അഗളി: മേലേമഞ്ചിക്കണ്ടി വനമേഖലയിൽ പോലീസും മാവോയിസ്റ്റുകളും തമ്മിൽ ഇന്നലെയുണ്ടായ ഏറ്റുമുട്ടലിൽ ഒരു മാവോയിസ്റ്റ് കൂടി കൊല്ലപ്പെട്ടു. മാവോയിസ്റ്റ് നേതാവ് മാണിക്യവാസകമാണ് കൊല്ലപ്പെട്ടത്. ഇന്നലെ ഉച്ചയ്ക്കു 12നുശേഷമാണ് ഇയാൾക്കു വെടിയേറ്റത്.
തിങ്കളാഴ്ച ഉച്ചയ്ക്കു 12നു നടന്ന ഏറ്റുമുട്ടലിൽ സ്ത്രീ ഉൾപ്പെടെ മൂന്നു മാവോയിസ്റ്റുകൾ വെടിയേറ്റു മരിച്ചിരുന്നു. ഇതോടെ ഏറ്റുമുട്ടലിൽ മരിച്ച മാവോയിസ്റ്റുകളുടെ എണ്ണം നാലായി. തമിഴ്നാട് സ്വദേശി കാർത്തിക്, കർണാടക സ്വദേശികളായ ശ്രീമതി, സുരേഷ് എന്നിവരാണ് തിങ്കളാഴ്ചത്തെ പോലീസ് വെടിവയ്പിൽ മരിച്ചത്.
ഇന്നലെ മരിച്ച മാണിക്യവാസകത്തിന്റെ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല. സിപിഐ (മാവോയിസ്റ്റ്) ഭവാനിദളത്തിലെ അംഗങ്ങളാണ് കൊല്ലപ്പെട്ടവർ. മാണിക്യവാസകം മുതിർന്ന മാവോയിസ്റ്റ് നേതാവാണ്. തിങ്കളാഴ്ച പോലീസുമായി ഏറ്റുമുട്ടിയ സംഘത്തിൽ മാണിക്യവാസകവും ഉണ്ടായിരുന്നു. ഏറ്റുമുട്ടലിനെത്തുടർന്ന് ചിതറിയ സംഘത്തിനായി വനത്തിൽ ഊർജിതമായ തെരച്ചിലാണ് തണ്ടർബോൾട്ട് നടത്തുന്നത്.
തിങ്കളാഴ്ച കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ ഇൻക്വസ്റ്റ് നടത്തുന്നതിനായി സബ് കളക്ടർ അർജുൻ പാണ്ഡ്യൻ, രണ്ടു തഹസിൽദാർമാർ, ഡോക്ടർമാർ എന്നിവരടങ്ങിയ സംഘം ഇന്നലെ രാവിലെതന്നെ മഞ്ചിക്കണ്ടി വനമേഖലയിലേക്കു നീങ്ങി. പോലീസ് സൂപ്രണ്ട് ജി. ശിവവിക്രം, സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി സുന്ദരൻ, ഭീകരവിരുദ്ധസേന (മാറ്റ്സ്) സൂപ്രണ്ട് ചൈത്ര തെരേസ, ഡിഎഫ്ഒ കെ.കെ.സുനിൽകുമാർ തുടങ്ങിയ ഉന്നതോദ്യോഗസ്ഥർ അടങ്ങിയ സംഘവും മഞ്ചിക്കണ്ടി വനമേഖലയിലേക്കു പുറപ്പെട്ടു. വൻപോലീസ് സുരക്ഷാവലയത്തിലാണ് സബ് കളക്ടർ അടക്കമുള്ള ഉന്നതർ വനത്തിലേക്ക് നീങ്ങിയത്.
വനത്തിനുള്ളിൽ ഒളിച്ചിരിക്കുന്ന മാവോയിസ്റ്റുകൾക്കായി പോലീസ് ശക്തമായ തെരച്ചിൽ നടത്തിവരികയായിരുന്നു. തിങ്കളാഴ്ച മാവോയിസ്റ്റ് സംഘം വെടിയേറ്റു മരിച്ചശേഷവും വനത്തിൽനിന്നു വെടിയൊച്ച കേട്ടതായി ഉൗരുനിവാസികൾ പറഞ്ഞു. ഇതിനിടെയാണ് ഇന്നലെ ഉച്ചയോടെ വീണ്ടും വെടിവയ്പുണ്ടായതും മാണിക്യവാസകം കൊല്ലപ്പെട്ടതും.
മഞ്ചിക്കണ്ടി വനമേഖല സംഘർഷഭരിതമായതിനാൽ ഇൻക്വസ്റ്റ് അടക്കമുള്ള നടപടികൾക്കു തടസം നേരിട്ടു. മേലേമഞ്ചിക്കണ്ടി ഉൗരിൽനിന്നു രണ്ടു കിലോമീറ്ററിലധികം അകലെയാണ് വെടിവയ്പ് നടന്ന പ്രദേശം. ഉൗരിൽനിന്ന് ഇവിടേക്കു വനംവകുപ്പിന്റെ റോഡുണ്ടെങ്കിലും കാൽനടയായിവേണം യാത്ര ചെയ്യാൻ. മാധ്യമ പ്രവർത്തകരെ വനത്തിലേക്കു കടത്തിവിടുന്നില്ല. അതിനാൽ വനമേഖലയിൽ നടക്കുന്ന സംഭവങ്ങൾ വ്യക്തമായി പുറംലോകത്തെ അറിയിക്കാൻ കഴിയുന്നില്ല.
കേരളത്തിലെയും തമിഴ്നാട്ടിലെയും രഹസ്യാന്വേഷണ സംഘത്തിന്റെ സൂക്ഷ്മനിരീക്ഷണത്തിലാണ് അട്ടപ്പാടി.
തിങ്കളാഴ്ച ഉച്ചയ്ക്കു 12നു നടന്ന ഏറ്റുമുട്ടലിൽ സ്ത്രീ ഉൾപ്പെടെ മൂന്നു മാവോയിസ്റ്റുകൾ വെടിയേറ്റു മരിച്ചിരുന്നു. ഇതോടെ ഏറ്റുമുട്ടലിൽ മരിച്ച മാവോയിസ്റ്റുകളുടെ എണ്ണം നാലായി. തമിഴ്നാട് സ്വദേശി കാർത്തിക്, കർണാടക സ്വദേശികളായ ശ്രീമതി, സുരേഷ് എന്നിവരാണ് തിങ്കളാഴ്ചത്തെ പോലീസ് വെടിവയ്പിൽ മരിച്ചത്.
ഇന്നലെ മരിച്ച മാണിക്യവാസകത്തിന്റെ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല. സിപിഐ (മാവോയിസ്റ്റ്) ഭവാനിദളത്തിലെ അംഗങ്ങളാണ് കൊല്ലപ്പെട്ടവർ. മാണിക്യവാസകം മുതിർന്ന മാവോയിസ്റ്റ് നേതാവാണ്. തിങ്കളാഴ്ച പോലീസുമായി ഏറ്റുമുട്ടിയ സംഘത്തിൽ മാണിക്യവാസകവും ഉണ്ടായിരുന്നു. ഏറ്റുമുട്ടലിനെത്തുടർന്ന് ചിതറിയ സംഘത്തിനായി വനത്തിൽ ഊർജിതമായ തെരച്ചിലാണ് തണ്ടർബോൾട്ട് നടത്തുന്നത്.
തിങ്കളാഴ്ച കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ ഇൻക്വസ്റ്റ് നടത്തുന്നതിനായി സബ് കളക്ടർ അർജുൻ പാണ്ഡ്യൻ, രണ്ടു തഹസിൽദാർമാർ, ഡോക്ടർമാർ എന്നിവരടങ്ങിയ സംഘം ഇന്നലെ രാവിലെതന്നെ മഞ്ചിക്കണ്ടി വനമേഖലയിലേക്കു നീങ്ങി. പോലീസ് സൂപ്രണ്ട് ജി. ശിവവിക്രം, സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി സുന്ദരൻ, ഭീകരവിരുദ്ധസേന (മാറ്റ്സ്) സൂപ്രണ്ട് ചൈത്ര തെരേസ, ഡിഎഫ്ഒ കെ.കെ.സുനിൽകുമാർ തുടങ്ങിയ ഉന്നതോദ്യോഗസ്ഥർ അടങ്ങിയ സംഘവും മഞ്ചിക്കണ്ടി വനമേഖലയിലേക്കു പുറപ്പെട്ടു. വൻപോലീസ് സുരക്ഷാവലയത്തിലാണ് സബ് കളക്ടർ അടക്കമുള്ള ഉന്നതർ വനത്തിലേക്ക് നീങ്ങിയത്.
വനത്തിനുള്ളിൽ ഒളിച്ചിരിക്കുന്ന മാവോയിസ്റ്റുകൾക്കായി പോലീസ് ശക്തമായ തെരച്ചിൽ നടത്തിവരികയായിരുന്നു. തിങ്കളാഴ്ച മാവോയിസ്റ്റ് സംഘം വെടിയേറ്റു മരിച്ചശേഷവും വനത്തിൽനിന്നു വെടിയൊച്ച കേട്ടതായി ഉൗരുനിവാസികൾ പറഞ്ഞു. ഇതിനിടെയാണ് ഇന്നലെ ഉച്ചയോടെ വീണ്ടും വെടിവയ്പുണ്ടായതും മാണിക്യവാസകം കൊല്ലപ്പെട്ടതും.
മഞ്ചിക്കണ്ടി വനമേഖല സംഘർഷഭരിതമായതിനാൽ ഇൻക്വസ്റ്റ് അടക്കമുള്ള നടപടികൾക്കു തടസം നേരിട്ടു. മേലേമഞ്ചിക്കണ്ടി ഉൗരിൽനിന്നു രണ്ടു കിലോമീറ്ററിലധികം അകലെയാണ് വെടിവയ്പ് നടന്ന പ്രദേശം. ഉൗരിൽനിന്ന് ഇവിടേക്കു വനംവകുപ്പിന്റെ റോഡുണ്ടെങ്കിലും കാൽനടയായിവേണം യാത്ര ചെയ്യാൻ. മാധ്യമ പ്രവർത്തകരെ വനത്തിലേക്കു കടത്തിവിടുന്നില്ല. അതിനാൽ വനമേഖലയിൽ നടക്കുന്ന സംഭവങ്ങൾ വ്യക്തമായി പുറംലോകത്തെ അറിയിക്കാൻ കഴിയുന്നില്ല.
കേരളത്തിലെയും തമിഴ്നാട്ടിലെയും രഹസ്യാന്വേഷണ സംഘത്തിന്റെ സൂക്ഷ്മനിരീക്ഷണത്തിലാണ് അട്ടപ്പാടി.