പാലക്കാട്: വാളയാർ അട്ടപ്പള്ളത്ത് ദളിത് പെണ്‍കുട്ടികൾ പീഡനത്തിന് ഇരയാകുകയും പിന്നീട് തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തുകയും ചെയ്ത സംഭവത്തിൽ പ്രതികളെ വെറുതെവിട്ട കോടതി വിധിക്കെതിരേ അപ്പീൽ പോകുമെന്നു പോലീസ് അറിയിച്ചു. ഇതു സംബന്ധിച്ച് നിയമോപദേശം ലഭിച്ചതായി തൃശൂർ റേഞ്ച് ഡിഐജി എസ്. സുരേന്ദ്രൻ അറിയിച്ചു.
വിധിപ്പകർപ്പു കിട്ടിയാലുടൻ പോലീസും നിയമവകുപ്പും ഇതു പരിശോധിച്ച് അപ്പീൽ തയാറാക്കും. അന്വേഷണത്തിൽ പാളിച്ചയുണ്ടായിട്ടില്ലെന്നും കേസിന്റെ ഗൗരവം കണക്കിലെടുത്താണു പോലീസ് അപ്പീൽ നൽകുന്നതെന്നും ഡിഐജി വ്യക്തമാക്കി.
വാളയാറിലെ സഹോദരിമാരായ രണ്ടു പെണ്‍കുട്ടികളെ മരിച്ചനിലയിൽ കണ്ടെത്തിയ കേസിൽ പ്രതി ചേർക്കപ്പെട്ട വി. മധു, ഷിബു, എം. മധു എന്നിവരെ ഒക്ടോബർ 25നാണു പാലക്കാട് പോക്സോ കോടതി വെറുതെവിട്ടത്. പെണ്‍കുട്ടികൾ പീഡനത്തിനിരയായെന്നു കണ്ടെത്തിയെങ്കിലും പ്രതികൾ ഇവർതന്നെയാണെന്നു തെളിയിക്കുന്നതിൽ അന്വേഷണ സംഘത്തിനു വീഴ്ച പറ്റിയെന്നാണു കോടതിയുടെ നിരീക്ഷണം.
ബലാത്സംഗം, ആത്മഹത്യാപ്രേരണ, ബാലപീഡനം, സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരേ ചുമത്തിയിരുന്നത്. പ്രായപൂർത്തിയാകാത്ത ഒരാളുൾപ്പെടെ കേസിൽ അഞ്ചു പ്രതികളാണ് ഉണ്ടായിരുന്നത്. മൂന്നാം പ്രതി പ്രദീപ് കുമാറിനെ തെളിവില്ലെന്നുകണ്ട് കോടതി നേരത്തെ വെറുതെ വിട്ടിരുന്നു.
അതേസമയം കേസിലെ വാദം പൂർത്തിയായി വിധി പ്രഖ്യാപിച്ച സ്ഥിതിക്കു പുനരന്വേഷണത്തിനു സാധ്യത കുറവാണെന്നാണു നിയമവിദഗ്ധർ പറയുന്നത്. കേസ് അട്ടിമറിക്കാൻ പോലീസ് പ്രതികളെ സഹായിച്ചതായി പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞു. പ്രതികളുടെ രാഷ്ട്രീയബന്ധങ്ങളാണു കേസ് അട്ടിമറിക്കു കാരണമെന്നും അമ്മ പ്രതികരിച്ചിരുന്നു. കേസിന്റെ ഒരു ഘട്ടത്തിലും പോലീസ് ഒരു വിവരവും തങ്ങളെ അറിയിച്ചില്ല. എന്തുവില കൊടുത്തും കേസുമായി മുന്നോട്ട് പോകുമെന്നും അവർ പറഞ്ഞു.
വിധിപ്പകർപ്പു കിട്ടിയാലുടൻ പോലീസും നിയമവകുപ്പും ഇതു പരിശോധിച്ച് അപ്പീൽ തയാറാക്കും. അന്വേഷണത്തിൽ പാളിച്ചയുണ്ടായിട്ടില്ലെന്നും കേസിന്റെ ഗൗരവം കണക്കിലെടുത്താണു പോലീസ് അപ്പീൽ നൽകുന്നതെന്നും ഡിഐജി വ്യക്തമാക്കി.
വാളയാറിലെ സഹോദരിമാരായ രണ്ടു പെണ്‍കുട്ടികളെ മരിച്ചനിലയിൽ കണ്ടെത്തിയ കേസിൽ പ്രതി ചേർക്കപ്പെട്ട വി. മധു, ഷിബു, എം. മധു എന്നിവരെ ഒക്ടോബർ 25നാണു പാലക്കാട് പോക്സോ കോടതി വെറുതെവിട്ടത്. പെണ്‍കുട്ടികൾ പീഡനത്തിനിരയായെന്നു കണ്ടെത്തിയെങ്കിലും പ്രതികൾ ഇവർതന്നെയാണെന്നു തെളിയിക്കുന്നതിൽ അന്വേഷണ സംഘത്തിനു വീഴ്ച പറ്റിയെന്നാണു കോടതിയുടെ നിരീക്ഷണം.
ബലാത്സംഗം, ആത്മഹത്യാപ്രേരണ, ബാലപീഡനം, സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരേ ചുമത്തിയിരുന്നത്. പ്രായപൂർത്തിയാകാത്ത ഒരാളുൾപ്പെടെ കേസിൽ അഞ്ചു പ്രതികളാണ് ഉണ്ടായിരുന്നത്. മൂന്നാം പ്രതി പ്രദീപ് കുമാറിനെ തെളിവില്ലെന്നുകണ്ട് കോടതി നേരത്തെ വെറുതെ വിട്ടിരുന്നു.
അതേസമയം കേസിലെ വാദം പൂർത്തിയായി വിധി പ്രഖ്യാപിച്ച സ്ഥിതിക്കു പുനരന്വേഷണത്തിനു സാധ്യത കുറവാണെന്നാണു നിയമവിദഗ്ധർ പറയുന്നത്. കേസ് അട്ടിമറിക്കാൻ പോലീസ് പ്രതികളെ സഹായിച്ചതായി പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞു. പ്രതികളുടെ രാഷ്ട്രീയബന്ധങ്ങളാണു കേസ് അട്ടിമറിക്കു കാരണമെന്നും അമ്മ പ്രതികരിച്ചിരുന്നു. കേസിന്റെ ഒരു ഘട്ടത്തിലും പോലീസ് ഒരു വിവരവും തങ്ങളെ അറിയിച്ചില്ല. എന്തുവില കൊടുത്തും കേസുമായി മുന്നോട്ട് പോകുമെന്നും അവർ പറഞ്ഞു.