+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

‘ക്യാർ’ ചുഴലിക്കാറ്റ്: കേരളത്തിൽ ഒറ്റപ്പെട്ട മഴയ്ക്കു സാധ്യത

തിരുവനന്തപുരം: മധ്യ കിഴക്കൻ അറബിക്കടലിൽ രൂപംകൊണ്ട ‘ക്യാർ’ ചുഴലിക്കാറ്റ് അതിശക്തമായി. മണിക്കൂറിൽ 12
‘ക്യാർ’ ചുഴലിക്കാറ്റ്: കേരളത്തിൽ ഒറ്റപ്പെട്ട മഴയ്ക്കു സാധ്യത
തിരുവനന്തപുരം: മധ്യ- കിഴക്കൻ അറബിക്കടലിൽ രൂപംകൊണ്ട ‘ക്യാർ’ ചുഴലിക്കാറ്റ് അതിശക്തമായി. മണിക്കൂറിൽ 12 കിലോമീറ്റർ വേഗത്തിൽ നീങ്ങിക്കൊണ്ടിരിക്കുന്ന ചുഴലിക്കാറ്റ് വടക്കുപടിഞ്ഞാറ് ദിശയിലേക്കാണു പോകുന്നത്.

അടുത്ത 24 മണിക്കൂറിൽ കൂടുതൽ ശക്തിപ്രാപിച്ച് അതിതീവ്ര ചുഴലിക്കാറ്റ് ആയി മാറും. പടിഞ്ഞാറ് ദിശയിൽ തെക്കൻ ഒമാൻ, യമൻ തീരത്തെ ലക്ഷ്യമാക്കി അഞ്ചു ദിവസം സഞ്ചരിക്കുമെന്നുമാണു കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ പ്രവചനം.

കേരളം ചുഴലിക്കാറ്റിന്‍റെ സഞ്ചാരപഥത്തിലില്ല. എന്നാൽ, ചുഴലിക്കാറ്റിന്‍റെ സ്വാധീനഫലമായി കേരളത്തിൽ വിവിധയിടങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു സാധ്യതയുണ്ട്. മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തിൽ ഇടുക്കി, പത്തനംതിട്ട, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

കേരളതീരത്തും തീരത്തോടു ചേർന്ന കടൽമേഖലയിലും ഉയർന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്നും നിരീക്ഷണകേന്ദ്രം അറിയിച്ചു.