എടക്കര (മലപ്പുറം): പച്ചക്കറി ലോഡിന്റെ മറവിൽ ലോറിയിൽ നാടുകാണി ചുരം വഴി സംസ്ഥാനത്തേക്ക് കടത്തുകയായിരുന്ന നിരോധിത സ്ഫോടക വസ്തുക്കളുമായി മൂന്നുപേരെ വഴിക്കടവിൽ എക്സൈസ് സംഘം പിടികൂടി. തൃശൂർ അത്തിക്കാട് താഞ്ചപ്പൻ ജീനു, എറണാകുളം കാഞ്ഞിരമറ്റം ചെർണക്കാട്ട് ജിനദേവ്, തൃശൂർ ഒല്ലൂർ കളപ്പുരയ്ക്കൽ സുനിൽകുമാർ എന്നിവരെയാണ് ആനമറി ചെക്ക്പോസ്റ്റിലെ എക്സൈസ് ഇൻസ്പെക്ടർ കെ.ടി. സജിമോനും സംഘവും പിടികൂടിയത്.
സ്ഫോടകവസ്തുക്കൾ കടത്താനുപയോഗിച്ച ലോറിയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ എക്സൈസ് സംഘം നടത്തിയ വാഹനപരിശോധനയിലാണ് ഇവർ പിടിയിലായത്. 171 പെട്ടികളിലായി ഏകദേശം 4275 കിലോ ജലാറ്റിൻ സ്റ്റിക്കും ആയിരം ഇലക്ട്രിക് ഡിറ്റണേറ്ററുകളും വയറുകളുമാണ് പച്ചക്കറി ലോഡിന്റെ മറവിൽ കടത്താൻ ശ്രമിച്ചത്. ഗുണ്ടൽപേട്ടയിൽ നിന്നു പെരുമ്പാവൂരിലേക്കു കടത്തുകയായിരുന്ന സ്ഫോടക വസ്തുക്കൾക്ക് ലൈസൻസോ മറ്റു രേഖകളോ ഉണ്ടായിരുന്നില്ലെന്ന് എക്സൈസ് ഇൻസ്പെക്ടർ കെ.ടി. സജിമോൻ പറഞ്ഞു. കൂടുതൽ അന്വേഷണത്തിനായി പ്രതികളെയും വാഹനവും തൊണ്ടിമുതലും വഴിക്കടവ് പോലീസിനു കൈമാറി.
സ്ഫോടകവസ്തുക്കൾ കടത്താനുപയോഗിച്ച ലോറിയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ എക്സൈസ് സംഘം നടത്തിയ വാഹനപരിശോധനയിലാണ് ഇവർ പിടിയിലായത്. 171 പെട്ടികളിലായി ഏകദേശം 4275 കിലോ ജലാറ്റിൻ സ്റ്റിക്കും ആയിരം ഇലക്ട്രിക് ഡിറ്റണേറ്ററുകളും വയറുകളുമാണ് പച്ചക്കറി ലോഡിന്റെ മറവിൽ കടത്താൻ ശ്രമിച്ചത്. ഗുണ്ടൽപേട്ടയിൽ നിന്നു പെരുമ്പാവൂരിലേക്കു കടത്തുകയായിരുന്ന സ്ഫോടക വസ്തുക്കൾക്ക് ലൈസൻസോ മറ്റു രേഖകളോ ഉണ്ടായിരുന്നില്ലെന്ന് എക്സൈസ് ഇൻസ്പെക്ടർ കെ.ടി. സജിമോൻ പറഞ്ഞു. കൂടുതൽ അന്വേഷണത്തിനായി പ്രതികളെയും വാഹനവും തൊണ്ടിമുതലും വഴിക്കടവ് പോലീസിനു കൈമാറി.