+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആർസിഇപി കരാറിൽനിന്നു കേന്ദ്രം പിന്മാറണം: കേരള കോണ്‍ഗ്രസ് -എം

കോട്ടയം: കാർഷിക ദുരന്തത്തിലേക്ക് ഇന്ത്യയെ നയിക്കുന്ന മേഖല സമഗ്ര സന്പത്തിക പങ്കാളിത്ത കരാർ (
ആർസിഇപി കരാറിൽനിന്നു കേന്ദ്രം  പിന്മാറണം: കേരള കോണ്‍ഗ്രസ് -എം
കോട്ടയം: കാർഷിക ദുരന്തത്തിലേക്ക് ഇന്ത്യയെ നയിക്കുന്ന മേഖല സമഗ്ര സന്പത്തിക പങ്കാളിത്ത കരാർ (ആർസിഇപി) ഒപ്പിടാനുള്ള നീക്കത്തിൽനിന്നു കേന്ദ്രസർക്കാർ പിൻമാറണമെന്ന് കേരള കോണ്‍ഗ്രസ് - എം ജോസ് വിഭാഗം.

ഇന്നലെ കോട്ടയത്ത് ചേർന്ന കേരള കോണ്‍ഗ്രസ് എം ജോസ് വിഭാഗം സ്റ്റിയറിംഗ് കമ്മിറ്റി യോഗം ആർസിഇപി വിഷയത്തിൽ രണ്ടാം ഘട്ട പ്രക്ഷോഭ പരിപാടികൾക്ക് രൂപം നൽകി. കരാറിന് അന്തിമ രൂപം നൽകാനുള്ള കേന്ദ്രസർക്കാരിന്‍റെ നീക്കത്തിനെതിരായി 30ന് ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രതിഷേധ ദിനം ആചരിക്കും. കരാറിനെതിരായി ആയിരക്കണക്കിന് കർഷകർ പങ്കെടുക്കുന്ന രാജ്ഭവൻ മാർച്ച് നവംബർ ആദ്യവാരം നടത്തും. കരാർ സംബന്ധിച്ച് ചർച്ചചെയ്യാൻ അടിയന്തരമായി പ്രത്യേക പാർലമെന്‍റ് സമ്മേളനം വിളിച്ചുചേർക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

ഇടുക്കി ജില്ലയിലെ ഭൂപ്രശ്നങ്ങൾ പരിഹരിക്കണമെന്നും 1964 ലെ ഭൂപതിവ് ചട്ടങ്ങൾ അനുസരിച്ച് നൽകിയിട്ടുളള പട്ടയത്തിൽ നിർമാണ നിരോധനം ഏർപ്പെടുത്തിയ സർക്കാർ ഉത്തരവ് പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് ഇന്ന് റോഷി അഗസ്റ്റിൻ എംഎൽഎ സെക്രട്ടേറിയറ്റിന് മുന്നിൽ ഉപവസിക്കും. സമരം ജോസ് കെ. മാണി എംപി ഉദ്ഘാടനം ചെയ്യും.

പാലാ ഉപതെരെഞ്ഞെടുപ്പിലെ പരാജയം സംബന്ധിച്ച് ചർച്ച ചെയ്ത സ്റ്റിയറിംഗ് കമ്മിറ്റിയോഗം ബൂത്തുതലം വരെ പരാജയം സംബന്ധിച്ച് വസ്തുതാപരമായ ആത്മപരിശോധന നടത്താനും തീരുമാനിച്ചു.

മാർക്കുദാന കുംഭകോണത്തിലെ മുഖ്യപ്രതി മന്ത്രി കെ.ടി. ജലീൽ സ്ഥാനം രാജിവയ്ക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ജോസ് കെ. മാണി എംപി, തോമസ് ചാഴികാടൻ എംപി, റോഷി അഗസ്റ്റിൻ എംഎൽഎ, ഡോ. എൻ. ജയരാജ് എംഎൽഎ, പി.ടി. ജോസ്, പി.കെ. സജീവ്, ഇ.ജെ. അഗസ്തി, എം.എസ്. ജോസ്, സ്റ്റീഫൻ ജോർജ്, ജോസ് ടോം, എലിസബത്ത് മാമ്മൻ മത്തായി, പി.എം. മാത്യു, പ്രഫ. കെ.ഐ. ആന്‍റണി, ബാബു ജോസഫ്, അലക്സ് കോഴിമല, എന്നിവർ പ്രസംഗിച്ചു.