തിരുവനന്തപുരം: കോന്നിയിലെ യുഡിഎഫ് സ്ഥാനാർഥിയുടെ തോൽവിയുടെ പൂർണ ഉത്തരവാദിത്വം പ്രചാരണ പ്രവർത്തനത്തിനു നേതൃത്വം നൽകിയ പത്തനംതിട്ട ജില്ലാ കോണ്ഗ്രസ് കമ്മിറ്റിക്കാണെന്ന് അടൂർ പ്രകാശ് എംപി. പത്തനംതിട്ട ജില്ല പൂർണമായി എൽഡിഎഫിന്റെ കൈവെള്ളയിലെത്തിയ സാഹചര്യത്തിൽ ഡിസിസി അഴിച്ചുപണിയുടെ കാര്യത്തിൽ കെപിസിസി നേതൃത്വമാണു തീരുമാനമെടുക്കേണ്ടതെന്നും അദ്ദേഹം പത്രസമ്മേളനത്തിൽ പറഞ്ഞു.
ആറ്റിങ്ങലിൽനിന്നു ലോക്സഭയിലേക്കു താൻ തെരഞ്ഞെടുക്കപ്പെട്ടപ്പോൾ ഒഴിവുവന്ന കോന്നിയിൽ മത്സരിപ്പിക്കാൻ പേര് പാർട്ടി ആവശ്യപ്പെട്ടിരുന്നു. ജാതിയോ മതമോ പരിഗണിക്കാതെ ഒരാളുടെ പേരു താൻ നിർദേശിച്ചിരുന്നു. എന്നാൽ, പാർട്ടി മറ്റൊരാളെ സ്ഥാനാർഥിയാക്കിയപ്പോൾ പൂർണമായി അംഗീകരിച്ചു. വളയത്തിനുള്ളിൽനിന്നാണു താൻ എല്ലാ കാര്യങ്ങളും പറയുന്നത്. തന്നെക്കൊണ്ടു കൂടുതൽ കാര്യങ്ങൾ പറയിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
പത്തനംതിട്ട ജില്ലയിൽ കോണ്ഗ്രസ് രക്ഷപ്പെടാൻ വേണ്ട വിശകലനം പാർട്ടി നടത്തണം. തന്റെ നിലപാട് പാർട്ടി യോഗത്തിൽ അറിയിക്കും. ഏതൊക്കെ നേതാക്കളുടെ ബൂത്തുകളിലാണു വോട്ട് കുറഞ്ഞതെന്നതുൾപ്പെടെ അന്വേഷിച്ചു കണ്ടെത്തണം. ഇക്കാര്യങ്ങൾ പാർട്ടിയോഗത്തിൽ തുറന്നു പറയുമെന്നും അടൂർ പ്രകാശ് പറഞ്ഞു.
ആറ്റിങ്ങലിൽനിന്നു ലോക്സഭയിലേക്കു താൻ തെരഞ്ഞെടുക്കപ്പെട്ടപ്പോൾ ഒഴിവുവന്ന കോന്നിയിൽ മത്സരിപ്പിക്കാൻ പേര് പാർട്ടി ആവശ്യപ്പെട്ടിരുന്നു. ജാതിയോ മതമോ പരിഗണിക്കാതെ ഒരാളുടെ പേരു താൻ നിർദേശിച്ചിരുന്നു. എന്നാൽ, പാർട്ടി മറ്റൊരാളെ സ്ഥാനാർഥിയാക്കിയപ്പോൾ പൂർണമായി അംഗീകരിച്ചു. വളയത്തിനുള്ളിൽനിന്നാണു താൻ എല്ലാ കാര്യങ്ങളും പറയുന്നത്. തന്നെക്കൊണ്ടു കൂടുതൽ കാര്യങ്ങൾ പറയിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
പത്തനംതിട്ട ജില്ലയിൽ കോണ്ഗ്രസ് രക്ഷപ്പെടാൻ വേണ്ട വിശകലനം പാർട്ടി നടത്തണം. തന്റെ നിലപാട് പാർട്ടി യോഗത്തിൽ അറിയിക്കും. ഏതൊക്കെ നേതാക്കളുടെ ബൂത്തുകളിലാണു വോട്ട് കുറഞ്ഞതെന്നതുൾപ്പെടെ അന്വേഷിച്ചു കണ്ടെത്തണം. ഇക്കാര്യങ്ങൾ പാർട്ടിയോഗത്തിൽ തുറന്നു പറയുമെന്നും അടൂർ പ്രകാശ് പറഞ്ഞു.