തിരുവനന്തപുരം: പ്രവാസി കേരളീയരിൽ നിന്നു നിക്ഷേപങ്ങൾ സ്വീകരിച്ചു നടപ്പിലാക്കുന്ന പ്രവാസി കേരളീയരുടെ ഡിവിഡന്റ് പദ്ധതി നവംബർ 16 നു തൃശൂരിൽ ഉദ്ഘാടനം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. പ്രവാസി കേരളീയരുടെ ക്ഷേമ ഭേദഗതി ബില്ലിന്റെ ചർച്ചയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
പ്രവാസി നിക്ഷേപം വിവിധ പദ്ധതികളിൽ വിനിയോഗിച്ച് അതിൽ നിന്നുള്ള വരുമാനം ഡിവിഡന്റായി പ്രവാസികൾക്ക് നൽകുന്ന പദ്ധതിയാണിത്.
പണം നിക്ഷേപിച്ച് മൂന്നു വർഷത്തിനു ശേഷം കുറഞ്ഞത് പത്തു ശതമാനം ഡിവിഡന്റ് നൽകുന്ന പദ്ധതിയാണിത്. സർക്കാരിനു ലാഭമുണ്ടാക്കുക എന്നതിനേക്കാൾ പ്രവാസി കുടുംബങ്ങളുടെ സുരക്ഷ ഉറപ്പാക്കുക എന്ന ഉദ്ദേശ്യമാണ് ഇതിനു പിന്നിലുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രവാസികളുടെ പെൻഷൻ 2000 രൂപയിൽ നിന്നു വർധിപ്പിക്കേണ്ടതുണ്ട്. ഉചിതമായ സമയത്ത് ഇതു സംബന്ധിച്ച തീരുമാനമുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
എംഎൽഎമാരായ പി.ടി. തോമസ്, എൻ. ഷംസുദ്ദീൻ, ഇ.ടി. ടൈസണ് മാസ്റ്റർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ബിൽ സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്ക് അയച്ചു.
പ്രവാസി നിക്ഷേപം വിവിധ പദ്ധതികളിൽ വിനിയോഗിച്ച് അതിൽ നിന്നുള്ള വരുമാനം ഡിവിഡന്റായി പ്രവാസികൾക്ക് നൽകുന്ന പദ്ധതിയാണിത്.
പണം നിക്ഷേപിച്ച് മൂന്നു വർഷത്തിനു ശേഷം കുറഞ്ഞത് പത്തു ശതമാനം ഡിവിഡന്റ് നൽകുന്ന പദ്ധതിയാണിത്. സർക്കാരിനു ലാഭമുണ്ടാക്കുക എന്നതിനേക്കാൾ പ്രവാസി കുടുംബങ്ങളുടെ സുരക്ഷ ഉറപ്പാക്കുക എന്ന ഉദ്ദേശ്യമാണ് ഇതിനു പിന്നിലുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രവാസികളുടെ പെൻഷൻ 2000 രൂപയിൽ നിന്നു വർധിപ്പിക്കേണ്ടതുണ്ട്. ഉചിതമായ സമയത്ത് ഇതു സംബന്ധിച്ച തീരുമാനമുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
എംഎൽഎമാരായ പി.ടി. തോമസ്, എൻ. ഷംസുദ്ദീൻ, ഇ.ടി. ടൈസണ് മാസ്റ്റർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ബിൽ സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്ക് അയച്ചു.