കൊച്ചി: എയ്ഡഡ് കോളജുകളിലെ അധിക അധ്യാപക തസ്തികയ്ക്കു സർവകലാശാലയുടെ അനുമതി ലഭിച്ചാലും സർക്കാരിന്റെ അംഗീകാരമില്ലാതെ ശന്പളത്തിന് അർഹതയുണ്ടാവില്ലെന്നു ഹൈക്കോടതി. ചെങ്ങന്നൂർ ക്രിസ്ത്യൻ കോളജിലെ മലയാള വിഭാഗം അസിസ്റ്റന്റ് പ്രഫ. ബിന്ദു ജോണിന് മുൻകാല പ്രാബല്യത്തോടെ സർക്കാർ ശന്പളം നൽകണമെന്ന സിംഗിൾബെഞ്ചിന്റെ വിധിക്കെതിരേ സർക്കാർ നൽകിയ അപ്പീൽ അനുവദിച്ചാണ് ഡിവിഷൻ ബെഞ്ചിന്റെ തീരുമാനം.
സർവകലാശാല അനുമതി നൽകിയെന്നതുകൊണ്ടു സർക്കാരിന്റെ അംഗീകാരമില്ലാതെ അധിക തസ്തികയിൽ നിയമനം നടത്താൻ മാനേജ്മെന്റിന് അധികാരമില്ലെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. അധിക തസ്തികയ്ക്ക് അനുമതി നൽകാൻ കോളജ് മാനേജ്മെന്റിന് ഒരു മാസത്തിനുള്ളിൽ സർക്കാരിന് അപേക്ഷ നൽകാമെന്നും ഇത്തരത്തിലുള്ള അപേക്ഷയിൽ സർക്കാർ മൂന്നു മാസത്തിനുള്ളിൽ തീരുമാനമെടുക്കണമെന്നും വിധിയിൽ പറയുന്നു.
കഴിഞ്ഞ 2014 ഡിസംബർ പത്തിനാണ് മലയാളം അസി. പ്രഫ. തസ്തികയിൽ ബിന്ദു ജോണിന് നിയമനം നൽകിയത്. മലയാളത്തിന് കൂടുതൽ മണിക്കൂർ സമയം നിശ്ചയിച്ച് സർവകലാശാല ഉത്തരവിറിക്കയതിനെത്തുടർന്നുണ്ടായ അധിക തസ്തികയിലാണ് നിയമനം ലഭിച്ചത്. തസ്തികയ്ക്ക് സർക്കാരിന്റെ അംഗീകാരമില്ലെന്ന കാരണത്താൽ ശന്പളം നിഷേധിക്കപ്പെട്ടു. സർവകലാശാലയുടെ അംഗീകാരത്തോടെ രൂപം നൽകിയ അധിക തസ്തികയിലെ നിയമനത്തിന് ശന്പളം നിഷേധിക്കുന്നത് അന്യായമാണെന്നു ചൂണ്ടിക്കാട്ടി ബിന്ദു ജോണ് ഹൈക്കോടതിയെ സമീപിച്ചു. തുടർന്നാണ് ശന്പളം നൽകാൻ ഉത്തരവിട്ടത്.
കേരള സർവകലാശാല നിയമത്തിലെ 57 (1) വകുപ്പ് പ്രകാരം സർക്കാരിന്റെ അംഗീകാരമില്ലാത്ത അധ്യാപക തസ്തികയിലേക്ക് ശന്പളം നൽകാൻ സർക്കാരിന് ബാധ്യതയില്ലെന്നു ചൂണ്ടിക്കാട്ടി സർക്കാർ അപ്പീൽ നൽകുകയായിരുന്നു.
നിലവിലുള്ളതോ സർക്കാർ അംഗീകരിച്ചതോ ആയ തസ്തികയിലാണെങ്കിൽ മാത്രമേ ശന്പളം നൽകണമെന്നു നിർദേശിക്കാനാവൂ എന്നു ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
സർവകലാശാല അനുമതി നൽകിയെന്നതുകൊണ്ടു സർക്കാരിന്റെ അംഗീകാരമില്ലാതെ അധിക തസ്തികയിൽ നിയമനം നടത്താൻ മാനേജ്മെന്റിന് അധികാരമില്ലെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. അധിക തസ്തികയ്ക്ക് അനുമതി നൽകാൻ കോളജ് മാനേജ്മെന്റിന് ഒരു മാസത്തിനുള്ളിൽ സർക്കാരിന് അപേക്ഷ നൽകാമെന്നും ഇത്തരത്തിലുള്ള അപേക്ഷയിൽ സർക്കാർ മൂന്നു മാസത്തിനുള്ളിൽ തീരുമാനമെടുക്കണമെന്നും വിധിയിൽ പറയുന്നു.
കഴിഞ്ഞ 2014 ഡിസംബർ പത്തിനാണ് മലയാളം അസി. പ്രഫ. തസ്തികയിൽ ബിന്ദു ജോണിന് നിയമനം നൽകിയത്. മലയാളത്തിന് കൂടുതൽ മണിക്കൂർ സമയം നിശ്ചയിച്ച് സർവകലാശാല ഉത്തരവിറിക്കയതിനെത്തുടർന്നുണ്ടായ അധിക തസ്തികയിലാണ് നിയമനം ലഭിച്ചത്. തസ്തികയ്ക്ക് സർക്കാരിന്റെ അംഗീകാരമില്ലെന്ന കാരണത്താൽ ശന്പളം നിഷേധിക്കപ്പെട്ടു. സർവകലാശാലയുടെ അംഗീകാരത്തോടെ രൂപം നൽകിയ അധിക തസ്തികയിലെ നിയമനത്തിന് ശന്പളം നിഷേധിക്കുന്നത് അന്യായമാണെന്നു ചൂണ്ടിക്കാട്ടി ബിന്ദു ജോണ് ഹൈക്കോടതിയെ സമീപിച്ചു. തുടർന്നാണ് ശന്പളം നൽകാൻ ഉത്തരവിട്ടത്.
കേരള സർവകലാശാല നിയമത്തിലെ 57 (1) വകുപ്പ് പ്രകാരം സർക്കാരിന്റെ അംഗീകാരമില്ലാത്ത അധ്യാപക തസ്തികയിലേക്ക് ശന്പളം നൽകാൻ സർക്കാരിന് ബാധ്യതയില്ലെന്നു ചൂണ്ടിക്കാട്ടി സർക്കാർ അപ്പീൽ നൽകുകയായിരുന്നു.
നിലവിലുള്ളതോ സർക്കാർ അംഗീകരിച്ചതോ ആയ തസ്തികയിലാണെങ്കിൽ മാത്രമേ ശന്പളം നൽകണമെന്നു നിർദേശിക്കാനാവൂ എന്നു ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.