മാന്നാർ: വിശ്വാസ തീക്ഷ്ണതയോടെ ഒഴുകിയെത്തിയ ഭക്തസഹസ്രങ്ങളെ സാക്ഷിയാക്കി പരുമല പെരുന്നാളിന് കൊടിയേറി. മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവ കൊടിയേറ്റ് കർമം നിർവഹിച്ചു. ഇന്നലെ രാവിലെ പരുമലയിലെ മൂന്നു ഭവനങ്ങളിൽ നിന്ന് ആഘോഷപൂർവം കൊണ്ടുവന്ന കൊടികൾ ഉച്ചയോടെ കബറിങ്കലിൽ എത്തി. തുടർന്നു കബറിങ്കലിൽ സൂക്ഷിച്ചിരുന്ന കൊടികൾ മൂന്നും ഏന്തികൊണ്ടുള്ള റാസ കബറിങ്കലിലെ പ്രത്യേക പ്രാർഥനകൾക്കു ശേഷം പള്ളിയിൽനിന്ന് ആരംഭിച്ചു.
നദീ തീരത്തുള്ള കുരിശടിയിൽ എത്തി ധൂപ പ്രാർഥനയ്ക്കു ശേഷം പ്രധാന കൊടിമരത്തിൽ കാതോലിക്ക ബാവ കൊടിയേറ്റി. വിശ്വാസികൾ ആചാരാനുഷ്ഠാനങ്ങളുടെ ഭാഗമായി ആകാശത്തേക്കു വെറ്റില പറത്തി. തുടർന്ന് റാസയായിതന്നെ പള്ളിമുറ്റത്തുള്ള രണ്ട് കൊടിമരങ്ങളിലും കൊടി ഉയർത്തി. മെത്രാപ്പോലീത്തമാരായ ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ്, ഏബ്രഹാം മാർ എപ്പിഫാനിയോസ്, അലക്സിയോസ് മാർ യൗസേബിയോസ്, ഡോ. ജോഷ്വാ മാർ നിക്കോദമോസ്, മാത്യു ടി. തോമസ് എംഎൽഎ, സെമിനാരി മാനേജർ ഫാ. എം.സി. കുര്യാക്കോസ്, റന്പാൻമാർ, വൈദികശ്രേഷ്ഠർ അടക്കം ആയിരക്കണക്കിന് വിശ്വാസികളാണ് കൊടിയേറ്റിന് സാക്ഷ്യം വഹിക്കുവാൻ എത്തിയത്.
ഇന്നലെ രാവിലെ സുൽത്താൻബത്തേരി ഭദ്രാസനാധിപൻ ഏബ്രഹാം മാർ എപ്പിഫാനിയോസ് മെത്രാപ്പോലീത്തായുടെ മുഖ്യ കാർമികത്വത്തിൽ വിശുദ്ധ മൂന്നിൻമേൽകുർബാന നടന്നു. വൈകുന്നേരം 144 മണിക്കൂർ നീളുന്ന അഖണ്ഡപ്രാർഥനയ്ക്കു തുടക്കമായി. നിരണം ഭദ്രാസനാധിപൻ ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്താ ഉദ്ഘാടനം ചെയ്തു. തുടർന്ന് നടന്ന കണ്വൻഷന്റെ ഉദ്ഘാടനവും മെത്രാപ്പോലീത്ത നിർവഹിച്ചു.
ഇന്നുരാവിലെ 6.30ന് നിലയ്ക്കൽ ഭദ്രാസനാധിപൻ ഡോ. ജോഷ്വ മാർ നിക്കോദിമോസ് മെത്രാപ്പോലീത്തായുടെ മുഖ്യകാർമികത്വത്തിൽ ചാപ്പലിൽ വിശുദ്ധ കുർബാനയും 8.30ന് പള്ളിയിൽ നിരണം ഭദ്രാസനാധിപൻ ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്തായുടെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ മൂന്നിൻമേൽ കുർബാനയും അർപ്പിക്കും.
നദീ തീരത്തുള്ള കുരിശടിയിൽ എത്തി ധൂപ പ്രാർഥനയ്ക്കു ശേഷം പ്രധാന കൊടിമരത്തിൽ കാതോലിക്ക ബാവ കൊടിയേറ്റി. വിശ്വാസികൾ ആചാരാനുഷ്ഠാനങ്ങളുടെ ഭാഗമായി ആകാശത്തേക്കു വെറ്റില പറത്തി. തുടർന്ന് റാസയായിതന്നെ പള്ളിമുറ്റത്തുള്ള രണ്ട് കൊടിമരങ്ങളിലും കൊടി ഉയർത്തി. മെത്രാപ്പോലീത്തമാരായ ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ്, ഏബ്രഹാം മാർ എപ്പിഫാനിയോസ്, അലക്സിയോസ് മാർ യൗസേബിയോസ്, ഡോ. ജോഷ്വാ മാർ നിക്കോദമോസ്, മാത്യു ടി. തോമസ് എംഎൽഎ, സെമിനാരി മാനേജർ ഫാ. എം.സി. കുര്യാക്കോസ്, റന്പാൻമാർ, വൈദികശ്രേഷ്ഠർ അടക്കം ആയിരക്കണക്കിന് വിശ്വാസികളാണ് കൊടിയേറ്റിന് സാക്ഷ്യം വഹിക്കുവാൻ എത്തിയത്.
ഇന്നലെ രാവിലെ സുൽത്താൻബത്തേരി ഭദ്രാസനാധിപൻ ഏബ്രഹാം മാർ എപ്പിഫാനിയോസ് മെത്രാപ്പോലീത്തായുടെ മുഖ്യ കാർമികത്വത്തിൽ വിശുദ്ധ മൂന്നിൻമേൽകുർബാന നടന്നു. വൈകുന്നേരം 144 മണിക്കൂർ നീളുന്ന അഖണ്ഡപ്രാർഥനയ്ക്കു തുടക്കമായി. നിരണം ഭദ്രാസനാധിപൻ ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്താ ഉദ്ഘാടനം ചെയ്തു. തുടർന്ന് നടന്ന കണ്വൻഷന്റെ ഉദ്ഘാടനവും മെത്രാപ്പോലീത്ത നിർവഹിച്ചു.
ഇന്നുരാവിലെ 6.30ന് നിലയ്ക്കൽ ഭദ്രാസനാധിപൻ ഡോ. ജോഷ്വ മാർ നിക്കോദിമോസ് മെത്രാപ്പോലീത്തായുടെ മുഖ്യകാർമികത്വത്തിൽ ചാപ്പലിൽ വിശുദ്ധ കുർബാനയും 8.30ന് പള്ളിയിൽ നിരണം ഭദ്രാസനാധിപൻ ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്തായുടെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ മൂന്നിൻമേൽ കുർബാനയും അർപ്പിക്കും.