തൃശൂർ: കുട്ടിശാസ്ത്രജ്ഞരെയും അവരുടെ വലിയ അറിവുകളെയും വരവേൽക്കാൻ കുന്നംകുളം ഒരുങ്ങി. നവംബർ മൂന്നുമുതൽ അഞ്ചുവരെയുള്ള സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായി. പെരുമ്പിലാവ് ടിവിഎം എച്ച്എസ്എസ്, പന്നിത്തടം കോണ്‍കോർഡ് ഇഎംഎച്ച്എസ്എസ്, കുന്നംകുളം ബഥനി കോണ്‍വന്റ് ജിഎച്ച്എസ്എസ്, ബഥനി സെന്റ് ജോസഫ്സ് ഇഎംഎച്ച്എസ്എസ്, കുന്നംകുളം മുനിസിപ്പൽ ടൗണ്‍ഹാൾ, വിഎച്ച്എസ്എസ് ഗവ. ബോയ്സ് സ്കൂൾ എന്നിവിടങ്ങളിലാണ് ശാസ്ത്രോത്സവം.
പ്രവൃത്തിപരിചയം, സാമൂഹ്യശാസ്ത്രം, ഐടി, ഗണിതശാസ്ത്രം, കേരള സ്പെഷൽ സ്കൂൾ പ്രവൃത്തി പരിചയം എന്നീ വിഭാഗങ്ങളിലുള്ള മേളകൾ, വൊക്കേഷണൽ എക്സ്പോ ആൻഡ് കരിയർ ഫെസ്റ്റ് എന്നിവയടങ്ങിയതാണ് ശാസ്ത്രമേള. റവന്യു ജില്ലാതലത്തിൽ ഒന്നും രണ്ടും സ്ഥാനക്കാരാണ് സംസ്ഥാന മേളയിൽ മാറ്റുരയ്ക്കുക.
പൂർണമായും ഹരിത പ്രോട്ടോകോൾ പാലിച്ചായിരിക്കും മേളയുടെ നടത്തിപ്പ്. കേരള സ്പെഷൽ സ്കൂൾ ശാസ്ത്രമേളയിൽ നൂറോളം സ്കൂളുകളിൽനിന്നായി ആയിരത്തോളം കുട്ടികൾ പങ്കെടുക്കുമെന്നു അധികൃതർ പറഞ്ഞു. കാഴ്ച, കേൾവി പരിമിതം എന്ന രണ്ടു വിഭാഗങ്ങളിലായാണ് മത്സരം ഒരുക്കിയിട്ടുള്ളത്. ജില്ലാതല മത്സരങ്ങളില്ലാതെ മുൻകൂർ രജിസ്റ്റർചെയ്ത സംസ്ഥാനത്തെ വിവിധ സ്കൂളുകളിലെ മത്സരാർഥികൾക്കു പങ്കെടുക്കാം. മൊത്തം പതിനായിരത്തോളം വിദ്യാർഥികൾ ശാസ്ത്രമേളയിൽ പങ്കെടുക്കും.
ഞായറാഴ്ച രാവിലെ 9.30ന് മന്ത്രി എ.സി. മൊയ്തീൻ മേള ഉദ്ഘാടനം ചെയ്യും. മന്ത്രി വി.എസ്. സുനിൽകുമാർ അധ്യക്ഷത വഹിക്കും. മന്ത്രി സി. രവീന്ദ്രനാഥ് മുഖ്യപ്രഭാഷണം നടത്തും. ഗവ.ചീഫ് വിപ്പ് കെ. രാജൻ, ടി.എൻ. പ്രതാപൻ എംപി എന്നിവർ മുഖ്യാതിഥികളാകും.
സമാപനസമ്മേളനം അഞ്ചിന് വൈകുന്നേരം നാലിന് രമ്യ ഹരിദാസ് എംപി ഉദ്ഘാടനം ചെയ്യും.
പ്രവൃത്തിപരിചയം, സാമൂഹ്യശാസ്ത്രം, ഐടി, ഗണിതശാസ്ത്രം, കേരള സ്പെഷൽ സ്കൂൾ പ്രവൃത്തി പരിചയം എന്നീ വിഭാഗങ്ങളിലുള്ള മേളകൾ, വൊക്കേഷണൽ എക്സ്പോ ആൻഡ് കരിയർ ഫെസ്റ്റ് എന്നിവയടങ്ങിയതാണ് ശാസ്ത്രമേള. റവന്യു ജില്ലാതലത്തിൽ ഒന്നും രണ്ടും സ്ഥാനക്കാരാണ് സംസ്ഥാന മേളയിൽ മാറ്റുരയ്ക്കുക.
പൂർണമായും ഹരിത പ്രോട്ടോകോൾ പാലിച്ചായിരിക്കും മേളയുടെ നടത്തിപ്പ്. കേരള സ്പെഷൽ സ്കൂൾ ശാസ്ത്രമേളയിൽ നൂറോളം സ്കൂളുകളിൽനിന്നായി ആയിരത്തോളം കുട്ടികൾ പങ്കെടുക്കുമെന്നു അധികൃതർ പറഞ്ഞു. കാഴ്ച, കേൾവി പരിമിതം എന്ന രണ്ടു വിഭാഗങ്ങളിലായാണ് മത്സരം ഒരുക്കിയിട്ടുള്ളത്. ജില്ലാതല മത്സരങ്ങളില്ലാതെ മുൻകൂർ രജിസ്റ്റർചെയ്ത സംസ്ഥാനത്തെ വിവിധ സ്കൂളുകളിലെ മത്സരാർഥികൾക്കു പങ്കെടുക്കാം. മൊത്തം പതിനായിരത്തോളം വിദ്യാർഥികൾ ശാസ്ത്രമേളയിൽ പങ്കെടുക്കും.
ഞായറാഴ്ച രാവിലെ 9.30ന് മന്ത്രി എ.സി. മൊയ്തീൻ മേള ഉദ്ഘാടനം ചെയ്യും. മന്ത്രി വി.എസ്. സുനിൽകുമാർ അധ്യക്ഷത വഹിക്കും. മന്ത്രി സി. രവീന്ദ്രനാഥ് മുഖ്യപ്രഭാഷണം നടത്തും. ഗവ.ചീഫ് വിപ്പ് കെ. രാജൻ, ടി.എൻ. പ്രതാപൻ എംപി എന്നിവർ മുഖ്യാതിഥികളാകും.
സമാപനസമ്മേളനം അഞ്ചിന് വൈകുന്നേരം നാലിന് രമ്യ ഹരിദാസ് എംപി ഉദ്ഘാടനം ചെയ്യും.