തിരുവനന്തപുരം: നിയമസഭാ സമ്മേളനം നാളെ തുടങ്ങുന്പോൾ രണ്ട് എന്ന മാജിക് സംഖ്യയാണു ഭരണ- പ്രതിപക്ഷ ബെഞ്ചുകളിലെ താരം. കഴിഞ്ഞ സമ്മേളനത്തിൽ നിന്നു വ്യത്യസ്തമായി ഇക്കുറി നിയമസഭ ചേരുന്പോൾ പ്രതിപക്ഷത്തിനു രണ്ട് അംഗങ്ങളെയാണു നഷ്ടമായത്. ഭരണപക്ഷത്തിനു രണ്ട് അംഗങ്ങൾകൂടി. ഉപതെരഞ്ഞെടുപ്പു ഫലം വന്നതോടെ ട്രഷറി ബെഞ്ചിലെ അംഗസംഖ്യ 91ൽ നിന്ന് 93 ആയി ഉയർന്നപ്പോൾ, പ്രതിപക്ഷ ബെഞ്ചിൽ 47ൽനിന്ന് 45 ആയി കുറഞ്ഞു.
മാർക്കു ദാനവും പിഎസ്സി പരീക്ഷാ ക്രമക്കേടും യൂണിവേഴ്സിറ്റി കോളജ് അക്രമവുമൊക്കെ ഭരണപക്ഷത്തിനെതിരേയുള്ള പ്രതിപക്ഷത്തിന്റെ വടികളാണെങ്കിലും രണ്ട് എന്ന സംഖ്യയുടെ ചൂരൽ പ്രയോഗമാണു ഭരണപക്ഷം, പ്രതിപക്ഷത്തെ തളയ്ക്കാൻ പ്രധാനമായി ഉപയോഗിക്കുക. ഒപ്പം യുഡിഎഫ് ഭരണകാലത്തെ പാലാരിവട്ടം പാലം പോലുള്ള അഴിമതികളും പ്രതിപക്ഷത്തിനെതിരേയുള്ള ആയുധമാക്കും. ഇതുവഴി ലോക്സഭാ തെരഞ്ഞെടുപ്പിൽ നേടിയെടുത്ത വീര്യം നിയമസഭയിൽ എത്രത്തോളം നിലനിർത്താൻ പ്രതിപക്ഷത്തിനു കഴിയുമെന്നതാണു പ്രധാനമായി കേരളം ഉറ്റുനോക്കുക. ഇടതുപക്ഷത്തിന്റെ സിറ്റിംഗ് സീറ്റായ അരൂർ പിടിച്ചെടുത്തത് ഉപതെരഞ്ഞെടുപ്പു ഫലം ചർച്ച ചെയ്യുന്പോൾ ഭരണപക്ഷത്തിനെതിരേയുള്ള പ്രതിപക്ഷത്തിന്റെ ആയുധമാകും.
നാളെ രാവിലെ ഒൻപതിനാണു നിയമസഭാ സമ്മേളനം തുടങ്ങുന്നത്. ചോദ്യോത്തര വേളയ്ക്കു ശേഷം പത്തിനു ശൂന്യവേളയുടെ തുടക്കത്തിൽ പുതുതായി തെരഞ്ഞെടുക്കപ്പെട്ട അഞ്ച് അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്യും. പാലായിൽനിന്നു വിജയിച്ച എൽഡിഎഫ് പ്രതിനിധി മാണി സി.കാപ്പൻ നേരത്തേ സത്യപ്രതിജ്ഞ ചെയ്തെങ്കിലും നിയമസഭാ സമ്മേളനത്തിൽ ആദ്യമായാണു പങ്കെടുക്കുക. നിയമനിർമാണം മാത്രം ലക്ഷ്യമാക്കിയാണ് ഇത്തവണത്തെ സഭാസമ്മേളനം ചേരുന്നത്. 16 ഓർഡിനൻസുകൾക്കു പകരമുള്ള ബില്ലുകളും മറ്റ് ചില പ്രധാന ബില്ലുകളും പരിഗണിക്കും.
നവംബർ 21 വരെ സമ്മേളനം നീളും. നാളെ കേരള വെറ്ററിനറിയും ജന്തുശാസ്ത്രങ്ങളും സർവകലാശാലാ (ഭേദഗതി) ബിൽ, കേരള അങ്കണവാടി വർക്കർമാരുടെയും ഹെൽപ്പർമാരുടെയും ക്ഷേമനിധി (ഭേദഗതി) ബിൽ എന്നിവയാണ് പരിഗണനയ്ക്കെടുക്കുക. ഇവ സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്കയയ്ക്കണമെന്ന പ്രമേയം പാസാക്കും. കേരളപ്പിറവിദിനമായ നവംബർ ഒന്നിനു ഗാന്ധിജിയുടെ 150ാം ജന്മവാർഷികം പ്രമാണിച്ചു പ്രത്യേക അനുസ്മരണ സമ്മേളനം നടത്തും. മറ്റു ബില്ലുകൾ ഏതൊക്കെ പരിഗണിക്കണമെന്നു നിയമസഭയുടെ കാര്യോപദേശക സമിതി ചേർന്നു തീരുമാനിക്കും.
കെ. ഇന്ദ്രജിത്ത്
മാർക്കു ദാനവും പിഎസ്സി പരീക്ഷാ ക്രമക്കേടും യൂണിവേഴ്സിറ്റി കോളജ് അക്രമവുമൊക്കെ ഭരണപക്ഷത്തിനെതിരേയുള്ള പ്രതിപക്ഷത്തിന്റെ വടികളാണെങ്കിലും രണ്ട് എന്ന സംഖ്യയുടെ ചൂരൽ പ്രയോഗമാണു ഭരണപക്ഷം, പ്രതിപക്ഷത്തെ തളയ്ക്കാൻ പ്രധാനമായി ഉപയോഗിക്കുക. ഒപ്പം യുഡിഎഫ് ഭരണകാലത്തെ പാലാരിവട്ടം പാലം പോലുള്ള അഴിമതികളും പ്രതിപക്ഷത്തിനെതിരേയുള്ള ആയുധമാക്കും. ഇതുവഴി ലോക്സഭാ തെരഞ്ഞെടുപ്പിൽ നേടിയെടുത്ത വീര്യം നിയമസഭയിൽ എത്രത്തോളം നിലനിർത്താൻ പ്രതിപക്ഷത്തിനു കഴിയുമെന്നതാണു പ്രധാനമായി കേരളം ഉറ്റുനോക്കുക. ഇടതുപക്ഷത്തിന്റെ സിറ്റിംഗ് സീറ്റായ അരൂർ പിടിച്ചെടുത്തത് ഉപതെരഞ്ഞെടുപ്പു ഫലം ചർച്ച ചെയ്യുന്പോൾ ഭരണപക്ഷത്തിനെതിരേയുള്ള പ്രതിപക്ഷത്തിന്റെ ആയുധമാകും.
നാളെ രാവിലെ ഒൻപതിനാണു നിയമസഭാ സമ്മേളനം തുടങ്ങുന്നത്. ചോദ്യോത്തര വേളയ്ക്കു ശേഷം പത്തിനു ശൂന്യവേളയുടെ തുടക്കത്തിൽ പുതുതായി തെരഞ്ഞെടുക്കപ്പെട്ട അഞ്ച് അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്യും. പാലായിൽനിന്നു വിജയിച്ച എൽഡിഎഫ് പ്രതിനിധി മാണി സി.കാപ്പൻ നേരത്തേ സത്യപ്രതിജ്ഞ ചെയ്തെങ്കിലും നിയമസഭാ സമ്മേളനത്തിൽ ആദ്യമായാണു പങ്കെടുക്കുക. നിയമനിർമാണം മാത്രം ലക്ഷ്യമാക്കിയാണ് ഇത്തവണത്തെ സഭാസമ്മേളനം ചേരുന്നത്. 16 ഓർഡിനൻസുകൾക്കു പകരമുള്ള ബില്ലുകളും മറ്റ് ചില പ്രധാന ബില്ലുകളും പരിഗണിക്കും.
നവംബർ 21 വരെ സമ്മേളനം നീളും. നാളെ കേരള വെറ്ററിനറിയും ജന്തുശാസ്ത്രങ്ങളും സർവകലാശാലാ (ഭേദഗതി) ബിൽ, കേരള അങ്കണവാടി വർക്കർമാരുടെയും ഹെൽപ്പർമാരുടെയും ക്ഷേമനിധി (ഭേദഗതി) ബിൽ എന്നിവയാണ് പരിഗണനയ്ക്കെടുക്കുക. ഇവ സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്കയയ്ക്കണമെന്ന പ്രമേയം പാസാക്കും. കേരളപ്പിറവിദിനമായ നവംബർ ഒന്നിനു ഗാന്ധിജിയുടെ 150ാം ജന്മവാർഷികം പ്രമാണിച്ചു പ്രത്യേക അനുസ്മരണ സമ്മേളനം നടത്തും. മറ്റു ബില്ലുകൾ ഏതൊക്കെ പരിഗണിക്കണമെന്നു നിയമസഭയുടെ കാര്യോപദേശക സമിതി ചേർന്നു തീരുമാനിക്കും.
കെ. ഇന്ദ്രജിത്ത്