+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മദ്യം കുടിൽവ്യവസായമാക്കാനുള്ള സർക്കാർ തീരുമാനം ജനദ്രോഹപരം: കെസിബിസി മദ്യവിരുദ്ധ സമിതി

കൊച്ചി: പഴവർഗങ്ങളിൽനിന്നു മദ്യം ഉത്പാദിപ്പിച്ച്, മദ്യം കുടിൽ വ്യവസായമാക്കി ചെറുകിട യൂണിറ്റുകൾക്ക് അബ്ക
മദ്യം കുടിൽവ്യവസായമാക്കാനുള്ള  സർക്കാർ തീരുമാനം ജനദ്രോഹപരം: കെസിബിസി മദ്യവിരുദ്ധ സമിതി
കൊച്ചി: പഴവർഗങ്ങളിൽനിന്നു മദ്യം ഉത്പാദിപ്പിച്ച്, മദ്യം കുടിൽ വ്യവസായമാക്കി ചെറുകിട യൂണിറ്റുകൾക്ക് അബ്കാരി ലൈസൻസ് നൽകാനുള്ള സർക്കാർ തീരുമാനം അപക്വവും ജനദ്രോഹപരവുമാണെന്നു കെസിബിസി മദ്യവിരുദ്ധസമിതി സംസ്ഥാന ഉന്നതാധികാര സമിതി യോഗം.

മദ്യവും മയക്കുമരുന്നും പൊതുസമൂഹത്തിന്‍റെ മാനസികാരോഗ്യനിലവാരം തകർന്നുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തിൽ ചങ്ങലയ്ക്കും ഭ്രാന്തുപിടിച്ചതിനു തുല്യമായ നടപടിയാണിത്. എരിതീയിൽ എണ്ണയൊഴിക്കുന്നതിനു തുല്യമായ ഈ ഭ്രാന്തൻ നയം പിൻവലിച്ചേ തീരൂ. സർക്കാർ എല്ലാ അതിർവരന്പുകളും ലംഘിച്ച് മനുഷ്യന്‍റെ മദ്യാസക്തിയെന്ന ബലഹീനതയെ ചൂഷണം ചെയ്യുകയാണ്. ഇടതുമുന്നണിയുടെ മദ്യവർജന നയമാണോ ഇതെന്നു സർക്കാർ വ്യക്തമാക്കണം.

ബാർ കോഴയുടെ പേരിൽ വിപ്ലവം സൃഷ്ടിച്ചവർ മദ്യശാലകൾ വ്യാപകമാക്കി അരങ്ങു തകർക്കുകയാണ്. കഴിഞ്ഞ ഒൻപത് മാസംകൊണ്ട് 70 ബാറുകൾ അനുവദിച്ചു. ഹെറിറ്റേജ് ലൈസൻസുകളും യഥേഷ്ടം നൽകുകയാണ്. സന്പൂർണ മദ്യനിരോധനത്തിന് തുടക്കംകുറിച്ച പ്രതിപക്ഷമുന്നണിയും നേതൃത്വവും ഇതിനെതിരേ മൗനം പാലിക്കുന്നു. നവംബർ ആദ്യവാരം വിവിധ മദ്യവിരുദ്ധ പ്രസ്ഥാനങ്ങളെയും സംഘടനകളെയും സംഘടിപ്പിച്ച് എറണാകുളത്ത് പ്രക്ഷോഭപരിപാടികൾക്കു തുടക്കം കുറിക്കുമെന്നും യോഗം വ്യക്തമാക്കി.

ബിഷപ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി ഫാ. ജോണ്‍ അരീക്കൽ, അഡ്വ. ചാർളി പോൾ, പ്രസാദ് കുരുവിള, യോഹന്നാൻ ആന്‍റണി, ഫാ. പോൾ കാരാച്ചിറ, ജോസ് ചെന്പിശേരിൽ, സിസ്റ്റർ റോസ്മിൻ, ഷിബു കാച്ചപ്പള്ളി, തങ്കച്ചൻ വെളിയിൽ, തോമസുകുട്ടി മണക്കുന്നേൽ, തങ്കച്ചൻ കൊല്ലക്കൊന്പിൽ, ആന്‍റണി ജേക്കബ്, വി.ഡി. രാജു, രാജൻ ഉറുന്പിൽ, വൈ. രാജു, ബനഡിക്ട് ക്രിസോസ്റ്റം എന്നിവർ പ്രസംഗിച്ചു.