+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കരമനയിലെ ദുരൂഹ മരണങ്ങൾ: വിൽപ്പത്രവും പോസ്റ്റ്മോർട്ടം റിപ്പോർട്ടും പുറത്ത്

തിരുവനന്തപുരം: തിരുവനന്തപുരം കരമന കാലടി കൂടത്തിൽ ഉമാമന്ദിരത്തിൽ ജയമാധവന്‍റെയും കുടുംബാംഗങ്ങള
കരമനയിലെ ദുരൂഹ മരണങ്ങൾ: വിൽപ്പത്രവും  പോസ്റ്റ്മോർട്ടം റിപ്പോർട്ടും പുറത്ത്
തിരുവനന്തപുരം: തിരുവനന്തപുരം കരമന കാലടി കൂടത്തിൽ ഉമാമന്ദിരത്തിൽ ജയമാധവന്‍റെയും കുടുംബാംഗങ്ങളുടെയും മരണത്തിൽ ദുരൂഹതയുണ്ടെന്ന ബന്ധുക്കളുടെയും നാട്ടുകാരുടെയും പരാതി നിലനിൽക്കേ സംഭവത്തിൽ ദുരൂഹത വർധിപ്പിച്ച് പോസ്റ്റ്മോർട്ടം റിപ്പോർട്ടും വിൽപ്പത്രവും. ജയമാധവന്‍റെ പോസ്റ്റ്മോർട്ടം റിപ്പോർട്ടും ജയമാധവൻ കാര്യസ്ഥനായിരുന്ന രവീന്ദ്രൻ നൽകിയതെന്നു കരുതപ്പെടുന്ന വിൽപ്പത്രത്തിന്‍റെ പകർപ്പും ആദ്യം കേസ് അന്വേഷിച്ച ജില്ലാ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥൻ കൈക്കൂലി ആവശ്യപ്പെട്ടതായുള്ള രവീന്ദ്രന്‍റെ ആരോപണവുമാണ് ഇന്നലെ പുറത്തുവന്നത്.

ആരോപണവിധേയരായ കൂടത്തിൽ കുടുംബത്തിലെ മുൻ കാര്യസ്ഥന്മാരായ രവീന്ദ്രൻ നായർ, സഹദേവൻ എന്നിവരുടെ മൊഴികൾ പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇവരെ ഇനിയും ചോദ്യം ചെയ്തേക്കുമെന്നാണ് അറിയുന്നത്. പുതിയ വിവരങ്ങൾ പുറത്തുവന്നതിന്‍റെ അടിസ്ഥാനത്തിൽ കുടുംബത്തിന്‍റെ മുഴുവൻ സ്വത്ത് വിവരങ്ങളും തിട്ടപ്പെടുത്തുന്നതിനായി റവന്യു, രജിസ്ട്രേഷൻ വകുപ്പുകൾക്ക് കത്തുനൽകാനും അന്വേഷണസംഘം തീരുമാനിച്ചിട്ടുണ്ട്. ഇതിനുശേഷമായിരിക്കും ജയമാധവൻ മരിച്ചശേഷം സ്വത്തുക്കൾക്കുമേൽ അവകാശമുന്നയിച്ചവരെക്കുറിച്ചും അവർക്കു കുടുംബവുമായുള്ള ബന്ധവും അന്വേഷിക്കുക. ഇവരിൽനിന്നു പിന്നീടു മൊഴിയെടുക്കാനും അന്വേഷണസംഘം തീരുമാനിച്ചു.

ഇന്നലെ പുറത്തുവന്ന ജയമാധവന്‍റെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ മരണകാരണം വ്യക്തമാക്കിയിട്ടില്ല. അതിനാൽ തന്നെ മരണകാരണം സ്ഥിരീകരിക്കാൻ ശാസ്ത്രീയപരിശോധന വേണ്ടിവരുമെന്നാണു നിഗമനം. പ്രാഥമിക പരിശോധനയിൽ ജയമാധവന്‍റെ മരണത്തിൽ അസ്വാഭാവികതകളില്ലെന്നും ജയമാധവന്‍റെ ഇടത് പുരികത്തിനു മുകളിൽ പരിക്കേറ്റിട്ടുണ്ടായിരുന്നെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. മരണകാരണം എന്തെന്നു വ്യക്തമാകാനായി ആന്തരികാവയവ പരിശോധനാ റിപ്പോർട്ടുകൾ ലഭിക്കേണ്ടതുണ്ട്.

മരണം നടന്ന് ഇത്രയും കാലമായിട്ടും ആന്തരികാവയവങ്ങളുടെ പരിശോധനാ റിപ്പോർട്ട് കരമന പോലീസ് വാങ്ങിയിട്ടില്ല. ഇത് പോലീസിന്‍റെ ഭാഗത്തു നിന്നുള്ള വീഴ്ചയായും ആരോപിക്കപ്പെടുന്നുണ്ട്.

സ്വത്തുക്കൾ കാര്യസ്ഥൻ രവീന്ദ്രൻ നായരുടെ പേരിലേക്കു വകമാറ്റിയതായാണ് വിൽപ്പത്രത്തിൽ പറയുന്നത്. 2016 ഫെബ്രുവരി 15നാണ് വിൽപ്പത്രം തയാറാക്കിയിരിക്കുന്നത്. അവിവാഹിതനായ താൻ ക്ഷീണിച്ചുവരികയാണെന്നും സ്വത്തുക്കൾ തന്നെ സംരക്ഷിക്കുകയും ശുശ്രൂഷിക്കുകയും ചെയ്യുന്ന രവീന്ദ്രൻ നായർക്കാണെന്നും ജയമാധവൻ നായർ തയാറാക്കിയതായി പറയപ്പെടുന്ന വിൽപ്പത്രത്തിൽ പറയുന്നു.

വസ്തുക്കൾ പോക്കുവരവ് ചെയ്യുന്നതിനും ക്രയവിക്രയം നടത്തുന്നതിനും രവീന്ദ്രൻ നായർക്ക് അനുമതി നൽകുന്നുണ്ട്. മരണശേഷം, വിൽപ്പത്രത്തിൽ ഉൾപ്പെടുത്താൻ വിട്ടുപോയ വസ്തുക്കളോ ബാങ്ക് നിക്ഷേപങ്ങളോ ഉണ്ടെങ്കിൽ അതും രവീന്ദ്രൻ നായർക്കാണെന്നും വിൽപത്രത്തിൽ പറയുന്നു.

മരണങ്ങളിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് പരാതി നൽകിയ ബന്ധു പ്രസന്നകുമാരി, ജയമാധവൻ മാനസിക രോഗിയാണെന്നും ആരോപിച്ചിരുന്നു. ഈ സാഹചര്യത്തിൽ വിൽപ്പത്രത്തെ സംബന്ധിച്ചും വിശദമായ അന്വേഷണം ഉണ്ടാകും. വിൽപ്പത്രം വ്യാജമായി ഉണ്ടാക്കിയതാകാമെന്ന സംശയം ക്രൈംബ്രാഞ്ച് നേരത്തെ തന്നെ ഉന്നയിച്ചിരുന്നു.

പോലീസ് ഉദ്യോഗസ്ഥർ സ്വത്ത് വിഹിതംആവശ്യപ്പെട്ടെന്നു കാര്യസ്ഥൻ

തിരുവനനന്തപുരം: കൂടത്തിൽ കുടുംബത്തിൽനിന്നു തനിക്കു ലഭിച്ച സ്വത്തിൽ നിന്ന് ഒരു സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥനും ക്രൈംബ്രാഞ്ച് എസ്ഐയും വീതംചോദിച്ചതായി കാര്യസ്ഥനായിരുന്ന രവീന്ദ്രൻ നായർ ആരോപിച്ചു. ആദ്യ അന്വേഷണ സംഘത്തിൽ ഉൾപ്പെട്ടവരാണ് ഇരുവരും. ഇതുസംബന്ധിച്ച് 2018 സെപ്റ്റംബർ എട്ടിന് ആദ്യ അന്വേഷണസംഘത്തിനെതിരേ രവീന്ദ്രൻ നായർ ഡിജിപിക്കു പരാതി നൽകിയിരുന്നു. ഈ പരാതിയുടെ പകർപ്പും ഇന്നലെ പുറത്തു വന്നു.

ജയമാധവൻ നായർ തന്‍റെ പേരിൽ സ്വത്തുക്കൾ എഴുതിവച്ചതിന് പിന്നാലെ സമീപവാസിയായ സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ തന്നെ സമീപിക്കുകയും മൂന്നു സെന്‍റ് ഭൂമി ആവശ്യപ്പെടുകയും ചെയ്തു. താൻ ഇതു നൽകാൻ തയാറാകാതിരുന്നതോടെയാണ് ഇതുമായി ബന്ധപ്പെട്ട ആദ്യ പരാതി പോലീസിൽ എത്തുന്നത്. ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചപ്പോൾ സംഘത്തിലുണ്ടായിരുന്ന എസ്ഐ അഞ്ച് സെന്‍റ് ഭൂമി ആവശ്യപ്പെട്ടു. ഈ ആവശ്യവും താൻ നിരസിച്ചു. ഇതിനു പിന്നാലെ തന്നെ കേസിൽ കുടുക്കാൻ അന്വേഷണസംഘം ശ്രമം നടത്തിയെന്നാണു രവീന്ദ്രൻ നായരുടെ ആരോപണം.