തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ (സിഇഒ) ആയി കെ. അൻവർ സാദത്തിനെ നിയമിച്ചു.
നേരത്തെ അൻവർ സാദത്ത് വൈസ് ചെയർമാൻ ആൻഡ് എക്സിക്യൂട്ടീവ് ഡയറക്ടർ ആയിരുന്നു. ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ (സിഎംഡി) ആയിരുന്ന പൊതുവിദ്യാഭ്യാസ സെക്രട്ടറി എ.ഷാജഹാൻ ആണ് കൈറ്റിന്റെ പുതിയ ചെയർമാൻ.
സംസ്ഥാനത്തെ എട്ടു മുതൽ 12 വരെ ക്ലാസുകളിലെ 45000 ക്ലാസ് മുറികൾ ഹൈടെക്കാക്കി മാറ്റിയതും 9941 പ്രൈമറി അപ്പർ പ്രൈമറി സ്കൂളുകളിൽ ഹൈടെക്ക് ലാബുകൾ സ്ഥാപിക്കുന്നതും കൈറ്റാണ്. ഇതിനു പുറമെ കിഫ്ബി ധനസഹായത്തോടെ സ്കൂളുകളിൽ അഞ്ചു കോടി രൂപയുടെയും 96 സ്കൂളുകളിൽ മൂന്നു കോടി രൂപയുടെയും അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങളും കൈറ്റിന്റെ മേൽനോട്ടത്തിലാണ്.
കൈറ്റ് വിക്ടേഴ്സ് വിദ്യാഭ്യാസ ചാനലും കൈറ്റിന്റെ കീഴിലാണ്. 2017 ജൂലൈയിലാണ് ഐടി@സ്കൂൾ പ്രോജക്ടിനെ കൈറ്റ് എന്ന പേരിൽ സർക്കാർ കന്പനിയാക്കി മാറ്റിയത്.
നേരത്തെ അൻവർ സാദത്ത് വൈസ് ചെയർമാൻ ആൻഡ് എക്സിക്യൂട്ടീവ് ഡയറക്ടർ ആയിരുന്നു. ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ (സിഎംഡി) ആയിരുന്ന പൊതുവിദ്യാഭ്യാസ സെക്രട്ടറി എ.ഷാജഹാൻ ആണ് കൈറ്റിന്റെ പുതിയ ചെയർമാൻ.
സംസ്ഥാനത്തെ എട്ടു മുതൽ 12 വരെ ക്ലാസുകളിലെ 45000 ക്ലാസ് മുറികൾ ഹൈടെക്കാക്കി മാറ്റിയതും 9941 പ്രൈമറി അപ്പർ പ്രൈമറി സ്കൂളുകളിൽ ഹൈടെക്ക് ലാബുകൾ സ്ഥാപിക്കുന്നതും കൈറ്റാണ്. ഇതിനു പുറമെ കിഫ്ബി ധനസഹായത്തോടെ സ്കൂളുകളിൽ അഞ്ചു കോടി രൂപയുടെയും 96 സ്കൂളുകളിൽ മൂന്നു കോടി രൂപയുടെയും അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങളും കൈറ്റിന്റെ മേൽനോട്ടത്തിലാണ്.
കൈറ്റ് വിക്ടേഴ്സ് വിദ്യാഭ്യാസ ചാനലും കൈറ്റിന്റെ കീഴിലാണ്. 2017 ജൂലൈയിലാണ് ഐടി@സ്കൂൾ പ്രോജക്ടിനെ കൈറ്റ് എന്ന പേരിൽ സർക്കാർ കന്പനിയാക്കി മാറ്റിയത്.