+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തോട്ടം-പുരയിടം വിഷയം നിയമസഭയിൽ ഉന്നയിക്കും: എംഎൽഎമാർ

കാഞ്ഞിരപ്പള്ളി: റീസർവേയിലെ അപാകതമൂലം കാഞ്ഞിരപ്പള്ളി, മീനച്ചിൽ താലൂക്കിലെ 13 വില്ലേജുകളിൽപ്പെട്ട നാല്പതിനായിരത്തിൽ അധികം വരുന്ന ചെറുതും വലുതുമാ
തോട്ടം-പുരയിടം വിഷയം നിയമസഭയിൽ  ഉന്നയിക്കും: എംഎൽഎമാർ
കാഞ്ഞിരപ്പള്ളി: റീസർവേയിലെ അപാകതമൂലം കാഞ്ഞിരപ്പള്ളി, മീനച്ചിൽ താലൂക്കിലെ 13 വില്ലേജുകളിൽപ്പെട്ട നാല്പതിനായിരത്തിൽ അധികം വരുന്ന ചെറുതും വലുതുമായ ഭൂ ഉടമകൾ നേരിടുന്ന ഭൂപ്രശ്നങ്ങൾ ഇന്ന് ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിക്കുമെന്ന് പ്രശ്നബാധിത മേഖലയിലെ എംഎൽഎമാരായ മാണി സി. കാപ്പൻ, പി.സി. ജോർജ്, ഡോ. എൻ. ജയരാജ് എന്നിവർ ഇൻഫാമിന്‍റെയും കർഷകവേദിയുടെയും നേതൃത്വത്തിൽ നടത്തിയ പൊതുചർച്ചയിലും കൂടിക്കാഴ്ചയിലും അറിയിച്ചു. പാറത്തോട് മലനാട് ഡവലപ്മെന്‍റ് സൊസൈറ്റിയിൽ നടന്ന പൊതുചർച്ചയിൽ ഇൻഫാം പാലാ കാർഷികജില്ല ഡയറക്ടർ ഫാ. ജോസ് തറപ്പേൽ അധ്യക്ഷതവഹിച്ചു.

കാർഷിക മേഖല നേരിടുന്ന വെല്ലുവിളികളെയും ‘തോട്ടം-പുരയിടം’ വിഷയത്തിലെ വിവിധ വൈഷമ്യങ്ങളെയും പറ്റി ഇൻഫാം സംസ്ഥാന ജോയിന്‍റ് ഡയറക്ടർ ഫാ. തോമസ് മറ്റമുണ്ടയിൽ ആമുഖപ്രഭാഷണം നടത്തി. മേഖലാ സമഗ്ര സാന്പത്തിക പങ്കാളിത്ത കരാർ (ആർസിഇപി)കേരളത്തിലെ കാർഷിക മേഖലയിൽ സൃഷ്ടിക്കുവാൻ പോകുന്ന പ്രത്യാഘാതങ്ങളെപ്പറ്റി ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ വി.സി. സെബാസ്റ്റ്യൻ വിശദീകരിച്ചു. ‘തോട്ടം-പുരയിടം’ വിഷയത്തിൽ ജനങ്ങൾ നേരിടുന്ന വിവിധ പ്രതിസന്ധികളും പ്രശ്നങ്ങളും, അതിന് അധികാരികൾ സ്വീകരിക്കേണ്ട നടപടികളെയുംപറ്റി തോട്ടം - പുരയിടം സംയുക്ത സമരസമിതിയുടെ ജനറൽ കണ്‍വീനർ ജോജി വാളിപ്ലാക്കലും പുരയിടങ്ങൾ തോട്ടമായിമാറിയ സാഹചര്യവും നിലവിലത്തെ റവന്യുവകുപ്പിന്‍റെ രേഖ തിരുത്തുവാനുള്ള കാലതാമസ ത്തെയും തടസത്തെയുംപറ്റി സമരസമിതി കണ്‍വീനർ ടോമിച്ചൻ സ്കറിയ ഐക്കരയും വിഷയാവതരണം നടത്തി.

പുരയിടം തോട്ടമായി മാറിയ സാഹചര്യത്തിൽ ഭൂ ഉടമകൾ നേരിടുന്ന പ്രതിസന്ധിയുടെ വിവിധ വശങ്ങളും അത് പരിഹരിക്കുന്നതിനുവേണ്ടി സർക്കാരിന്‍റെ ഭാഗത്തുനിന്നു സ്വീകരിക്കേണ്ട നടപടികളെയുംപറ്റി വിശദമായ നിവേദനം ഇൻഫാം കാഞ്ഞിരപ്പള്ളി, പാലാ കാർഷിക ജില്ല പ്രസിഡന്‍റുമാരായ ഏബ്രഹാം മാത്യു പന്തിരുവേലിൽ, മാത്യു മാന്പറന്പിൽ എന്നിവർ ചേർന്ന് എംപിമാരായ ആന്‍റോ ആന്‍റണി, ജോസ് കെ.മാണി, തോമസ് ചാഴികാടൻ, എംഎൽഎമാരായ മാണി സി. കാപ്പൻ, പി.സി. ജോർജ്, ഡോ. എൻ. ജയരാജ് എന്നിവർക്ക് നൽകി. നാളെ നടക്കുന്ന നിയമസഭാ സമ്മേളനത്തിൽ തോട്ടം-പുരയിടം പ്രശ്നം ചർച്ചയ്ക്കു വരുന്പോൾ കർഷകർ അവകാശ സംരക്ഷണദിനമായി ആചരിക്കും.

ഭൂപരിഷ്കരണ നിയമത്തിലെ ഭേദഗതികൾ, വന്യമൃഗങ്ങളുടെ കടന്നാക്രമണം, കാർഷികോത്പന്നങ്ങളുടെ വിലയിടിവ്, കാലാവസ്ഥാവ്യതിയാനം തുടങ്ങി കർഷകരെ പ്രതികൂലമായി ബാധിക്കുന്ന കാര്യങ്ങൾ ജനപ്രതിനിധികളും ഇൻഫാമിന്‍റെയും കർഷകവേദിയുടെയും ഭാരവാഹികളും ജനപ്രതിനിധികളുടെ ശ്രദ്ധയിൽപ്പെടുത്തി. ഇൻഫാമിന്‍റെയും കർഷകവേദിയുടെയും കർഷക സമരങ്ങൾക്ക് ജനപ്രതിനിധികൾ പിന്തുണ അറിയിച്ചു.

ചർച്ചയിൽ ഇൻഫാം, കർഷകവേദി ഭാരവാഹികളായ ഫാ. ജിൻസ് കിഴക്കേൽ, ഫാ. പാപ്പച്ചൻ തൂന്പുങ്കൽ, ഫാ. തോമസ് മുണ്ടിയാനി, ഫാ. സെബാസ്റ്റ്യൻ കിളിരൂപ്പറന്പിൽ, സിബി നന്പുടാകം, ഷാബോച്ചൻ മുളങ്ങാശേരി, ജോർജുകുട്ടി വെട്ടിക്കൽ, ജെയിസണ്‍ ചെന്പ്ളായിൽ, തോമസ് ഈറ്റത്തോട്ട് തുടങ്ങിയവർ പ്രസംഗിച്ചു.