കണ്ണൂർ: യോഗ്യതയില്ലാത്ത വിദ്യാർഥിനിക്ക് കണ്ണൂർ സർവകലാശാലയിൽ ബിപിഎഡിന് പ്രവേശനം നൽകി. ബികോം തോറ്റ വിദ്യാർഥിനിയാണ് കേരള സർവകലാശാലയിൽനിന്ന് അനധികൃതമായി ഗ്രേസ് മാർക്ക് നേടി വിജയിച്ച ശേഷം കണ്ണൂർ സർവകലാശാലയിൽ ഫിസിക്കൽ എഡ്യൂക്കേഷൻ വിഭാഗത്തിൽ ബിപിഎഡിന് അഡ്മിഷൻ നേടിയത്.
സംഭവം വിവാദമായതോടെ വിദ്യാർഥിനിയുടെ അഡ്മിഷൻ ഇന്നലെ സർവകലാശാല റദ്ദാക്കി. ഫിസിക്കൽ എഡ്യുക്കേഷൻ വകുപ്പ് തലവനും സിൻഡിക്കറ്റ് അംഗവുമായ ഡോ. വി.എ. വിത്സനെ സ്ഥാനത്തുനിന്ന് സർവകലാശാല വൈസ് ചാൻസലർ പ്രഫ. ഗോപിനാഥ് രവീന്ദ്രൻ നീക്കുകയും ഡോ. അനിൽ രാമചന്ദ്രനോട് ഫിസിക്കൽ എഡ്യുക്കേഷൻ വിഭാഗം മേധാവിയായി ചുമതലയേൽക്കാൻ നിർദേശിക്കുകയുംചെയ്തു.
സംഭവം അന്വേഷിക്കാൻ രജിസ്ട്രാർ, പരീക്ഷാ കൺട്രോളർ, അക്കാഡമിക് വിഭാഗം ഡെപ്യൂട്ടി രജിസ്ട്രാർ എന്നിവർ ഉൾപ്പെടുന്ന കമ്മിറ്റിയെ ചുമതലപ്പെടുത്തി. നവംബർ ഏഴിനു മുമ്പ് വിശദമായ റിപ്പോർട്ട് സമർപ്പിക്കണമെന്നും വൈസ് ചാൻസലർ അന്വേഷണ സമിതിയോട് ആവശ്യപ്പെട്ടു.
ഡിഗ്രി അടിസ്ഥാന യോഗ്യതയായ ബിപിഎഡ് പ്രവേശനത്തിന് ഹാജരാക്കിയ രേഖകൾ പരിശോധിച്ചുവേണം പ്രവേശനം ഉറപ്പുവരുത്താൻ. എന്നാൽ ഇപ്പോൾ പരീക്ഷയ്ക്കു മുന്നോടിയായി യൂണിവേഴ്സിറ്റി രജിസ്ട്രാർ രേഖകൾ പരിശോധനയ്ക്കായി റക്കാർഡ് വിഭാഗത്തിലേക്ക് അയച്ച ഘട്ടത്തിൽ മാത്രമാണ് പ്രസ്തുത വിദ്യാർഥിനി അനധികൃതമായി ഗ്രേസ് മാർക്ക് ലഭിച്ചാണ് ബികോം പാസായത് എന്നു തെളിഞ്ഞത്.
സംഭവം വിവാദമായപ്പോൾ ഇന്നലെ തന്നെ പരിശോധിച്ച് നടപടി എടുക്കുമെന്ന് വൈസ് ചാൻസലർ അറിയിച്ചിരുന്നു. എന്നാൽ വിശദ പരിശോധനയിൽ മാർക്ക് ലിസ്റ്റ് കണ്ടെത്താനായില്ലെന്ന് പിന്നീട് അദ്ദേഹം വ്യക്തമാക്കി. കൊല്ലം എസ്എൻ കോളജിൽ ഒന്നാം വർഷ ബികോം പഠിച്ച വിദ്യാർഥിനി ഉന്നത സ്വാധീനം ഉപയോഗിച്ച് ഗ്രേസ് മാർക്കിലൂടെ കേരള സർവകലാശാലയിൽനിന്ന് ബിരുദ സർട്ടിഫിക്കറ്റ് നേടിയെടുത്തു എന്നാണ് ആരോപണം ഉയരുന്നത്.
സംഭവം വിവാദമായതോടെ വിദ്യാർഥിനിയുടെ അഡ്മിഷൻ ഇന്നലെ സർവകലാശാല റദ്ദാക്കി. ഫിസിക്കൽ എഡ്യുക്കേഷൻ വകുപ്പ് തലവനും സിൻഡിക്കറ്റ് അംഗവുമായ ഡോ. വി.എ. വിത്സനെ സ്ഥാനത്തുനിന്ന് സർവകലാശാല വൈസ് ചാൻസലർ പ്രഫ. ഗോപിനാഥ് രവീന്ദ്രൻ നീക്കുകയും ഡോ. അനിൽ രാമചന്ദ്രനോട് ഫിസിക്കൽ എഡ്യുക്കേഷൻ വിഭാഗം മേധാവിയായി ചുമതലയേൽക്കാൻ നിർദേശിക്കുകയുംചെയ്തു.
സംഭവം അന്വേഷിക്കാൻ രജിസ്ട്രാർ, പരീക്ഷാ കൺട്രോളർ, അക്കാഡമിക് വിഭാഗം ഡെപ്യൂട്ടി രജിസ്ട്രാർ എന്നിവർ ഉൾപ്പെടുന്ന കമ്മിറ്റിയെ ചുമതലപ്പെടുത്തി. നവംബർ ഏഴിനു മുമ്പ് വിശദമായ റിപ്പോർട്ട് സമർപ്പിക്കണമെന്നും വൈസ് ചാൻസലർ അന്വേഷണ സമിതിയോട് ആവശ്യപ്പെട്ടു.
ഡിഗ്രി അടിസ്ഥാന യോഗ്യതയായ ബിപിഎഡ് പ്രവേശനത്തിന് ഹാജരാക്കിയ രേഖകൾ പരിശോധിച്ചുവേണം പ്രവേശനം ഉറപ്പുവരുത്താൻ. എന്നാൽ ഇപ്പോൾ പരീക്ഷയ്ക്കു മുന്നോടിയായി യൂണിവേഴ്സിറ്റി രജിസ്ട്രാർ രേഖകൾ പരിശോധനയ്ക്കായി റക്കാർഡ് വിഭാഗത്തിലേക്ക് അയച്ച ഘട്ടത്തിൽ മാത്രമാണ് പ്രസ്തുത വിദ്യാർഥിനി അനധികൃതമായി ഗ്രേസ് മാർക്ക് ലഭിച്ചാണ് ബികോം പാസായത് എന്നു തെളിഞ്ഞത്.
സംഭവം വിവാദമായപ്പോൾ ഇന്നലെ തന്നെ പരിശോധിച്ച് നടപടി എടുക്കുമെന്ന് വൈസ് ചാൻസലർ അറിയിച്ചിരുന്നു. എന്നാൽ വിശദ പരിശോധനയിൽ മാർക്ക് ലിസ്റ്റ് കണ്ടെത്താനായില്ലെന്ന് പിന്നീട് അദ്ദേഹം വ്യക്തമാക്കി. കൊല്ലം എസ്എൻ കോളജിൽ ഒന്നാം വർഷ ബികോം പഠിച്ച വിദ്യാർഥിനി ഉന്നത സ്വാധീനം ഉപയോഗിച്ച് ഗ്രേസ് മാർക്കിലൂടെ കേരള സർവകലാശാലയിൽനിന്ന് ബിരുദ സർട്ടിഫിക്കറ്റ് നേടിയെടുത്തു എന്നാണ് ആരോപണം ഉയരുന്നത്.