പാലാ: ഫ്രാന്‍സിസ് മാര്‍പാപ്പ പ്രഖ്യാപിച്ച അസാധാരണ പ്രേഷിത മാസാചരണത്തിന്റെ പശ്ചാത്തലത്തില്‍ പാലാ രൂപതയുടെ ആഭിമുഖ്യത്തിൽചൂണ്ടച്ചേരി സെന്റ് ജോസഫ് എന്‍ജിനിയറിംഗ് കോളജ് ഓഡിറ്റോറിയത്തില്‍ ഇന്നലെ ഒത്തുചേര്‍ന്ന പ്രേഷിത സംഗമം ശ്രദ്ധേയമായി. പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനം മലങ്കര സുറിയാനി കത്തോലിക്ക സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ ഉദ്ഘാടനംചെയ്തു.
കര്‍ത്താവിനെ കണ്ടുവെന്നു സാക്ഷ്യപ്പെടുത്തുന്നതാണു സുവിശേഷവത്കരണം. ലോകകാര്യങ്ങള്‍ വിശദീകരിക്കുന്നതും ഭൗതിക വിജ്ഞാനം വിളമ്പുന്നതും സുവിശേഷവത്കരണം അല്ല. ദൈവിക രഹസ്യങ്ങള്‍ വെളിപ്പെടുത്തുന്നതാണ് സുവിശേഷവത്കരണമെന്നും മാര്‍ ക്ലീമിസ് ബാവ പറഞ്ഞു.
സുവിശേഷത്തിന് അതിരുകളില്ലെന്നു രൂപതാധ്യക്ഷൻ മാര്‍ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. സന്നദ്ധതയും സഹനമനോഭാവവുമാണ് സുവിശേഷ പ്രഘോഷകനു വേണ്ടതെന്നും അദ്ദേഹം ഒാർമിപ്പിച്ചു.
അദിലാബാദ് ബിഷപ് മാര്‍ ആന്റണി പ്രിന്‍സ് പാണേങ്ങാടന് മുഖ്യസന്ദേശം നല്കി. ഭാരതത്തില്‍ സുവിശേഷ പ്രഘോഷണത്തിനു തടസങ്ങളില്ല. ഭരണഘടനയും ഭരണകൂടവും ആരെയും തടയുന്നില്ല. പ്രതിസന്ധികളെയും സഹനങ്ങളെയും അതിജീവിച്ചു നടത്തുന്ന സുവിശേഷ വേലയാണു ഫലവത്തായിട്ടുള്ളത്. ബൈബിള്‍ അടച്ചുവയ്ക്കാനുള്ളതല്ല തുറന്നു വയ്ക്കാനുള്ളതാണെന്നും ബിഷപ് പറഞ്ഞു.
ഫാ. ഫിലിപ്പ് ഞരളക്കാട്ട് രചിച്ച ‘വിശുദ്ധ നാടുകളിലൂടെ’എന്ന പുസ്തകം മാര്‍ ക്ലീമിസ് ബാവയ്ക്ക് മാര്‍ കല്ലറങ്ങാട്ട് നല്കി പ്രകാശനം ചെയ്തു. വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ട ഹോളിഫാമിലി സന്യാസിനി സമൂഹത്തിന്റെ സ്ഥാപക വിശുദ്ധ മറിയം ത്രേസ്യയെക്കുറിച്ച് ഇരിങ്ങാലക്കുട ഹോളിഫാമിലി പാവനാത്മ പ്രൊവിന്‍സ് പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ രഞ്ജന പ്രസംഗിച്ചു. ബിഷപ്പുമാരായ മാര്‍ ജേക്കബ് മുരിക്കൻ, മാര്‍ ജോസഫ് പള്ളിക്കാപ്പറമ്പിൽ, പാസ്റ്ററല്‍ കൗണ്‍സില്‍ ചെയര്മാന് ഡോ.സിറിയക് തോമസ്, മോൺ. ജോസഫ് കുഴിഞ്ഞാലില്‍, മോൺ. ഏബ്രഹാം കൊല്ലിത്താനത്തുമലയില്‍, മോൺ. ജോസഫ് മലേപ്പറമ്പില്‍, ഷംഷാബാദ് രൂപത വികാരി ജനറല്‍ മോൺ. ജോസഫ് കൊല്ലംപറമ്പില്‍, രൂപത ചാന്‍സലര്‍ ഫാ. ജോസ് കാക്കല്ലില്‍ എന്നിവര്‍ പ്രസംഗിച്ചു. പ്രേഷിതസംഗമത്തില്‍ രൂപതയിലെ വൈദികരും സിസ്റ്റേഴ്സും ഇടവക ട്രസ്റ്റിമാരും വിവിധ ഭക്തസംഘടനകളുടെ രൂപത ഭാരവാഹികളും പങ്കെടുത്തു.
കര്‍ത്താവിനെ കണ്ടുവെന്നു സാക്ഷ്യപ്പെടുത്തുന്നതാണു സുവിശേഷവത്കരണം. ലോകകാര്യങ്ങള്‍ വിശദീകരിക്കുന്നതും ഭൗതിക വിജ്ഞാനം വിളമ്പുന്നതും സുവിശേഷവത്കരണം അല്ല. ദൈവിക രഹസ്യങ്ങള്‍ വെളിപ്പെടുത്തുന്നതാണ് സുവിശേഷവത്കരണമെന്നും മാര്‍ ക്ലീമിസ് ബാവ പറഞ്ഞു.
സുവിശേഷത്തിന് അതിരുകളില്ലെന്നു രൂപതാധ്യക്ഷൻ മാര്‍ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. സന്നദ്ധതയും സഹനമനോഭാവവുമാണ് സുവിശേഷ പ്രഘോഷകനു വേണ്ടതെന്നും അദ്ദേഹം ഒാർമിപ്പിച്ചു.
അദിലാബാദ് ബിഷപ് മാര്‍ ആന്റണി പ്രിന്‍സ് പാണേങ്ങാടന് മുഖ്യസന്ദേശം നല്കി. ഭാരതത്തില്‍ സുവിശേഷ പ്രഘോഷണത്തിനു തടസങ്ങളില്ല. ഭരണഘടനയും ഭരണകൂടവും ആരെയും തടയുന്നില്ല. പ്രതിസന്ധികളെയും സഹനങ്ങളെയും അതിജീവിച്ചു നടത്തുന്ന സുവിശേഷ വേലയാണു ഫലവത്തായിട്ടുള്ളത്. ബൈബിള്‍ അടച്ചുവയ്ക്കാനുള്ളതല്ല തുറന്നു വയ്ക്കാനുള്ളതാണെന്നും ബിഷപ് പറഞ്ഞു.
ഫാ. ഫിലിപ്പ് ഞരളക്കാട്ട് രചിച്ച ‘വിശുദ്ധ നാടുകളിലൂടെ’എന്ന പുസ്തകം മാര്‍ ക്ലീമിസ് ബാവയ്ക്ക് മാര്‍ കല്ലറങ്ങാട്ട് നല്കി പ്രകാശനം ചെയ്തു. വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ട ഹോളിഫാമിലി സന്യാസിനി സമൂഹത്തിന്റെ സ്ഥാപക വിശുദ്ധ മറിയം ത്രേസ്യയെക്കുറിച്ച് ഇരിങ്ങാലക്കുട ഹോളിഫാമിലി പാവനാത്മ പ്രൊവിന്‍സ് പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ രഞ്ജന പ്രസംഗിച്ചു. ബിഷപ്പുമാരായ മാര്‍ ജേക്കബ് മുരിക്കൻ, മാര്‍ ജോസഫ് പള്ളിക്കാപ്പറമ്പിൽ, പാസ്റ്ററല്‍ കൗണ്‍സില്‍ ചെയര്മാന് ഡോ.സിറിയക് തോമസ്, മോൺ. ജോസഫ് കുഴിഞ്ഞാലില്‍, മോൺ. ഏബ്രഹാം കൊല്ലിത്താനത്തുമലയില്‍, മോൺ. ജോസഫ് മലേപ്പറമ്പില്‍, ഷംഷാബാദ് രൂപത വികാരി ജനറല്‍ മോൺ. ജോസഫ് കൊല്ലംപറമ്പില്‍, രൂപത ചാന്‍സലര്‍ ഫാ. ജോസ് കാക്കല്ലില്‍ എന്നിവര്‍ പ്രസംഗിച്ചു. പ്രേഷിതസംഗമത്തില്‍ രൂപതയിലെ വൈദികരും സിസ്റ്റേഴ്സും ഇടവക ട്രസ്റ്റിമാരും വിവിധ ഭക്തസംഘടനകളുടെ രൂപത ഭാരവാഹികളും പങ്കെടുത്തു.