വാഴക്കുളം: കല്ലൂർക്കാട് കവലയിൽ പ്രവർത്തിക്കുന്ന ഫെഡറൽ ബാങ്കിനോട് ചേർന്ന എടിഎം കവർച്ചാശ്രമക്കേസിൽ അന്തർ സംസ്ഥാന കുറ്റവാളിയായ മുഖ്യപ്രതി ആസാമിൽ പിടിയിൽ. ആസാം രുപ്പാഹിഘട്ട് ജഹുറുൽ ഇസ്ലാമാണ് (19) ആസാമിൽ പിടിയിലായത്. കഴിഞ്ഞ ഓഗസ്റ്റ് 22ന് രാത്രിയാണ് എടിഎം മെഷീൻ തകർത്തു മോഷണശ്രമം നടത്തിയത്. എടിഎം മെഷിൻ ഇളക്കിയെടുത്ത് ബാങ്ക് പ്രവർത്തിക്കുന്ന കെട്ടിടത്തിനു പുറത്തെത്തിച്ചു പണം കവരാൻ ശ്രമിച്ചെങ്കിലും മെഷീൻ തകർക്കാൻ കഴിയാത്തതിനാൽ പണനഷ്ടമുണ്ടായില്ല.
സമീപത്തുള്ള റബർ തോട്ടത്തിൽനിന്നു ബാഗും കൈയുറയും സെൽ ഫോണ് വാങ്ങിയ ബില്ലും ലഭിച്ചതോടെ അന്വേഷണം ഊർജിതമാക്കി. മൂവാറ്റുപുഴ ഡിവൈഎസ്പി കെ. അനിൽകുമാറിന്റെ നേതൃത്വത്തിൽ പ്രത്യേക സ്ക്വാഡ് രൂപീകരിച്ച് അന്വേഷണം നടത്തുന്നതിനിടെയാണ് പ്രതി പിടിയിലായത്. മോഷണം നടന്നു മണിക്കൂറുകൾക്കുള്ളിൽതന്നെ പ്രതികൾ ആസാം സ്വദേശികളാണെന്നു തിരിച്ചറിയാൻ കഴിഞ്ഞിരുന്നു.
അഞ്ചു പ്രതികൾ ചേർന്നാണ് മോഷണം നടത്തിയതെന്നും വ്യക്തമായി. മുഖ്യപ്രതി ആനമല, വെങ്ങോല, വാഴക്കുളം തുടങ്ങിയ സ്ഥലങ്ങളിൽ താമസിച്ചിരുന്നുവെന്നും മോഷണം നടത്തിയ അന്നുതന്നെ ഇയാൾ ട്രെയിനിൽ ആസാമിലേക്കു പോയെന്നും വിവരം ലഭിച്ചു. പ്രതികൾ മോഷണത്തിന് മൂന്നു ദിവസം മുന്പു പെരുന്പാവൂരിനിന്നു മൊബൈൽ ഫോണുകൾ വാങ്ങുന്നതിന്റെറയും കവർച്ചക്കാവശ്യമായ ആയുധങ്ങൾ വാങ്ങിയതിന്റെയും സിസിടിവി ദൃശ്യങ്ങൾ ലഭിച്ചതോടെ അന്വേഷണത്തിനു വേഗത കൂട്ടി.
ആസാമിലെ വെള്ളപ്പൊക്കവും പൗരത്വ പ്രശ്നവവും മൂലം പ്രതികളെ അന്വേഷിച്ച് പോകുന്നതിന് തുടക്കത്തിൽ താമസമുണ്ടായിരുന്നു. പിന്നീട് വാഴക്കുളം എസ്ഐ വി. വിനു, എഎസ്ഐ കെ.കെ. രാജേഷ്, സിവിൽ പോലീസ് ഓഫീസർ വർഗീസ് ടി. വേണാട്ട് എന്നിവർ ആസാമിലെത്തി മുഖ്യപ്രതിയായ ജഹുറുൽ ഇസ് ലാമിനെ അറസ്റ്റ് ചെയ്ത് അവിടത്തെ കോടതിയിൽ ഹാജരാക്കി കസ്റ്റഡിയിൽ വാങ്ങിക്കൊണ്ടുവരികയായിരുന്നു.
സമീപത്തുള്ള റബർ തോട്ടത്തിൽനിന്നു ബാഗും കൈയുറയും സെൽ ഫോണ് വാങ്ങിയ ബില്ലും ലഭിച്ചതോടെ അന്വേഷണം ഊർജിതമാക്കി. മൂവാറ്റുപുഴ ഡിവൈഎസ്പി കെ. അനിൽകുമാറിന്റെ നേതൃത്വത്തിൽ പ്രത്യേക സ്ക്വാഡ് രൂപീകരിച്ച് അന്വേഷണം നടത്തുന്നതിനിടെയാണ് പ്രതി പിടിയിലായത്. മോഷണം നടന്നു മണിക്കൂറുകൾക്കുള്ളിൽതന്നെ പ്രതികൾ ആസാം സ്വദേശികളാണെന്നു തിരിച്ചറിയാൻ കഴിഞ്ഞിരുന്നു.
അഞ്ചു പ്രതികൾ ചേർന്നാണ് മോഷണം നടത്തിയതെന്നും വ്യക്തമായി. മുഖ്യപ്രതി ആനമല, വെങ്ങോല, വാഴക്കുളം തുടങ്ങിയ സ്ഥലങ്ങളിൽ താമസിച്ചിരുന്നുവെന്നും മോഷണം നടത്തിയ അന്നുതന്നെ ഇയാൾ ട്രെയിനിൽ ആസാമിലേക്കു പോയെന്നും വിവരം ലഭിച്ചു. പ്രതികൾ മോഷണത്തിന് മൂന്നു ദിവസം മുന്പു പെരുന്പാവൂരിനിന്നു മൊബൈൽ ഫോണുകൾ വാങ്ങുന്നതിന്റെറയും കവർച്ചക്കാവശ്യമായ ആയുധങ്ങൾ വാങ്ങിയതിന്റെയും സിസിടിവി ദൃശ്യങ്ങൾ ലഭിച്ചതോടെ അന്വേഷണത്തിനു വേഗത കൂട്ടി.
ആസാമിലെ വെള്ളപ്പൊക്കവും പൗരത്വ പ്രശ്നവവും മൂലം പ്രതികളെ അന്വേഷിച്ച് പോകുന്നതിന് തുടക്കത്തിൽ താമസമുണ്ടായിരുന്നു. പിന്നീട് വാഴക്കുളം എസ്ഐ വി. വിനു, എഎസ്ഐ കെ.കെ. രാജേഷ്, സിവിൽ പോലീസ് ഓഫീസർ വർഗീസ് ടി. വേണാട്ട് എന്നിവർ ആസാമിലെത്തി മുഖ്യപ്രതിയായ ജഹുറുൽ ഇസ് ലാമിനെ അറസ്റ്റ് ചെയ്ത് അവിടത്തെ കോടതിയിൽ ഹാജരാക്കി കസ്റ്റഡിയിൽ വാങ്ങിക്കൊണ്ടുവരികയായിരുന്നു.