കൊച്ചി: സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കാനുദ്ദേശിക്കുന്ന തിരുവനന്തപുരം - കാസര്‍ഗോഡ് അതിവേഗ റെയില്‍ പാത കാക്കനാട്ടെ നിര്‍ദിഷ്ട മെട്രോ സ്റ്റേഷനുമായി ബന്ധിപ്പിക്കുമെന്ന് ചീഫ് സെക്രട്ടറി ടോം ജോസ്. കൊച്ചിയില്‍ ‘ബെറ്റര്‍ കൊച്ചി റെസ്പോണ്‍സ് ഗ്രൂപ്പ്’ സംഘടിപ്പിച്ച അതിവേഗ റെയില്‍ പദ്ധതിയുടെ അവതരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സില്‍വര്‍ ലൈന്‍ എന്നറിയപ്പെടുന്ന ഈ അര്‍ധ അതിവേഗ പാത കൊച്ചി മെട്രോയുമായി ബന്ധിപ്പിക്കുന്നതിലൂടെ ദീര്‍ഘദൂര യാത്രക്കാര്‍ക്ക് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ എളുപ്പം എത്തിപ്പെടാനാകുമെന്നും അദ്ദേഹം പറഞ്ഞു. കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം മുതല്‍ കാക്കനാട് വരെയാണ് കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടം വിഭാവനം ചെയ്തിട്ടുള്ളത്. ഇതു കൂടാതെ കച്ചേരിപ്പടി മാധവ ഫാര്‍മസി ജംഗ്ഷനില്‍നിന്നു മറൈന്‍ഡ്രൈവ്-ബോട്ടുജെട്ടി വഴി ജോസ് ജംഗ്ഷനിലെ ലൈനിലേക്ക് എത്തിച്ചേരുന്ന ഇടലൈനും സര്‍ക്കാരിന്റെ പരിഗണനയിലുണ്ടെന്നും ടോം ജോസ് പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിന്റെയും ഇന്ത്യന്‍ റെയില്‍വേയുടെയും സംയുക്ത സംരംഭമായ കേരള റെയില്‍ ഡെവലപ്മെന്റ് കോര്പറേഷന് ലിമിറ്റഡ് (കെആര്‍ഡിസിഎല്‍) ആണ് സില്‍വര്‍ലൈന്‍ അര്‍ധ അതിവേഗ റെയില്‍പാത നടപ്പാക്കുന്നത്.
തിരുവനന്തപുരത്തുനിന്ന് കാസര്‍ഗോഡ് വരെ നാലു മണിക്കൂറിൽ എത്താന്‍ സാധിക്കുന്ന വിധത്തിലുള്ള ഈ പാത സംസ്ഥാനത്തെ ഗതാഗത പ്രശ്നങ്ങളുടെ ശാശ്വത പരിഹാരമാകും. ദേശീയപാത നാലുവരിയാക്കിയാല്‍ പോലും അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ അവയും ഗതാഗതത്തിന് അപര്യാപ്തമാകുമെന്ന് ചീഫ് സെക്രട്ടറി ചൂണ്ടിക്കാട്ടി.
സില്‍വര്‍ ലൈന്‍ എന്നറിയപ്പെടുന്ന ഈ അര്‍ധ അതിവേഗ പാത കൊച്ചി മെട്രോയുമായി ബന്ധിപ്പിക്കുന്നതിലൂടെ ദീര്‍ഘദൂര യാത്രക്കാര്‍ക്ക് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ എളുപ്പം എത്തിപ്പെടാനാകുമെന്നും അദ്ദേഹം പറഞ്ഞു. കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം മുതല്‍ കാക്കനാട് വരെയാണ് കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടം വിഭാവനം ചെയ്തിട്ടുള്ളത്. ഇതു കൂടാതെ കച്ചേരിപ്പടി മാധവ ഫാര്‍മസി ജംഗ്ഷനില്‍നിന്നു മറൈന്‍ഡ്രൈവ്-ബോട്ടുജെട്ടി വഴി ജോസ് ജംഗ്ഷനിലെ ലൈനിലേക്ക് എത്തിച്ചേരുന്ന ഇടലൈനും സര്‍ക്കാരിന്റെ പരിഗണനയിലുണ്ടെന്നും ടോം ജോസ് പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിന്റെയും ഇന്ത്യന്‍ റെയില്‍വേയുടെയും സംയുക്ത സംരംഭമായ കേരള റെയില്‍ ഡെവലപ്മെന്റ് കോര്പറേഷന് ലിമിറ്റഡ് (കെആര്‍ഡിസിഎല്‍) ആണ് സില്‍വര്‍ലൈന്‍ അര്‍ധ അതിവേഗ റെയില്‍പാത നടപ്പാക്കുന്നത്.
തിരുവനന്തപുരത്തുനിന്ന് കാസര്‍ഗോഡ് വരെ നാലു മണിക്കൂറിൽ എത്താന്‍ സാധിക്കുന്ന വിധത്തിലുള്ള ഈ പാത സംസ്ഥാനത്തെ ഗതാഗത പ്രശ്നങ്ങളുടെ ശാശ്വത പരിഹാരമാകും. ദേശീയപാത നാലുവരിയാക്കിയാല്‍ പോലും അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ അവയും ഗതാഗതത്തിന് അപര്യാപ്തമാകുമെന്ന് ചീഫ് സെക്രട്ടറി ചൂണ്ടിക്കാട്ടി.