ന്യൂഡൽഹി: എതിർപ്പുകൾ അവഗണിച്ച് ആർസിഇപി കരാറിൽ ഒപ്പിടാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നു. കർഷകതാത്പര്യങ്ങൾ ബലികഴിച്ച് ആർസിഇപി കരാറിന് അടിയറവയ്ക്കാൻ സർക്കാർ ഒരുങ്ങുകയാണെന്നാണ് റിപ്പോർട്ടുകൾ.
കരാർ സംബന്ധിച്ച് രണ്ടു വിഷയങ്ങളിൽ മാത്രമേ ഇന്ത്യക്ക് ഇപ്പോൾ വിയോജിപ്പുള്ളൂ എന്നാണു സൂചന. അവയിൽ ധാരണയ്ക്കു ചർച്ച തുടരും എന്നു പ്രഖ്യാപിച്ചുകൊണ്ട് ആർസിഇപി കരാറിനു സോപാധിക അംഗീകാരം നൽകാനാണ് ഇപ്പോഴത്തെ നീക്കം. ഇതുവഴി എതിർപ്പ് ലഘൂകരിക്കാമെന്നു നേതൃത്വം കരുതുന്നു.
നവംബർ രണ്ടിനു ബാങ്കോക്കിൽ തുടങ്ങുന്ന ആസിയാൻ (തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളുടെ സംഘടന) ഉച്ചകോടിയുടെ അവസാനം നാലിനും അഞ്ചിനുമാണ് ആർസിഇപി ഉച്ചകോടി നടക്കുക. പത്ത് ആസിയാൻ രാജ്യങ്ങൾ, ചൈന, ഇന്ത്യ, ജപ്പാൻ, ദക്ഷിണകൊറിയ, ഓസ്ട്രേലിയ, ന്യൂസിലൻഡ് എന്നിവയാണ് മേഖലാ സമഗ്ര സാന്പത്തിക സഖ്യം എന്ന ആർസിഇപിയിൽ ഉള്ളത്.
ബാങ്കോക്ക് ഉച്ചകോടിയിൽ യുഎൻ സെക്രട്ടറി ജനറൽ അന്റോണിയേ ഗുട്ടേറസ്, ഐഎംഎഫ് മാനേജിംഗ് ഡയറക്ടർ ക്രിസ്റ്റലിനാ ജോർജിയേവ എന്നിവരും സംബന്ധിക്കും. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ ക്ഷണിച്ചെങ്കിലും വരവ് ഉപ്പായിട്ടില്ല.
ഈ ഉച്ചകോടിയിൽ ആർസിഇപി രൂപീകരണ പ്രഖ്യാപനം നടത്തും. 2012-ലാരംഭിച്ച ചർച്ചകളുടെ ഫലമായി രൂപംകൊള്ളുന്ന കരാർ ഇപ്പോൾ ഒപ്പുവയ്ക്കുന്നില്ല. അടുത്ത ജൂണിലാകും കരാർ ഒപ്പിടാൻ ഉച്ചകോടി ചേരുക.
ഇപ്പോൾ കരാർ ഒപ്പിടാത്തതു ചൂണ്ടിക്കാട്ടി എതിർപ്പുകാരെ മയപ്പെടുത്താം എന്നാണ് കേന്ദ്രഗവൺമെന്റ് കരുതുന്നത്. സഖ്യത്തിൽ ചേർന്നതേ ഉള്ളൂ. വിശദാംശങ്ങൾ പിന്നീടു തീരുമാനിക്കുന്പോൾ ആശങ്കകൾ പരിഹരിക്കും എന്നാകും ഗവൺമെന്റ് പറയുക. ആർഎസ്എസ് അടക്കം സ്വദേശിവാദികൾ കരാറിനെതിരേ രംഗത്തുവന്നിട്ടുണ്ട്. മുഖ്യപ്രതിപക്ഷമായ കോൺഗ്രസും ഇടതുപക്ഷവും ഒട്ടുമിക്ക പ്രദേശിക പാർട്ടികളും കർഷക പ്രസ്ഥാനങ്ങളും കരാറിനെ എതിർക്കുന്നു. ഇറക്കുമതി പ്രളയത്തിൽ ഇന്ത്യയുടെ വ്യവസായ കാർഷിക മേഖലകൾ തകരും എന്ന ആശങ്കയാണ് ഇവരെല്ലാം ഉന്നയിക്കുന്നത്.
ഇ കൊമേഴ്സിൽ വഴങ്ങി
ഇ കൊമേഴ്സ് സ്ഥാപനങ്ങൾ ഡാറ്റ ഇന്ത്യയിൽ സൂക്ഷിക്കണമെന്നതടക്കം ഇന്ത്യ മുന്നോട്ടു വച്ച ആവശ്യങ്ങൾ അംഗീകരിക്കപ്പെട്ടില്ല. വ്യക്തികളുടെ സ്വകാര്യ വിവരങ്ങളുടെ സുരക്ഷയ്ക്കടക്കം നിയമനിർമാണത്തിനുള്ള അധികാരം ഇതോടെ പ്രായോഗികമായി നഷ്ടപ്പെടും. ഏതെങ്കിലും കന്പനി ആളില്ലാവിമാനം (ഡ്രോൺ) ഉപയോഗിച്ച് സാധനങ്ങൾ വിതരണം ചെയ്താലും തടയാൻ പറ്റില്ല. രാജ്യരക്ഷയും നിയമാനുസൃത സർക്കാർ നയവും ആവശ്യപ്പെടുന്നത്ര നിയന്ത്രണം രാജ്യത്തിനു ചുമത്താമെന്നു പറയുന്നുണ്ടെങ്കിലും അവ നടപ്പാക്കാൻ എളുപ്പമല്ല. രാജ്യാന്തര കരാറുകൾക്ക് കൂടുതൽ പ്രാധാന്യം നല്കണമെന്ന വ്യവസ്ഥ ഇന്ത്യക്കു വിനയാകും.
ഇതിൽ ഇന്ത്യ വഴങ്ങിയതിനു പകരം മൂലധന നിക്ഷേപകരും രാജ്യവുമായുള്ള തർക്കം പരിഹരിക്കുന്ന വിഷയത്തിൽ ഇന്ത്യയുടെ ആവശ്യം സ്വീകരിച്ചു. ഇതിനു മധ്യസ്ഥ സംവിധാനം ഉണ്ടാക്കണമെങ്കിൽ എല്ലാ രാജ്യങ്ങളും സമ്മതിക്കണം എന്ന ഇന്ത്യൻ നിലപാട് അംഗീകരിച്ചു. ഭൂരിപക്ഷ തീരുമാനം അല്ല സ്വീകരിക്കുക.
ശേഷിക്കുന്നത് രണ്ടു വിഷയങ്ങൾ
ആർസിഇപി കരാർ ചർച്ചയിൽ ഇന്ത്യയും മറ്റു രാജ്യങ്ങളുമായി ധാരണയിൽ എത്താതെ ശേഷിക്കുന്നതു രണ്ടു വിഷയങ്ങളാണെന്ന് അറിയുന്നു. ഈ മാസം മന്ത്രിതല ചർച്ചയ്ക്കു ശേഷം ഉദ്യോഗസ്ഥതലത്തിൽ 22 വരെ നടന്ന ചർച്ചയിലും ഇക്കാര്യത്തിൽ പരിഹരിച്ചില്ല.
ഇറക്കുമതിത്തീരുവ ഏതു വർഷത്തേതു കണക്കാക്കണം എന്നതാണ് ഒരു വിഷയം. രണ്ടാമത്തേത് ഇറക്കുമതി ക്രമാതീതമായി വർധിച്ചാൽ ഇറക്കുമതി നിശ്ചിത കാലത്തേക്കു വിലക്കുന്ന ഓട്ടോ ട്രിയർ സംവിധാനം എത്ര ഇനങ്ങൾക്കു വേണം എന്നതാണ്.
2014-ലെ തീരുവയിൽനിന്നു കുറവു വരുത്തണമെന്നു മറ്റു രാജ്യങ്ങൾ ആവശ്യപ്പെടുന്നു. ഇന്ത്യയാകട്ടെ 2019-ലെ നിരക്കു വേണമെന്ന് വാദിക്കുന്നു. 2014-നു ശേഷം ഇന്ത്യ 3500 -ലേറെ ഇനങ്ങളുടെ തീരുവ കൂട്ടിയിരിക്കുന്നു. കൂടിയ തീരുവയുടെ നിശ്ചിത ശതമാനം കുറയ്ക്കുകയാണെങ്കിൽ കുറേക്കാലം കൂടി ഇന്ത്യൻ ഉത്പാദകർക്കു പിടിച്ചുനിൽക്കാനാകുമെന്ന് ഇന്ത്യ കരുതുന്നു.
ചൈനയിൽ നിന്നുള്ള ഇറക്കുമതി പ്രളയമാണ് ഇന്ത്യ ഭയപ്പെടുന്നത്. ഇതിനെതിരേ ഓട്ടോ ട്രിയർ സംവിധാനം ഉണ്ടായാൽ ഇറക്കുമതി കുറേക്കാലം തടയാനാകും. 30-ൽ താഴെ ഇനങ്ങൾക്ക് ഇതനുവദിക്കാം എന്നാണു ചൈനീസ് നിലപാട്. 78 ഇനങ്ങൾക്കു വേണെന്ന് ഇന്ത്യ വാദിക്കുന്നു.
ഇവ രണ്ടിലും ഒടുവിൽ ഇന്ത്യ ചില്ലറ വിട്ടുവീഴ്ചകൾക്കു തയാറാകേണ്ടിവരും.
കരാർ സംബന്ധിച്ച് രണ്ടു വിഷയങ്ങളിൽ മാത്രമേ ഇന്ത്യക്ക് ഇപ്പോൾ വിയോജിപ്പുള്ളൂ എന്നാണു സൂചന. അവയിൽ ധാരണയ്ക്കു ചർച്ച തുടരും എന്നു പ്രഖ്യാപിച്ചുകൊണ്ട് ആർസിഇപി കരാറിനു സോപാധിക അംഗീകാരം നൽകാനാണ് ഇപ്പോഴത്തെ നീക്കം. ഇതുവഴി എതിർപ്പ് ലഘൂകരിക്കാമെന്നു നേതൃത്വം കരുതുന്നു.
നവംബർ രണ്ടിനു ബാങ്കോക്കിൽ തുടങ്ങുന്ന ആസിയാൻ (തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളുടെ സംഘടന) ഉച്ചകോടിയുടെ അവസാനം നാലിനും അഞ്ചിനുമാണ് ആർസിഇപി ഉച്ചകോടി നടക്കുക. പത്ത് ആസിയാൻ രാജ്യങ്ങൾ, ചൈന, ഇന്ത്യ, ജപ്പാൻ, ദക്ഷിണകൊറിയ, ഓസ്ട്രേലിയ, ന്യൂസിലൻഡ് എന്നിവയാണ് മേഖലാ സമഗ്ര സാന്പത്തിക സഖ്യം എന്ന ആർസിഇപിയിൽ ഉള്ളത്.
ബാങ്കോക്ക് ഉച്ചകോടിയിൽ യുഎൻ സെക്രട്ടറി ജനറൽ അന്റോണിയേ ഗുട്ടേറസ്, ഐഎംഎഫ് മാനേജിംഗ് ഡയറക്ടർ ക്രിസ്റ്റലിനാ ജോർജിയേവ എന്നിവരും സംബന്ധിക്കും. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ ക്ഷണിച്ചെങ്കിലും വരവ് ഉപ്പായിട്ടില്ല.
ഈ ഉച്ചകോടിയിൽ ആർസിഇപി രൂപീകരണ പ്രഖ്യാപനം നടത്തും. 2012-ലാരംഭിച്ച ചർച്ചകളുടെ ഫലമായി രൂപംകൊള്ളുന്ന കരാർ ഇപ്പോൾ ഒപ്പുവയ്ക്കുന്നില്ല. അടുത്ത ജൂണിലാകും കരാർ ഒപ്പിടാൻ ഉച്ചകോടി ചേരുക.
ഇപ്പോൾ കരാർ ഒപ്പിടാത്തതു ചൂണ്ടിക്കാട്ടി എതിർപ്പുകാരെ മയപ്പെടുത്താം എന്നാണ് കേന്ദ്രഗവൺമെന്റ് കരുതുന്നത്. സഖ്യത്തിൽ ചേർന്നതേ ഉള്ളൂ. വിശദാംശങ്ങൾ പിന്നീടു തീരുമാനിക്കുന്പോൾ ആശങ്കകൾ പരിഹരിക്കും എന്നാകും ഗവൺമെന്റ് പറയുക. ആർഎസ്എസ് അടക്കം സ്വദേശിവാദികൾ കരാറിനെതിരേ രംഗത്തുവന്നിട്ടുണ്ട്. മുഖ്യപ്രതിപക്ഷമായ കോൺഗ്രസും ഇടതുപക്ഷവും ഒട്ടുമിക്ക പ്രദേശിക പാർട്ടികളും കർഷക പ്രസ്ഥാനങ്ങളും കരാറിനെ എതിർക്കുന്നു. ഇറക്കുമതി പ്രളയത്തിൽ ഇന്ത്യയുടെ വ്യവസായ കാർഷിക മേഖലകൾ തകരും എന്ന ആശങ്കയാണ് ഇവരെല്ലാം ഉന്നയിക്കുന്നത്.
ഇ കൊമേഴ്സിൽ വഴങ്ങി
ഇ കൊമേഴ്സ് സ്ഥാപനങ്ങൾ ഡാറ്റ ഇന്ത്യയിൽ സൂക്ഷിക്കണമെന്നതടക്കം ഇന്ത്യ മുന്നോട്ടു വച്ച ആവശ്യങ്ങൾ അംഗീകരിക്കപ്പെട്ടില്ല. വ്യക്തികളുടെ സ്വകാര്യ വിവരങ്ങളുടെ സുരക്ഷയ്ക്കടക്കം നിയമനിർമാണത്തിനുള്ള അധികാരം ഇതോടെ പ്രായോഗികമായി നഷ്ടപ്പെടും. ഏതെങ്കിലും കന്പനി ആളില്ലാവിമാനം (ഡ്രോൺ) ഉപയോഗിച്ച് സാധനങ്ങൾ വിതരണം ചെയ്താലും തടയാൻ പറ്റില്ല. രാജ്യരക്ഷയും നിയമാനുസൃത സർക്കാർ നയവും ആവശ്യപ്പെടുന്നത്ര നിയന്ത്രണം രാജ്യത്തിനു ചുമത്താമെന്നു പറയുന്നുണ്ടെങ്കിലും അവ നടപ്പാക്കാൻ എളുപ്പമല്ല. രാജ്യാന്തര കരാറുകൾക്ക് കൂടുതൽ പ്രാധാന്യം നല്കണമെന്ന വ്യവസ്ഥ ഇന്ത്യക്കു വിനയാകും.
ഇതിൽ ഇന്ത്യ വഴങ്ങിയതിനു പകരം മൂലധന നിക്ഷേപകരും രാജ്യവുമായുള്ള തർക്കം പരിഹരിക്കുന്ന വിഷയത്തിൽ ഇന്ത്യയുടെ ആവശ്യം സ്വീകരിച്ചു. ഇതിനു മധ്യസ്ഥ സംവിധാനം ഉണ്ടാക്കണമെങ്കിൽ എല്ലാ രാജ്യങ്ങളും സമ്മതിക്കണം എന്ന ഇന്ത്യൻ നിലപാട് അംഗീകരിച്ചു. ഭൂരിപക്ഷ തീരുമാനം അല്ല സ്വീകരിക്കുക.
ശേഷിക്കുന്നത് രണ്ടു വിഷയങ്ങൾ
ആർസിഇപി കരാർ ചർച്ചയിൽ ഇന്ത്യയും മറ്റു രാജ്യങ്ങളുമായി ധാരണയിൽ എത്താതെ ശേഷിക്കുന്നതു രണ്ടു വിഷയങ്ങളാണെന്ന് അറിയുന്നു. ഈ മാസം മന്ത്രിതല ചർച്ചയ്ക്കു ശേഷം ഉദ്യോഗസ്ഥതലത്തിൽ 22 വരെ നടന്ന ചർച്ചയിലും ഇക്കാര്യത്തിൽ പരിഹരിച്ചില്ല.
ഇറക്കുമതിത്തീരുവ ഏതു വർഷത്തേതു കണക്കാക്കണം എന്നതാണ് ഒരു വിഷയം. രണ്ടാമത്തേത് ഇറക്കുമതി ക്രമാതീതമായി വർധിച്ചാൽ ഇറക്കുമതി നിശ്ചിത കാലത്തേക്കു വിലക്കുന്ന ഓട്ടോ ട്രിയർ സംവിധാനം എത്ര ഇനങ്ങൾക്കു വേണം എന്നതാണ്.
2014-ലെ തീരുവയിൽനിന്നു കുറവു വരുത്തണമെന്നു മറ്റു രാജ്യങ്ങൾ ആവശ്യപ്പെടുന്നു. ഇന്ത്യയാകട്ടെ 2019-ലെ നിരക്കു വേണമെന്ന് വാദിക്കുന്നു. 2014-നു ശേഷം ഇന്ത്യ 3500 -ലേറെ ഇനങ്ങളുടെ തീരുവ കൂട്ടിയിരിക്കുന്നു. കൂടിയ തീരുവയുടെ നിശ്ചിത ശതമാനം കുറയ്ക്കുകയാണെങ്കിൽ കുറേക്കാലം കൂടി ഇന്ത്യൻ ഉത്പാദകർക്കു പിടിച്ചുനിൽക്കാനാകുമെന്ന് ഇന്ത്യ കരുതുന്നു.
ചൈനയിൽ നിന്നുള്ള ഇറക്കുമതി പ്രളയമാണ് ഇന്ത്യ ഭയപ്പെടുന്നത്. ഇതിനെതിരേ ഓട്ടോ ട്രിയർ സംവിധാനം ഉണ്ടായാൽ ഇറക്കുമതി കുറേക്കാലം തടയാനാകും. 30-ൽ താഴെ ഇനങ്ങൾക്ക് ഇതനുവദിക്കാം എന്നാണു ചൈനീസ് നിലപാട്. 78 ഇനങ്ങൾക്കു വേണെന്ന് ഇന്ത്യ വാദിക്കുന്നു.
ഇവ രണ്ടിലും ഒടുവിൽ ഇന്ത്യ ചില്ലറ വിട്ടുവീഴ്ചകൾക്കു തയാറാകേണ്ടിവരും.