തിരുവനന്തപുരം: കരമനയിലെ ഒരു കുടുംബത്തിലെ ഏഴു പേരുടെ മരണത്തിൽ ദുരൂഹതയെന്നു പരാതി. സ്വത്തു തട്ടിയെടുക്കാൻവേണ്ടിയുള്ള ശ്രമത്തിന്റെ ഫലമായി കൊലപ്പെടുത്തിയതാണെന്നു സംശയമുണ്ടെന്നു കാണിച്ചു ബന്ധുവായ സ്ത്രീയാണു പരാതി നൽകിയിരിക്കുന്നത്.
കാലടി കൂടത്തിൽ ഉമാ മന്ദിരത്തിൽ ജയമാധവൻ നായരുടെയും അദ്ദേഹത്തിന്റെ മാതാപിതാക്കൾ ഗോപിനാഥപിള്ള, സുമുഖി അമ്മ, സഹോദരന്മാരായ ജയമോഹൻ, ജയപ്രകാശ്, ബന്ധു ഉണ്ണിക്കൃഷ്ണൻ എന്നിവരുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നു കാട്ടി ബന്ധുവായ പ്രസന്നകുമാരിയും പ്രദേശവാസിയായ പൊതുപ്രവർത്തകൻ അനിൽ കുമാറുമാണു പരാതി നൽകിയത്.
1991 മുതൽ 30 വർഷത്തിനിടെയാണ് എല്ലാവരും മരിച്ചതെന്നാണ് പരാതി. ജയമാധവന്റെ കാര്യസ്ഥനായിരുന്ന രവീന്ദ്രൻ നായർക്കെതിരേയാണു പരാതി. സ്വത്ത് തട്ടിയെടുക്കാൻ ജയപ്രകാശിനെയും ജയമാധവനെയും രവീന്ദ്രൻ നായർ കൊലപ്പെടുത്തിയതാണെന്നാണ് പരാതിക്കാരുടെ സംശയം. 2018 സെപ്റ്റംബറിൽ മുഖ്യമന്ത്രിക്കാണു പരാതി നൽകിയത്. മുഖ്യമന്ത്രിക്കു നൽകിയ പരാതിയെക്കുറിച്ച് അന്വേഷിക്കാൻ ഡിജിപിക്കു കൈമാറുകയായിരുന്നു. ഗോപിനാഥ പിള്ളയും ഭാര്യ സുമുഖി അമ്മയും 1991 കാലയളവിലും മറ്റുള്ളവർ വിവിധ കാലഘട്ടത്തിലുമാണു മരിച്ചത്. ജയപ്രകാശ് 2012ലും ജയമോഹൻ 2017 ലുമാണ് മരിച്ചത്. ജയമാധവന്റെ കാര്യസ്ഥനായിരുന്നു രവീന്ദ്രൻ നായർ.
ജയമാധവന്റെ സ്വത്തുക്കൾ ഇപ്പോൾ കൈവശം വച്ച് അനുഭവിക്കുന്നതു രവീന്ദ്രൻ നായരാണെന്നും വ്യാജ വിൽപ്പത്രം ചമച്ചാണു സ്വത്ത് തട്ടിയെടുത്തതെന്നുമായിരുന്നു പരാതി.
ജയമാധവൻ താമസിച്ചിരുന്ന വീട് ഉൾപ്പെട്ട 30 സെന്റ് വസ്തു ഇപ്പോൾ കൈവശം വച്ചു കൈകാര്യം ചെയ്യുന്നതു രവീന്ദ്രൻ നായരാണ്. പരാതിയെക്കുറിച്ച് അന്വേഷണം നടത്തിയ ജില്ലാ ക്രൈംബ്രാഞ്ച് വിൽപ്പത്രത്തിൽ സംശയമുണ്ടെന്നും വിശദമായ അന്വേഷണം നടത്തണമെന്നുംകാട്ടി കരമന പോലീസിനു റിപ്പോർട്ട് നൽകിയിരുന്നു.
ജയമാധവനെ അബോധവസ്ഥയിൽ കണ്ടെത്തി ആശുപത്രിയിൽ എത്തിച്ചതു രവീന്ദ്രൻ നായരായിരുന്നു. ആശുപത്രിയിൽ കൊണ്ടുപോകാൻ അയൽവാസികളെ വിളിച്ചിരുന്നില്ലെന്നും ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇതേക്കുറിച്ചു വിശദമായി അന്വേഷിക്കേണ്ടതുണ്ടെന്നു ക്രൈംബ്രാഞ്ച് നിഗമനത്തിലെത്തിയിരുന്നു. ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കരമന പോലീസ് കേസെടുത്തു.
ജില്ലാ ക്രൈംബ്രാഞ്ച് എസ്പി ആരിഫ് മുഹമ്മദിനാണ് കേസ് അന്വേഷണത്തിന്റെ ചുമതല.
അതേസമയം, ജില്ലാ ക്രൈംബ്രാഞ്ച് നേരത്തെ നൽകിയ അന്വേഷണ റിപ്പോർട്ട് പോലീസ് കാര്യക്ഷമമായി അന്വേഷിക്കാതെ പൂഴ്ത്തിയെന്നും വീണ്ടും പരാതി നൽകിയതിനെത്തുടർന്നാണ് പോലീസ് കേസെടുക്കാൻ ഇടയായതെന്നും ആരോപണമുണ്ട്.
ജയപ്രകാശും ജയമാധവനും മനോദൗർബല്യമുള്ളവരായിരുന്നെന്നും അതിന്റെ രേഖകൾ രവീന്ദ്രൻ നായർ നശിപ്പിക്കുകയായിരുന്നുവെന്നും പരാതിക്കാരിയായ പ്രസന്നകുമാരി മാധ്യമങ്ങളോടു പറഞ്ഞു.
രണ്ടു പേരുടെ മരണത്തിൽ മാത്രമേ സംശയമുള്ളുവെന്നാണ് പ്രസന്നകുമാരി ഇപ്പോൾ പറയുന്നത്.
ഇഷ്ടദാനമായി തന്നതാണെന്നു രവീന്ദ്രൻ നായർ
തിരുവനന്തപുരം: ജയമാധവൻ നായർ തനിക്കു ഭൂമി ഇഷട്ദാനമായി എഴുതി നൽകിയതാണെന്ന് ആരോപണവിധേയനായ കാര്യസ്ഥൻ രവീന്ദ്രൻ നായർ.
അദ്ദേഹത്തെ വർഷങ്ങളായി പരിചരിച്ചതു താനായിരുന്നു. ബന്ധുക്കളാരും പരിചരിക്കാൻ ഇല്ലായിരുന്നു. സ്വന്തം ഇഷ്ടപ്രകാരം വസ്തു ജയമാധവൻ നായർ തനിക്ക് എഴുതി നൽകുകയായിരുന്നു.
ഇപ്പോഴുള്ള പരാതിക്കു പിന്നിൽ ഗുണ്ടാപ്പിരിവാണ്. തനിക്കെതിരേ ഗൂഢാലോചന നടത്തുകയാണെന്നും ഇതിനു പിന്നിൽ ജയമാധവൻ നായരുടെ ചില ബന്ധുക്കളും പ്രദേശവാസികളായ ചിലരുമാണെന്നും രവീന്ദ്രൻ നായർ മാധ്യമപ്രവർത്തകരോടു പറഞ്ഞു.
ജയമാധവൻ നായർ ജീവിച്ചിരുന്നപ്പോൾ ബന്ധുക്കളാരും തിരിഞ്ഞു നോക്കിയിരുന്നില്ല. തനിക്കു വസ്തു ഇഷ്ടദാനം നൽകിയ കാര്യം ബന്ധുക്കൾക്കെല്ലാവർക്കും അറിയാമായിരുന്നു.
ഇപ്പോൾ പരാതിയുമായി രംഗത്തു വന്നിരിക്കുന്ന സ്ത്രീ 1976ൽ ജയമാധവന്റെ കുടുംബത്തിൽനിന്നു ഡിവോഴ്സ് നേടി പോയതാണെന്നും രവീന്ദ്രൻ നായർ പറഞ്ഞു. ജയപ്രകാശിന്റെയും ജയമാധവന്റെയും മരണം സ്വാഭാവിക മരണമാണ്. ജയമാധവന്റെ മരണത്തിൽ പോസ്റ്റ്മോർട്ടം നടത്തിയിരുന്നു. പോലീസ് അന്വേഷിച്ചു കഴന്പില്ലെന്നു കണ്ടെത്തിയതുമാണ്.
വ്യക്തിഹത്യക്കും തന്നെ സമൂഹമധ്യത്തിൽ അപമാനിക്കാനുംവേണ്ടി നടത്തുന്ന ശ്രമങ്ങളാണു നടക്കുന്നത്. ഇതിനെതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കുമെന്നും രവീന്ദ്രൻ നായർ പറഞ്ഞു.
സ്വത്ത് തട്ടിയെടുത്തെന്ന ആരോപണം തെറ്റെന്ന് ജോലിക്കാരി
തിരുവനന്തപുരം: കാര്യസ്ഥൻ സ്വത്ത് തട്ടിയെടുത്തെന്ന ആരോപണം തെറ്റാണെന്നു വീട്ടുജോലിക്കാരി.
വിൽപ്പത്രം ജയമാധവൻ നായർ സ്വമനസാലെ തയാറാക്കിയതാണെന്നു ജയമാധവൻ നായരുടെ വീട്ടിലെ ജോലിക്കാരിയായിരുന്ന ലീല പറഞ്ഞു. വിൽപ്പത്രമാണെന്ന് അറിയാതെയാണു താൻ അതിൽ ഒപ്പിട്ടത്. ജയമാധവൻ തന്നോട് ഒപ്പിടാൻ നിർദേശിച്ചതനുസരിച്ചാണ് ഒപ്പിട്ടത്.
ജയമാധവന്റെ മരണവിവരം ബന്ധുക്കളെ അറിയിച്ചിട്ടു പോലും ആശുപത്രിയിലോ വീട്ടിലോ ആ രും വന്നില്ലെന്നും ലീല മാധ്യമപ്രവർത്തകരോടു പറഞ്ഞു.
കാലടി കൂടത്തിൽ ഉമാ മന്ദിരത്തിൽ ജയമാധവൻ നായരുടെയും അദ്ദേഹത്തിന്റെ മാതാപിതാക്കൾ ഗോപിനാഥപിള്ള, സുമുഖി അമ്മ, സഹോദരന്മാരായ ജയമോഹൻ, ജയപ്രകാശ്, ബന്ധു ഉണ്ണിക്കൃഷ്ണൻ എന്നിവരുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നു കാട്ടി ബന്ധുവായ പ്രസന്നകുമാരിയും പ്രദേശവാസിയായ പൊതുപ്രവർത്തകൻ അനിൽ കുമാറുമാണു പരാതി നൽകിയത്.
1991 മുതൽ 30 വർഷത്തിനിടെയാണ് എല്ലാവരും മരിച്ചതെന്നാണ് പരാതി. ജയമാധവന്റെ കാര്യസ്ഥനായിരുന്ന രവീന്ദ്രൻ നായർക്കെതിരേയാണു പരാതി. സ്വത്ത് തട്ടിയെടുക്കാൻ ജയപ്രകാശിനെയും ജയമാധവനെയും രവീന്ദ്രൻ നായർ കൊലപ്പെടുത്തിയതാണെന്നാണ് പരാതിക്കാരുടെ സംശയം. 2018 സെപ്റ്റംബറിൽ മുഖ്യമന്ത്രിക്കാണു പരാതി നൽകിയത്. മുഖ്യമന്ത്രിക്കു നൽകിയ പരാതിയെക്കുറിച്ച് അന്വേഷിക്കാൻ ഡിജിപിക്കു കൈമാറുകയായിരുന്നു. ഗോപിനാഥ പിള്ളയും ഭാര്യ സുമുഖി അമ്മയും 1991 കാലയളവിലും മറ്റുള്ളവർ വിവിധ കാലഘട്ടത്തിലുമാണു മരിച്ചത്. ജയപ്രകാശ് 2012ലും ജയമോഹൻ 2017 ലുമാണ് മരിച്ചത്. ജയമാധവന്റെ കാര്യസ്ഥനായിരുന്നു രവീന്ദ്രൻ നായർ.
ജയമാധവന്റെ സ്വത്തുക്കൾ ഇപ്പോൾ കൈവശം വച്ച് അനുഭവിക്കുന്നതു രവീന്ദ്രൻ നായരാണെന്നും വ്യാജ വിൽപ്പത്രം ചമച്ചാണു സ്വത്ത് തട്ടിയെടുത്തതെന്നുമായിരുന്നു പരാതി.
ജയമാധവൻ താമസിച്ചിരുന്ന വീട് ഉൾപ്പെട്ട 30 സെന്റ് വസ്തു ഇപ്പോൾ കൈവശം വച്ചു കൈകാര്യം ചെയ്യുന്നതു രവീന്ദ്രൻ നായരാണ്. പരാതിയെക്കുറിച്ച് അന്വേഷണം നടത്തിയ ജില്ലാ ക്രൈംബ്രാഞ്ച് വിൽപ്പത്രത്തിൽ സംശയമുണ്ടെന്നും വിശദമായ അന്വേഷണം നടത്തണമെന്നുംകാട്ടി കരമന പോലീസിനു റിപ്പോർട്ട് നൽകിയിരുന്നു.
ജയമാധവനെ അബോധവസ്ഥയിൽ കണ്ടെത്തി ആശുപത്രിയിൽ എത്തിച്ചതു രവീന്ദ്രൻ നായരായിരുന്നു. ആശുപത്രിയിൽ കൊണ്ടുപോകാൻ അയൽവാസികളെ വിളിച്ചിരുന്നില്ലെന്നും ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇതേക്കുറിച്ചു വിശദമായി അന്വേഷിക്കേണ്ടതുണ്ടെന്നു ക്രൈംബ്രാഞ്ച് നിഗമനത്തിലെത്തിയിരുന്നു. ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കരമന പോലീസ് കേസെടുത്തു.
ജില്ലാ ക്രൈംബ്രാഞ്ച് എസ്പി ആരിഫ് മുഹമ്മദിനാണ് കേസ് അന്വേഷണത്തിന്റെ ചുമതല.
അതേസമയം, ജില്ലാ ക്രൈംബ്രാഞ്ച് നേരത്തെ നൽകിയ അന്വേഷണ റിപ്പോർട്ട് പോലീസ് കാര്യക്ഷമമായി അന്വേഷിക്കാതെ പൂഴ്ത്തിയെന്നും വീണ്ടും പരാതി നൽകിയതിനെത്തുടർന്നാണ് പോലീസ് കേസെടുക്കാൻ ഇടയായതെന്നും ആരോപണമുണ്ട്.
ജയപ്രകാശും ജയമാധവനും മനോദൗർബല്യമുള്ളവരായിരുന്നെന്നും അതിന്റെ രേഖകൾ രവീന്ദ്രൻ നായർ നശിപ്പിക്കുകയായിരുന്നുവെന്നും പരാതിക്കാരിയായ പ്രസന്നകുമാരി മാധ്യമങ്ങളോടു പറഞ്ഞു.
രണ്ടു പേരുടെ മരണത്തിൽ മാത്രമേ സംശയമുള്ളുവെന്നാണ് പ്രസന്നകുമാരി ഇപ്പോൾ പറയുന്നത്.
ഇഷ്ടദാനമായി തന്നതാണെന്നു രവീന്ദ്രൻ നായർ
തിരുവനന്തപുരം: ജയമാധവൻ നായർ തനിക്കു ഭൂമി ഇഷട്ദാനമായി എഴുതി നൽകിയതാണെന്ന് ആരോപണവിധേയനായ കാര്യസ്ഥൻ രവീന്ദ്രൻ നായർ.
അദ്ദേഹത്തെ വർഷങ്ങളായി പരിചരിച്ചതു താനായിരുന്നു. ബന്ധുക്കളാരും പരിചരിക്കാൻ ഇല്ലായിരുന്നു. സ്വന്തം ഇഷ്ടപ്രകാരം വസ്തു ജയമാധവൻ നായർ തനിക്ക് എഴുതി നൽകുകയായിരുന്നു.
ഇപ്പോഴുള്ള പരാതിക്കു പിന്നിൽ ഗുണ്ടാപ്പിരിവാണ്. തനിക്കെതിരേ ഗൂഢാലോചന നടത്തുകയാണെന്നും ഇതിനു പിന്നിൽ ജയമാധവൻ നായരുടെ ചില ബന്ധുക്കളും പ്രദേശവാസികളായ ചിലരുമാണെന്നും രവീന്ദ്രൻ നായർ മാധ്യമപ്രവർത്തകരോടു പറഞ്ഞു.
ജയമാധവൻ നായർ ജീവിച്ചിരുന്നപ്പോൾ ബന്ധുക്കളാരും തിരിഞ്ഞു നോക്കിയിരുന്നില്ല. തനിക്കു വസ്തു ഇഷ്ടദാനം നൽകിയ കാര്യം ബന്ധുക്കൾക്കെല്ലാവർക്കും അറിയാമായിരുന്നു.
ഇപ്പോൾ പരാതിയുമായി രംഗത്തു വന്നിരിക്കുന്ന സ്ത്രീ 1976ൽ ജയമാധവന്റെ കുടുംബത്തിൽനിന്നു ഡിവോഴ്സ് നേടി പോയതാണെന്നും രവീന്ദ്രൻ നായർ പറഞ്ഞു. ജയപ്രകാശിന്റെയും ജയമാധവന്റെയും മരണം സ്വാഭാവിക മരണമാണ്. ജയമാധവന്റെ മരണത്തിൽ പോസ്റ്റ്മോർട്ടം നടത്തിയിരുന്നു. പോലീസ് അന്വേഷിച്ചു കഴന്പില്ലെന്നു കണ്ടെത്തിയതുമാണ്.
വ്യക്തിഹത്യക്കും തന്നെ സമൂഹമധ്യത്തിൽ അപമാനിക്കാനുംവേണ്ടി നടത്തുന്ന ശ്രമങ്ങളാണു നടക്കുന്നത്. ഇതിനെതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കുമെന്നും രവീന്ദ്രൻ നായർ പറഞ്ഞു.
സ്വത്ത് തട്ടിയെടുത്തെന്ന ആരോപണം തെറ്റെന്ന് ജോലിക്കാരി
തിരുവനന്തപുരം: കാര്യസ്ഥൻ സ്വത്ത് തട്ടിയെടുത്തെന്ന ആരോപണം തെറ്റാണെന്നു വീട്ടുജോലിക്കാരി.
വിൽപ്പത്രം ജയമാധവൻ നായർ സ്വമനസാലെ തയാറാക്കിയതാണെന്നു ജയമാധവൻ നായരുടെ വീട്ടിലെ ജോലിക്കാരിയായിരുന്ന ലീല പറഞ്ഞു. വിൽപ്പത്രമാണെന്ന് അറിയാതെയാണു താൻ അതിൽ ഒപ്പിട്ടത്. ജയമാധവൻ തന്നോട് ഒപ്പിടാൻ നിർദേശിച്ചതനുസരിച്ചാണ് ഒപ്പിട്ടത്.
ജയമാധവന്റെ മരണവിവരം ബന്ധുക്കളെ അറിയിച്ചിട്ടു പോലും ആശുപത്രിയിലോ വീട്ടിലോ ആ രും വന്നില്ലെന്നും ലീല മാധ്യമപ്രവർത്തകരോടു പറഞ്ഞു.