കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ അവസാന ഇര സിലിയുടെ ഒന്നരവയസുള്ള കുഞ്ഞ് ആല്‍ഫൈനെ സയനൈഡ് നല്കി കൊലപ്പെടുത്തിയ കേസിൽ ജോളി (47)യെ ഇന്ന് കസ്റ്റഡിയിൽ വിട്ടേക്കും. അറസ്റ്റിന് അനുമതി തേടി തിരുവമ്പാടി ഇന്‍സ്പക്ടര്‍ ഷിജു ജോസഫ് ശനിയാഴ്ച കൊയിലാണ്ടി മജിസ്ട്രേറ്റ് കോടതിയിൽ സമര്‍പ്പിച്ച അപേക്ഷയിൽ അനുകൂല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
ജോളിക്കു പുറമേ, കാക്കവയല്‍ മഞ്ചാടി വീട്ടിൽ എം.എസ്. മാത്യു, ഇയാൾക്ക് സയനൈഡ് നല്കിയ പള്ളിപ്പുറം തച്ചംപൊയില്‍ മുള്ളമ്പലത്തില്വീട്ടിൽ പ്രജുകുമാർ (48) എന്നിവരെയും കസ്റ്റഡിയിൽ വാങ്ങിയേക്കും.
അതേസമയം, സൗജന്യ നിയമസഹായമൊരുക്കുന്നതിനായി കോടതി നിയോഗിച്ച അഭിഭാഷകൻ കെ. ഹൈദർ ജോളിക്കു വേണ്ടി കോടതിയിൽ സമർപ്പിച്ച ജാമ്യാപേക്ഷയും ഇന്ന് പരിഗണിക്കും.
ജോളിക്കു പുറമേ, കാക്കവയല്‍ മഞ്ചാടി വീട്ടിൽ എം.എസ്. മാത്യു, ഇയാൾക്ക് സയനൈഡ് നല്കിയ പള്ളിപ്പുറം തച്ചംപൊയില്‍ മുള്ളമ്പലത്തില്വീട്ടിൽ പ്രജുകുമാർ (48) എന്നിവരെയും കസ്റ്റഡിയിൽ വാങ്ങിയേക്കും.
അതേസമയം, സൗജന്യ നിയമസഹായമൊരുക്കുന്നതിനായി കോടതി നിയോഗിച്ച അഭിഭാഷകൻ കെ. ഹൈദർ ജോളിക്കു വേണ്ടി കോടതിയിൽ സമർപ്പിച്ച ജാമ്യാപേക്ഷയും ഇന്ന് പരിഗണിക്കും.