തിരുവനന്തപുരം: പതിന്നാലാം കേരള നിയമസഭയുടെ പതിനാറാം സമ്മേളനം ഇന്ന് ആരംഭിക്കും. പുതുതായി തെരഞ്ഞെടുക്കപ്പെട്ട അഞ്ച് അംഗങ്ങളുടെ സത്യപ്രതിജ്ഞയും ഇന്നു രാവിലെ നടക്കും. പാലായിൽനിന്നുള്ള അംഗം മാണി സി. കാപ്പൻ നേരത്തേ സത്യപ്രതിജ്ഞ ചെയ്തിരുന്നു.
സഭ 19 ദിവസമാണു സമ്മേളിക്കുക. പൂർണമായും നിയമനിർമാണം ഉദ്ദേശിച്ചുള്ള സമ്മേളനത്തിൽ 16 ഓർഡിനൻസുകൾക്കു പകരമുള്ള ബില്ലുകളും മറ്റ് ചില പ്രധാന ബില്ലുകളും പരിഗണിക്കും. സമ്മേളനത്തിന്റെ അദ്യ രണ്ടു ദിവസങ്ങളിൽ പ്രധാനപ്പെട്ട ബില്ലുകൾ സബ്ജക്ട് കമ്മിറ്റികളുടെ പരിശോധനയ്ക്ക് അയയ്ക്കണമെന്ന പ്രമേയം സഭ പരിഗണിക്കും.
രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാർഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി നിയമസഭയുടെ പ്രത്യേക അനുസ്മരണ സമ്മേളനം നവംബർ ഒന്നിനു നടക്കും.
സഭാ സമ്മേളനം അടുത്ത മാസം 21ന് അവസാനിക്കും.
സഭ 19 ദിവസമാണു സമ്മേളിക്കുക. പൂർണമായും നിയമനിർമാണം ഉദ്ദേശിച്ചുള്ള സമ്മേളനത്തിൽ 16 ഓർഡിനൻസുകൾക്കു പകരമുള്ള ബില്ലുകളും മറ്റ് ചില പ്രധാന ബില്ലുകളും പരിഗണിക്കും. സമ്മേളനത്തിന്റെ അദ്യ രണ്ടു ദിവസങ്ങളിൽ പ്രധാനപ്പെട്ട ബില്ലുകൾ സബ്ജക്ട് കമ്മിറ്റികളുടെ പരിശോധനയ്ക്ക് അയയ്ക്കണമെന്ന പ്രമേയം സഭ പരിഗണിക്കും.
രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാർഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി നിയമസഭയുടെ പ്രത്യേക അനുസ്മരണ സമ്മേളനം നവംബർ ഒന്നിനു നടക്കും.
സഭാ സമ്മേളനം അടുത്ത മാസം 21ന് അവസാനിക്കും.