![മാവോയിസ്റ്റുകളെ കൊലപ്പെടുത്തിയത് മുൻകൂട്ടി തയാറാക്കിയ തിരക്കഥയുടെ അടിസ്ഥാനത്തിൽ: വി.കെ. ശ്രീകണ്ഠൻ എംപി](https://mc-webpcache.readwhere.in/mcms.php?size=medium&in=https://mcmscache.epapr.in/post_images/website_27/post_13153237/full.jpg)
തിരുവനന്തപുരം: അട്ടപ്പാടിയിൽ മാവോയിസ്റ്റുകളെ കൊലപ്പെടുത്തിയത് പോലീസ് മുൻകൂട്ടി തയാറാക്കിയ തിരക്കഥയുടെ അടിസ്ഥാനത്തിലാണെന്ന് പാലക്കാട് എംപി വി.കെ. ശ്രീകണ്ഠൻ. വാളയാർ കേസിൽ നിന്ന് ജനശ്രദ്ധ തിരിക്കാനായി നടപ്പിലാക്കിയ കൊലപാതകത്തിന് പിന്നിൽ സംസ്ഥാന പോലീസ് മേധാവിയുടെ കുബുദ്ധിയാണെന്നും അദ്ദേഹം തിരുവനന്തപുരത്ത് പത്രസമ്മേളനത്തിൽ ആരോപിച്ചു.
മാവോയിസ്റ്റുകളെ ചർച്ചയ്ക്കെന്ന പേരിൽ വിളിച്ചുവരുത്തി കൊലപ്പെടുത്തുകയായിരുന്നെന്നു വേണം കരുതാൻ. സംഭവത്തിൽ ജുഡീഷൽ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കഴിഞ്ഞദിവസം താൻ സംഭവസ്ഥലം സന്ദർശിച്ചിരുന്നുവെന്നും ഏറ്റുമുട്ടൽ നടന്നതിന്റെ ഒരു ലക്ഷണവും അവിടെയില്ലെന്നും ശ്രീകണ്ഠൻ പറഞ്ഞു.
പോലീസും സർക്കാരും ഊതിപ്പെരുപ്പിച്ച ഇല്ലാക്കഥകൾ പ്രചരിപ്പിക്കുകയാണ്. സംഭവം നടന്ന് രണ്ടുദിവസം കഴിഞ്ഞിട്ടും മാധ്യമങ്ങളെപ്പോലും സ്ഥലത്തേക്ക് കടത്തിവിടാത്തത് ദുരൂഹത വർധിപ്പിക്കുന്നു.
വാളയാർ സംഭവത്തിൽ വ്യാപക പ്രതിഷേധവും ജനരോഷവും ഉയരുമെന്ന ഇന്റലിജൻസ് റിപ്പോർട്ടിനെത്തുടർന്നാണ് പോലീസ് പുതിയ തിരക്കഥ നടപ്പാക്കിയത്. എംഎൽഎമാരായ എൻ.ഷംസുദീൻ, ഷാഫി പറന്പിൽ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
മാവോയിസ്റ്റുകളെ ചർച്ചയ്ക്കെന്ന പേരിൽ വിളിച്ചുവരുത്തി കൊലപ്പെടുത്തുകയായിരുന്നെന്നു വേണം കരുതാൻ. സംഭവത്തിൽ ജുഡീഷൽ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കഴിഞ്ഞദിവസം താൻ സംഭവസ്ഥലം സന്ദർശിച്ചിരുന്നുവെന്നും ഏറ്റുമുട്ടൽ നടന്നതിന്റെ ഒരു ലക്ഷണവും അവിടെയില്ലെന്നും ശ്രീകണ്ഠൻ പറഞ്ഞു.
പോലീസും സർക്കാരും ഊതിപ്പെരുപ്പിച്ച ഇല്ലാക്കഥകൾ പ്രചരിപ്പിക്കുകയാണ്. സംഭവം നടന്ന് രണ്ടുദിവസം കഴിഞ്ഞിട്ടും മാധ്യമങ്ങളെപ്പോലും സ്ഥലത്തേക്ക് കടത്തിവിടാത്തത് ദുരൂഹത വർധിപ്പിക്കുന്നു.
വാളയാർ സംഭവത്തിൽ വ്യാപക പ്രതിഷേധവും ജനരോഷവും ഉയരുമെന്ന ഇന്റലിജൻസ് റിപ്പോർട്ടിനെത്തുടർന്നാണ് പോലീസ് പുതിയ തിരക്കഥ നടപ്പാക്കിയത്. എംഎൽഎമാരായ എൻ.ഷംസുദീൻ, ഷാഫി പറന്പിൽ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.