ന് അന്വേഷണ ഘട്ടത്തിൽ തന്നെ കേസ് ദുർബലമാക്കിയെന്നും ഹർജിയിൽ ആരോപിക്കുന്നു. കുട്ടികളുടെ സംരക്ഷണവും പരിചരണവും ഉറപ്പാക്കാൻ ചുമതലയുള്ള പാലക്കാട് ചൈൽഡ് വെൽഫെയർ കമ്മിറ്റിക്കെതിരേ ഗുരുതരമായ ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. വാളയാർ കേസ് ഏറ്റെടുത്തു പുതിയ അന്വേഷണം നടത്താൻ സിബിഐയ്ക്ക് നിർദേശം നൽകണം. കൂടാതെ കേസിലെ മുഖ്യസാക്ഷികൾക്കു സംരക്ഷണം നൽകാൻ ഡിജിപിക്ക് നിർദേശം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.