തൃശൂർ: കാൻസർ രോഗ വിദഗ്ധൻ ഡോ. വി.പി. ഗംഗാധരന്റെ ജീവിതാനുഭവങ്ങൾ നാടകാവിഷ്കാരമാകുന്നു. നവംബർ അഞ്ച്, ആറ് തീയതികളിൽ സംഗീത നാടക അക്കാദമി റീജണൽ തിയറ്ററിൽ വൈകുന്നേരം ആറരയ്ക്ക് നാടകം - കാവലാൾ വേദിയിലെത്തും.
സമൂഹ മനസിലും ശരീരത്തിലും ബാധിച്ച കാൻസർ രോഗത്തിനെതിരായ നാടക ചികിത്സയാണിതെന്നു അണിയറക്കാരായ തൃശൂർ രംഗചേതനയുടെ ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. ഡോ.എൻ. മോഹൻദാസിന്റെ രചനയിൽ കെ.വി. ഗണേഷാണ് നാടകം സംവിധാനം ചെയ്തിരിക്കുന്നത്.
ഭാരവാഹികളായ ഇ.ടി. വർഗീസ്, കെ.വി. ഗണേഷ്, സുധ സുധീർ, ശശിധരൻ കളത്തിങ്കൽ, സി.പി. നാരായണൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
സമൂഹ മനസിലും ശരീരത്തിലും ബാധിച്ച കാൻസർ രോഗത്തിനെതിരായ നാടക ചികിത്സയാണിതെന്നു അണിയറക്കാരായ തൃശൂർ രംഗചേതനയുടെ ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. ഡോ.എൻ. മോഹൻദാസിന്റെ രചനയിൽ കെ.വി. ഗണേഷാണ് നാടകം സംവിധാനം ചെയ്തിരിക്കുന്നത്.
ഭാരവാഹികളായ ഇ.ടി. വർഗീസ്, കെ.വി. ഗണേഷ്, സുധ സുധീർ, ശശിധരൻ കളത്തിങ്കൽ, സി.പി. നാരായണൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.