കണ്ണൂർ: പ്ലസ് ടു കഴിഞ്ഞിറങ്ങുന്ന കുട്ടികൾ നീറ്റ് പരീക്ഷയെഴുതുമ്പോൾ വേഷത്തിലും മറ്റും പാലിക്കേണ്ടിവരുന്ന നിയന്ത്രണങ്ങളെക്കുറിച്ച് ഒരുപാട് ട്രോളിയിട്ടുള്ള ചേട്ടന്മാർക്കും ചേച്ചിമാർക്കും പിഎസ്സി ശരിക്കും പണി കൊടുത്തു. തിരുവനന്തപുരത്തെ പരീക്ഷാ തട്ടിപ്പിന്റെ പശ്ചാത്തലത്തിൽ ഉദ്യോഗാർഥികൾക്കായി പിഎസ്സി പുതിയ നിയന്ത്രണങ്ങൾ കൊണ്ടുവന്നതിനുശേഷം ആദ്യമായി കാസർഗോഡ് ജില്ലയിൽ കൂടുതൽ ഉദ്യോഗാർഥികൾ എഴുതിയ പിഎസ്സി പരീക്ഷ നടന്നത് ശനിയാഴ്ചയായിരുന്നു. ഗ്രാമവികസന വകുപ്പിനു കീഴിൽ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ തസ്തികയിലേക്ക് അപേക്ഷകരുടെ എണ്ണം വളരെ കൂടുതലായതുകൊണ്ട് കോഴിക്കോട് ജില്ലയിലും പരീക്ഷാകേന്ദ്രങ്ങൾ അനുവദിച്ചിരുന്നു.
രാവിലെതന്നെ പുസ്തകങ്ങളും ബാഗും കുടയുമൊക്കെയായി പുറപ്പെട്ട് പരീക്ഷാകേന്ദ്രങ്ങളിലെത്തിയവർ പുതിയ നിയന്ത്രണങ്ങൾ കേട്ട് കണ്ണുമിഴിച്ചിരുന്നു. പരീക്ഷാഹോളിന്റെ വരാന്ത പോയിട്ട് നാലയലത്തുപോലും ഇനി ഇവയ്ക്കൊന്നും പ്രവേശനമില്ലെന്ന് അധികൃതർ നിസഹായതയോടെ പറഞ്ഞു. പരീക്ഷാഹോളുകൾ പ്രവർത്തിക്കുന്ന ബ്ലോക്കിനു വെളിയിൽ സ്കൂളിന്റെ തന്നെ മറ്റു കെട്ടിടങ്ങളിലാണ് ഇവ വയ്ക്കാൻ ക്ലോക്ക് റൂമുകൾ ഒരുക്കിയിരുന്നത്. ഇവിടെ സാധനങ്ങൾ സൂക്ഷിക്കുന്നത് ഉദ്യോഗാർഥിയുടെ സ്വന്തം ഉത്തരവാദിത്വത്തിലായിരിക്കുമെന്ന മുൻകൂർ ജാമ്യവും വലിയ അക്ഷരത്തിൽ എഴുതിവച്ചിരുന്നു.
ബാഗെടുക്കാതെ കൈയും വീശി വന്നവർ മൊബൈലും വാച്ചും പഴ്സുമടക്കമുള്ള വിലപിടിപ്പുള്ള വസ്തുക്കൾ അനാഥമായി തറയിൽ വച്ച് പരീക്ഷയ്ക്കായി പോകേണ്ടിവന്നു. പഴ്സിൽനിന്ന് പണം മാത്രമെടുത്ത് പോക്കറ്റിൽ വയ്ക്കാൻ ചില സ്കൂൾ അധികൃതർ അനുവദിച്ചിരുന്നു.
ഉദ്യോഗാർഥികളുടെ വാഹനങ്ങൾക്കും സ്കൂൾ കോമ്പൗണ്ടിനകത്തേക്ക് പ്രവേശനം നിഷേധിച്ചിരുന്നു. സ്കൂളുകളുടെ വിശാലമായ മൈതാനം ഒഴിഞ്ഞുകിടക്കുമ്പോൾ മതിലിനു പുറത്ത് വാഹനങ്ങൾ നിരത്തി പാർക്കുചെയ്യേണ്ടിവന്നത് ഉൾപ്രദേശങ്ങളിലെ സ്കൂളുകളോടു ചേർന്ന് ഗതാഗതതടസത്തിനും ഉദ്യോഗാർഥികളും പ്രദേശവാസികളും തമ്മിൽ സംഘർഷത്തിനും ഇടയാക്കി. ഉദ്യോഗാർഥികളുടെ കൂടെവന്നവരും ഇത്തവണ അകത്തു പ്രവേശനമില്ലാതെ റോഡിലായി.
അഡ്മിഷൻ ടിക്കറ്റ്, തിരിച്ചറിയൽ രേഖയുടെ ഒറിജിനൽ, പേന എന്നീ മൂന്നു വസ്തുക്കൾ മാത്രമാണ് പരീക്ഷ നടത്തുന്ന കെട്ടിടത്തിലേക്ക് കൊണ്ടുപോകാൻ അനുവദിച്ചത്. നേരത്തേ പരീക്ഷാകേന്ദ്രത്തിലെത്തിയ ഉദ്യോഗാർഥികളെ ഹാോളിലോ വരാന്തയിലോ ഇരുന്നു പഠിക്കാനും അനുവദിച്ചില്ല. മിക്കയിടത്തും മഴയായിരുന്നതുകൊണ്ട് പുറത്തിരുന്നു പഠിക്കാനും കഴിയുമായിരുന്നില്ല. പരീക്ഷ തുടങ്ങുന്നതിന് 15 മിനിറ്റ് മുമ്പുമാത്രമാണ് പരീക്ഷാഹാോളുകളുടെ ഭാഗത്തേക്ക് കയറാൻ പോലും അനുവദിച്ചത്. പാഠ്യവസ്തുക്കൾ, കടലാസ്, ബോക്സുകൾ, പ്ലാസ്റ്റിക് കവർ, റബർ, പഴ്സ്, പൗച്ച്, ഇലക്ട്രോണിക് ഉപകരണങ്ങൾ, വാർത്താവിനിമയ ഉപകരണങ്ങൾ എന്നിങ്ങനെ പരീക്ഷാകേന്ദ്രങ്ങളിൽ കൊണ്ടുവരാൻ വിലക്കുള്ള വസ്തുക്കളുടെ നീണ്ട പട്ടികതന്നെ പിഎസ്സി തയാറാക്കി അതാത് കേന്ദ്രങ്ങളുടെ ചുമതലയുള്ളവർക്ക് അയച്ചിരുന്നു. വാച്ചിനു വിലക്കുള്ളതുകൊണ്ട് ഓരോ അരമണിക്കൂർ കഴിയുമ്പോഴും ബെല്ലടിച്ച് അറിയിപ്പ് നൽകിയിരുന്നു.
വസ്ത്രങ്ങളിലെ ലോഹഭാഗങ്ങളുടെയും ബെൽറ്റ്, ഷൂസ് എന്നിവയുടെ കാര്യത്തിലും ചിലയിടങ്ങളിൽ സ്കൂൾ അധികൃതർ സംശയം പ്രകടിപ്പിച്ചതോടെ സംഭവം നീറ്റിന്റെ തനിയാവർത്തനമാവുകയാണെന്ന പ്രതീതി ഉദ്യോഗാർഥികൾക്കുണ്ടായി. പരീക്ഷാദിനത്തിൽ ഉച്ചസമയത്ത് മഴയ്ക്ക് നേരിയ ശമനമുണ്ടായിരുന്നെങ്കിലും പരീക്ഷ കഴിഞ്ഞിറങ്ങുന്ന സമയത്ത് മിക്ക കേന്ദ്രങ്ങളിലും ആർത്തലച്ചു പെയ്യുന്ന മഴയായിരുന്നു. തിരിച്ചു ബസും ട്രെയിനും കിട്ടാനുള്ള വെപ്രാളത്തിൽ മഴനനഞ്ഞോടിയാണ് പെൺകുട്ടികളടക്കമുള്ള ഉദ്യോഗാർഥികൾ ക്ലോക്ക് റൂമിൽനിന്ന് കുടയും സാധനങ്ങളും തിരിച്ചെടുത്തത്.
ശ്രീജിത് കൃഷ്ണൻ
രാവിലെതന്നെ പുസ്തകങ്ങളും ബാഗും കുടയുമൊക്കെയായി പുറപ്പെട്ട് പരീക്ഷാകേന്ദ്രങ്ങളിലെത്തിയവർ പുതിയ നിയന്ത്രണങ്ങൾ കേട്ട് കണ്ണുമിഴിച്ചിരുന്നു. പരീക്ഷാഹോളിന്റെ വരാന്ത പോയിട്ട് നാലയലത്തുപോലും ഇനി ഇവയ്ക്കൊന്നും പ്രവേശനമില്ലെന്ന് അധികൃതർ നിസഹായതയോടെ പറഞ്ഞു. പരീക്ഷാഹോളുകൾ പ്രവർത്തിക്കുന്ന ബ്ലോക്കിനു വെളിയിൽ സ്കൂളിന്റെ തന്നെ മറ്റു കെട്ടിടങ്ങളിലാണ് ഇവ വയ്ക്കാൻ ക്ലോക്ക് റൂമുകൾ ഒരുക്കിയിരുന്നത്. ഇവിടെ സാധനങ്ങൾ സൂക്ഷിക്കുന്നത് ഉദ്യോഗാർഥിയുടെ സ്വന്തം ഉത്തരവാദിത്വത്തിലായിരിക്കുമെന്ന മുൻകൂർ ജാമ്യവും വലിയ അക്ഷരത്തിൽ എഴുതിവച്ചിരുന്നു.
ബാഗെടുക്കാതെ കൈയും വീശി വന്നവർ മൊബൈലും വാച്ചും പഴ്സുമടക്കമുള്ള വിലപിടിപ്പുള്ള വസ്തുക്കൾ അനാഥമായി തറയിൽ വച്ച് പരീക്ഷയ്ക്കായി പോകേണ്ടിവന്നു. പഴ്സിൽനിന്ന് പണം മാത്രമെടുത്ത് പോക്കറ്റിൽ വയ്ക്കാൻ ചില സ്കൂൾ അധികൃതർ അനുവദിച്ചിരുന്നു.
ഉദ്യോഗാർഥികളുടെ വാഹനങ്ങൾക്കും സ്കൂൾ കോമ്പൗണ്ടിനകത്തേക്ക് പ്രവേശനം നിഷേധിച്ചിരുന്നു. സ്കൂളുകളുടെ വിശാലമായ മൈതാനം ഒഴിഞ്ഞുകിടക്കുമ്പോൾ മതിലിനു പുറത്ത് വാഹനങ്ങൾ നിരത്തി പാർക്കുചെയ്യേണ്ടിവന്നത് ഉൾപ്രദേശങ്ങളിലെ സ്കൂളുകളോടു ചേർന്ന് ഗതാഗതതടസത്തിനും ഉദ്യോഗാർഥികളും പ്രദേശവാസികളും തമ്മിൽ സംഘർഷത്തിനും ഇടയാക്കി. ഉദ്യോഗാർഥികളുടെ കൂടെവന്നവരും ഇത്തവണ അകത്തു പ്രവേശനമില്ലാതെ റോഡിലായി.
അഡ്മിഷൻ ടിക്കറ്റ്, തിരിച്ചറിയൽ രേഖയുടെ ഒറിജിനൽ, പേന എന്നീ മൂന്നു വസ്തുക്കൾ മാത്രമാണ് പരീക്ഷ നടത്തുന്ന കെട്ടിടത്തിലേക്ക് കൊണ്ടുപോകാൻ അനുവദിച്ചത്. നേരത്തേ പരീക്ഷാകേന്ദ്രത്തിലെത്തിയ ഉദ്യോഗാർഥികളെ ഹാോളിലോ വരാന്തയിലോ ഇരുന്നു പഠിക്കാനും അനുവദിച്ചില്ല. മിക്കയിടത്തും മഴയായിരുന്നതുകൊണ്ട് പുറത്തിരുന്നു പഠിക്കാനും കഴിയുമായിരുന്നില്ല. പരീക്ഷ തുടങ്ങുന്നതിന് 15 മിനിറ്റ് മുമ്പുമാത്രമാണ് പരീക്ഷാഹാോളുകളുടെ ഭാഗത്തേക്ക് കയറാൻ പോലും അനുവദിച്ചത്. പാഠ്യവസ്തുക്കൾ, കടലാസ്, ബോക്സുകൾ, പ്ലാസ്റ്റിക് കവർ, റബർ, പഴ്സ്, പൗച്ച്, ഇലക്ട്രോണിക് ഉപകരണങ്ങൾ, വാർത്താവിനിമയ ഉപകരണങ്ങൾ എന്നിങ്ങനെ പരീക്ഷാകേന്ദ്രങ്ങളിൽ കൊണ്ടുവരാൻ വിലക്കുള്ള വസ്തുക്കളുടെ നീണ്ട പട്ടികതന്നെ പിഎസ്സി തയാറാക്കി അതാത് കേന്ദ്രങ്ങളുടെ ചുമതലയുള്ളവർക്ക് അയച്ചിരുന്നു. വാച്ചിനു വിലക്കുള്ളതുകൊണ്ട് ഓരോ അരമണിക്കൂർ കഴിയുമ്പോഴും ബെല്ലടിച്ച് അറിയിപ്പ് നൽകിയിരുന്നു.
വസ്ത്രങ്ങളിലെ ലോഹഭാഗങ്ങളുടെയും ബെൽറ്റ്, ഷൂസ് എന്നിവയുടെ കാര്യത്തിലും ചിലയിടങ്ങളിൽ സ്കൂൾ അധികൃതർ സംശയം പ്രകടിപ്പിച്ചതോടെ സംഭവം നീറ്റിന്റെ തനിയാവർത്തനമാവുകയാണെന്ന പ്രതീതി ഉദ്യോഗാർഥികൾക്കുണ്ടായി. പരീക്ഷാദിനത്തിൽ ഉച്ചസമയത്ത് മഴയ്ക്ക് നേരിയ ശമനമുണ്ടായിരുന്നെങ്കിലും പരീക്ഷ കഴിഞ്ഞിറങ്ങുന്ന സമയത്ത് മിക്ക കേന്ദ്രങ്ങളിലും ആർത്തലച്ചു പെയ്യുന്ന മഴയായിരുന്നു. തിരിച്ചു ബസും ട്രെയിനും കിട്ടാനുള്ള വെപ്രാളത്തിൽ മഴനനഞ്ഞോടിയാണ് പെൺകുട്ടികളടക്കമുള്ള ഉദ്യോഗാർഥികൾ ക്ലോക്ക് റൂമിൽനിന്ന് കുടയും സാധനങ്ങളും തിരിച്ചെടുത്തത്.
ശ്രീജിത് കൃഷ്ണൻ