കൊച്ചി: മരട് ഫ്ളാറ്റ് വിഷയത്തിൽ സിആർഇസഡ് മാപ്പിംഗിലെ വീഴ്ചകളെക്കുറിച്ച് ജുഡീഷൽ അന്വേഷണം നടത്തണമെന്ന് ക്രെഡായ്.
സർക്കാർ ഇനി വിചാരിച്ചാലും ഫ്ളാറ്റുകൾ പൊളിക്കുന്നത് തടയാൻ കഴിയും. റിപ്പോർട്ടിലെ തെറ്റുകൾ ചൂണ്ടിക്കാട്ടിയും ആവശ്യമായ തിരുത്തലുകൾ വരുത്തിയും സുപ്രീം കോടതിയിൽ പുതിയ സത്യവാങ്മൂലം സമർപ്പിക്കാൻ സർക്കാർ തയാറാകണം. കഴിഞ്ഞ 23 വർഷത്തെ തെറ്റുതിരുത്തി ജനങ്ങളെയും അവരുടെ നിക്ഷേപങ്ങളും സംരക്ഷിക്കാൻ സർക്കാർ തയാറാകണം. ഇത്തരമൊരു സാഹചര്യത്തിലേക്ക് നയിച്ചതിനെക്കുറിച്ച് സർക്കാർ ജുഡീഷൽ അന്വേഷണം നടത്താൻ തയാറാകണമെന്നും ക്രെഡായ് ഭാരവാഹികൾ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
മരടിൽ നാല് ഫ്ളാറ്റ് സമുച്ചയങ്ങളിൽനിന്നായി 350 കുടുംബങ്ങളെ ബലം പ്രയോഗിച്ച് ഇറക്കിവിട്ടതോടെ നിരവധി പേരുടെ ജീവിതമാണു പ്രതിസന്ധിയിലായത്. അപ്പാർട്ട്മെന്റ് വാങ്ങി എന്നതിനപ്പുറം ഉടമകൾ തെറ്റൊന്നും ചെയ്തിട്ടില്ല.
നിർമാതാക്കളെ നിയമലംഘകരായി ചിത്രീകരിക്കുന്നത് നീതിനിഷേധവും പ്രതിഷേധാർഹവുമാണ്.
എല്ലാ ഫ്ളാറ്റുകൾക്കും തദ്ദേശ സ്ഥാപനം നൽകിയ നിയമപ്രകാരമുള്ള ബിൽഡിംഗ് പെർമിറ്റുകൾ ഉള്ളതാണ്.
നിലവിലുണ്ടായിരുന്ന കെട്ടിട നിർമാണ ചട്ടങ്ങൾ അനുസരിച്ച് പഞ്ചായത്ത്, നഗരസഭാ സെക്രട്ടറിമാരാണു ബിൽഡിംഗ് പെർമിറ്റിനുള്ള അപേക്ഷ തീരദേശ പരിപാലന അഥോറിറ്റി അടക്കമുള്ള ഉത്തരവാദിത്വപ്പെട്ട ഏജൻസികൾക്ക് കൈമാറേണ്ടത്.
മുനിസിപ്പാലിറ്റിയും പഞ്ചായത്തും വരുത്തിയ വീഴ്ചകൾക്ക് നിർമാതാക്കൾ എങ്ങനെ ഉത്തരവാദികളാകുമെന്നും ക്രെഡായ് ഭാരവാഹികൾ ചോദിച്ചു.
സർക്കാർ ഇനി വിചാരിച്ചാലും ഫ്ളാറ്റുകൾ പൊളിക്കുന്നത് തടയാൻ കഴിയും. റിപ്പോർട്ടിലെ തെറ്റുകൾ ചൂണ്ടിക്കാട്ടിയും ആവശ്യമായ തിരുത്തലുകൾ വരുത്തിയും സുപ്രീം കോടതിയിൽ പുതിയ സത്യവാങ്മൂലം സമർപ്പിക്കാൻ സർക്കാർ തയാറാകണം. കഴിഞ്ഞ 23 വർഷത്തെ തെറ്റുതിരുത്തി ജനങ്ങളെയും അവരുടെ നിക്ഷേപങ്ങളും സംരക്ഷിക്കാൻ സർക്കാർ തയാറാകണം. ഇത്തരമൊരു സാഹചര്യത്തിലേക്ക് നയിച്ചതിനെക്കുറിച്ച് സർക്കാർ ജുഡീഷൽ അന്വേഷണം നടത്താൻ തയാറാകണമെന്നും ക്രെഡായ് ഭാരവാഹികൾ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
മരടിൽ നാല് ഫ്ളാറ്റ് സമുച്ചയങ്ങളിൽനിന്നായി 350 കുടുംബങ്ങളെ ബലം പ്രയോഗിച്ച് ഇറക്കിവിട്ടതോടെ നിരവധി പേരുടെ ജീവിതമാണു പ്രതിസന്ധിയിലായത്. അപ്പാർട്ട്മെന്റ് വാങ്ങി എന്നതിനപ്പുറം ഉടമകൾ തെറ്റൊന്നും ചെയ്തിട്ടില്ല.
നിർമാതാക്കളെ നിയമലംഘകരായി ചിത്രീകരിക്കുന്നത് നീതിനിഷേധവും പ്രതിഷേധാർഹവുമാണ്.
എല്ലാ ഫ്ളാറ്റുകൾക്കും തദ്ദേശ സ്ഥാപനം നൽകിയ നിയമപ്രകാരമുള്ള ബിൽഡിംഗ് പെർമിറ്റുകൾ ഉള്ളതാണ്.
നിലവിലുണ്ടായിരുന്ന കെട്ടിട നിർമാണ ചട്ടങ്ങൾ അനുസരിച്ച് പഞ്ചായത്ത്, നഗരസഭാ സെക്രട്ടറിമാരാണു ബിൽഡിംഗ് പെർമിറ്റിനുള്ള അപേക്ഷ തീരദേശ പരിപാലന അഥോറിറ്റി അടക്കമുള്ള ഉത്തരവാദിത്വപ്പെട്ട ഏജൻസികൾക്ക് കൈമാറേണ്ടത്.
മുനിസിപ്പാലിറ്റിയും പഞ്ചായത്തും വരുത്തിയ വീഴ്ചകൾക്ക് നിർമാതാക്കൾ എങ്ങനെ ഉത്തരവാദികളാകുമെന്നും ക്രെഡായ് ഭാരവാഹികൾ ചോദിച്ചു.