തിരുവനന്തപുരം: വാറ്റ് കുടിശികയുടെ പേരിൽ വ്യാപാരികൾക്കു നോട്ടീസ് അയച്ചതിൽ തുടർനടപടികൾ വേണ്ടെന്നു സർക്കാർ തീരുമാനിച്ചു. ജിഎസ്ടി വകുപ്പ് ഉദ്യോഗസ്ഥർക്ക് ഇതനുസരിച്ചുള്ള നിർദേശം നൽകി. ധനമന്ത്രി ഡോ. തോമസ് ഐസക് ഇന്നലെ വിളിച്ചുചേർത്ത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ഈ തീരുമാനം.
വ്യാപാരികൾ നൽകിയ വിറ്റുവരവ് കണക്കുകളിൽ വലിയ തോതിലുള്ള പൊരുത്തക്കേടുകൾ കണ്ടെത്തിയതിനെ തുടർന്നാണു കുടിശിക അടയ്ക്കാൻ ആവശ്യപ്പെട്ട് ഇവർക്കു നോട്ടീസ് അയച്ചത്. ഇരുപതിനായിരത്തോളം വ്യാപാരികൾക്ക് ഇതുവരെ നോട്ടീസ് അയച്ചു. പലർക്കും ലക്ഷക്കണക്കിനു രൂപയുടെ കുടിശിക അടയ്ക്കേണ്ട സ്ഥിതിയുണ്ടായിരുന്നു. യഥാർഥത്തിൽ തങ്ങൾ കുടിശിക വരുത്തിയിരുന്നില്ലെന്നാണു വ്യാപാരികൾ ചൂണ്ടിക്കാട്ടിയത്. സോഫ്റ്റ്വേറിലെ അപാകതകൾ മൂലം പിശകുകൾ ഉണ്ടായെന്നു പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്.
കയറ്റുമതി, നികുതി ഇളവുകളുള്ള ഇടപാടുകൾ, അന്തർസംസ്ഥാന വ്യാപാരം സംബന്ധിച്ച കണക്കുകൾ തുടങ്ങിയവയൊന്നും ഈ സോഫ്റ്റ്വേറിൽ രേഖപ്പെടുത്താനാകില്ല. ഇതേത്തുടർന്നാണു കണക്കുകളിൽ പിശകുണ്ടായതെന്ന് ഉദ്യോഗസ്ഥർ വിശദീകരിച്ചു.
വാറ്റ് കുടിശിക നോട്ടീസിലൂടെ വ്യാപാരികളെ പീഡിപ്പിക്കുന്നു എന്നാരോപിച്ച് വ്യാപാരികൾ ഇന്നലെ സംസ്ഥാന വ്യാപകമായി കടകളടച്ചു പ്രതിഷേധിച്ചിരുന്നു. സെക്രട്ടേറിയറ്റിലേക്കു കൂറ്റൻ മാർച്ചും നടത്തി.
വ്യാപാരി വ്യവസായി ഏകോപന സമിതിനേതാക്കൾ മുഖ്യമന്ത്രിയുമായും ധനമന്ത്രിയുമായും ചർച്ച നടത്തിയിരുന്നു. അയച്ച നോട്ടീസുകളുടെ അടിസ്ഥാനത്തിൽ വ്യാപാരികൾക്കു ദോഷകരമായ തുടർനടപടികളുണ്ടാകില്ലെന്നു ചർച്ചയിൽ ഉറപ്പു ലഭിച്ചു. ഇതേത്തുടർന്നു ധനമന്ത്രി വിളിച്ചുചേർത്ത ധനവകുപ്പ് ഉദ്യോസ്ഥരുടെ യോഗത്തിലാണ് നോട്ടീസിന്മേലുള്ള നടപടികൾ അവസാനിപ്പിക്കാൻ തീരുമാനിച്ചത്.
വ്യാപാരികൾ നൽകിയ വിറ്റുവരവ് കണക്കുകളിൽ വലിയ തോതിലുള്ള പൊരുത്തക്കേടുകൾ കണ്ടെത്തിയതിനെ തുടർന്നാണു കുടിശിക അടയ്ക്കാൻ ആവശ്യപ്പെട്ട് ഇവർക്കു നോട്ടീസ് അയച്ചത്. ഇരുപതിനായിരത്തോളം വ്യാപാരികൾക്ക് ഇതുവരെ നോട്ടീസ് അയച്ചു. പലർക്കും ലക്ഷക്കണക്കിനു രൂപയുടെ കുടിശിക അടയ്ക്കേണ്ട സ്ഥിതിയുണ്ടായിരുന്നു. യഥാർഥത്തിൽ തങ്ങൾ കുടിശിക വരുത്തിയിരുന്നില്ലെന്നാണു വ്യാപാരികൾ ചൂണ്ടിക്കാട്ടിയത്. സോഫ്റ്റ്വേറിലെ അപാകതകൾ മൂലം പിശകുകൾ ഉണ്ടായെന്നു പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്.
കയറ്റുമതി, നികുതി ഇളവുകളുള്ള ഇടപാടുകൾ, അന്തർസംസ്ഥാന വ്യാപാരം സംബന്ധിച്ച കണക്കുകൾ തുടങ്ങിയവയൊന്നും ഈ സോഫ്റ്റ്വേറിൽ രേഖപ്പെടുത്താനാകില്ല. ഇതേത്തുടർന്നാണു കണക്കുകളിൽ പിശകുണ്ടായതെന്ന് ഉദ്യോഗസ്ഥർ വിശദീകരിച്ചു.
വാറ്റ് കുടിശിക നോട്ടീസിലൂടെ വ്യാപാരികളെ പീഡിപ്പിക്കുന്നു എന്നാരോപിച്ച് വ്യാപാരികൾ ഇന്നലെ സംസ്ഥാന വ്യാപകമായി കടകളടച്ചു പ്രതിഷേധിച്ചിരുന്നു. സെക്രട്ടേറിയറ്റിലേക്കു കൂറ്റൻ മാർച്ചും നടത്തി.
വ്യാപാരി വ്യവസായി ഏകോപന സമിതിനേതാക്കൾ മുഖ്യമന്ത്രിയുമായും ധനമന്ത്രിയുമായും ചർച്ച നടത്തിയിരുന്നു. അയച്ച നോട്ടീസുകളുടെ അടിസ്ഥാനത്തിൽ വ്യാപാരികൾക്കു ദോഷകരമായ തുടർനടപടികളുണ്ടാകില്ലെന്നു ചർച്ചയിൽ ഉറപ്പു ലഭിച്ചു. ഇതേത്തുടർന്നു ധനമന്ത്രി വിളിച്ചുചേർത്ത ധനവകുപ്പ് ഉദ്യോസ്ഥരുടെ യോഗത്തിലാണ് നോട്ടീസിന്മേലുള്ള നടപടികൾ അവസാനിപ്പിക്കാൻ തീരുമാനിച്ചത്.