തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ രംഗത്തെ കേന്ദ്രപദ്ധതിയായ രാഷ്ട്രീയ ഉച്ചതാർ ശിക്ഷാ അഭിയാനൻ(റൂസ) രണ്ടാംഘട്ടത്തിൽ സംസ്ഥാനത്തെ 116 കോളജുകൾക്കായി ലഭിക്കുക 232 കോടി രൂപ.
കോളജുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായാണ് ഈ പണം അനുവദിക്കുക. റൂസാ രണ്ടാം ഘട്ടത്തിൽ രാജ്യത്തെ ഏറ്റവുമധികം കോളജുകൾക്ക് അടിസ്ഥാന സൗകര്യ വികസനത്തിന് ഫണ്ട് ലഭിക്കുന്നതിൽ ഒന്നാം സ്ഥാനം കേരളത്തിനാണ്.
ഒന്നാം ഘട്ടത്തിൽ സംസ്ഥാനത്തെ 28 കോളജുകൾക്കായിരുന്നു ഫണ്ട് ലഭ്യമാക്കിയത്. ആദ്യഘട്ടത്തിൽ പദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്നത്സർക്കാർ കോളജുകളെ മാത്രമായിരുന്നു. നാക് ഗ്രേഡിംഗിൽ നിശ്ചിത ശതമാനം പോയിന്റ് ഉള്ള കോളജുകൾക്കാണ് ഫണ്ട് അനുവദിച്ചു വന്നിരുന്നത്. പിന്നോക്കം നില്ക്കുന്ന സർക്കാർ കോളജുകൾക്ക് നാക്ക് ഗ്രേഡിംഗ് പരിധി ഒഴിവാക്കി അടിസ്ഥാന സൗകര്യ വികസനത്തിനുള്ള ഫണ്ട് അനുവദിക്കാനും സംസ്ഥാന സർക്കാരിന്റെ അഭ്യർഥന മാനിച്ച് ഇക്കുറി റൂസ ബോർഡ് തീരുമാനിച്ചിട്ടുണ്ട്. കേരളത്തെ സംബന്ധിച്ചിടത്തോളം ഇത് ഏറെ ഗുണകരമാണ്. കേന്ദ്ര-സംസ്ഥാന വിഹിതങ്ങൾ ആക്കിയാണ് റൂസാ ഫണ്ട് അനുവദിക്കുക. 60 ശതമാനം തുക കേന്ദ്രവിഹിതവും 40 ശതമാനം തുക സംസ്ഥാന വിഹിതവുമെന്നതാണ് റൂസ വ്യവസ്ഥ. കഴിഞ്ഞ വർഷം മുതലാണ് റൂസാ പദ്ധതിയിലേക്ക് എയ്ഡഡ് കോളജുകളേയും ഉൾപ്പെടുത്തിയത്.
ലഭ്യമാകുന്ന ഫണ്ട് വിനിയോഗിക്കുന്നത് സംബന്ധിച്ച് റൂസ ഒന്നാംഘട്ടത്തിൽ നിന്നു വ്യത്യസ്തമായി രണ്ടാം ഘട്ടത്തിൽ ചില മാറ്റങ്ങൾ വന്നിട്ടുണ്ട്. അടിസ്ഥാന സൗകര്യ വികസനത്തിനായി ലഭിക്കുന്ന ആകെ തുകയുടെ 50 ശതമാനം വരെ കെട്ടിട നിർമാണത്തിന് ഉപയോഗിക്കാം. 40 ശതമാനം തുക നവീകരണ പ്രവർത്തനങ്ങൾക്കായും പത്തു ശതമാനം തുക ലൈബ്രറി ഉൾപ്പെടെയുള്ളവയിൽ പുസ്തകങ്ങൾ വാങ്ങുന്നതിനായും ഉപയോഗിക്കാവുന്നതാണെന്നു റൂസ രണ്ടാം ഘട്ടത്തിൽ വ്യക്തമാക്കുന്നു.
തോമസ് വർഗീസ്
കോളജുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായാണ് ഈ പണം അനുവദിക്കുക. റൂസാ രണ്ടാം ഘട്ടത്തിൽ രാജ്യത്തെ ഏറ്റവുമധികം കോളജുകൾക്ക് അടിസ്ഥാന സൗകര്യ വികസനത്തിന് ഫണ്ട് ലഭിക്കുന്നതിൽ ഒന്നാം സ്ഥാനം കേരളത്തിനാണ്.
ഒന്നാം ഘട്ടത്തിൽ സംസ്ഥാനത്തെ 28 കോളജുകൾക്കായിരുന്നു ഫണ്ട് ലഭ്യമാക്കിയത്. ആദ്യഘട്ടത്തിൽ പദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്നത്സർക്കാർ കോളജുകളെ മാത്രമായിരുന്നു. നാക് ഗ്രേഡിംഗിൽ നിശ്ചിത ശതമാനം പോയിന്റ് ഉള്ള കോളജുകൾക്കാണ് ഫണ്ട് അനുവദിച്ചു വന്നിരുന്നത്. പിന്നോക്കം നില്ക്കുന്ന സർക്കാർ കോളജുകൾക്ക് നാക്ക് ഗ്രേഡിംഗ് പരിധി ഒഴിവാക്കി അടിസ്ഥാന സൗകര്യ വികസനത്തിനുള്ള ഫണ്ട് അനുവദിക്കാനും സംസ്ഥാന സർക്കാരിന്റെ അഭ്യർഥന മാനിച്ച് ഇക്കുറി റൂസ ബോർഡ് തീരുമാനിച്ചിട്ടുണ്ട്. കേരളത്തെ സംബന്ധിച്ചിടത്തോളം ഇത് ഏറെ ഗുണകരമാണ്. കേന്ദ്ര-സംസ്ഥാന വിഹിതങ്ങൾ ആക്കിയാണ് റൂസാ ഫണ്ട് അനുവദിക്കുക. 60 ശതമാനം തുക കേന്ദ്രവിഹിതവും 40 ശതമാനം തുക സംസ്ഥാന വിഹിതവുമെന്നതാണ് റൂസ വ്യവസ്ഥ. കഴിഞ്ഞ വർഷം മുതലാണ് റൂസാ പദ്ധതിയിലേക്ക് എയ്ഡഡ് കോളജുകളേയും ഉൾപ്പെടുത്തിയത്.
ലഭ്യമാകുന്ന ഫണ്ട് വിനിയോഗിക്കുന്നത് സംബന്ധിച്ച് റൂസ ഒന്നാംഘട്ടത്തിൽ നിന്നു വ്യത്യസ്തമായി രണ്ടാം ഘട്ടത്തിൽ ചില മാറ്റങ്ങൾ വന്നിട്ടുണ്ട്. അടിസ്ഥാന സൗകര്യ വികസനത്തിനായി ലഭിക്കുന്ന ആകെ തുകയുടെ 50 ശതമാനം വരെ കെട്ടിട നിർമാണത്തിന് ഉപയോഗിക്കാം. 40 ശതമാനം തുക നവീകരണ പ്രവർത്തനങ്ങൾക്കായും പത്തു ശതമാനം തുക ലൈബ്രറി ഉൾപ്പെടെയുള്ളവയിൽ പുസ്തകങ്ങൾ വാങ്ങുന്നതിനായും ഉപയോഗിക്കാവുന്നതാണെന്നു റൂസ രണ്ടാം ഘട്ടത്തിൽ വ്യക്തമാക്കുന്നു.
തോമസ് വർഗീസ്