കൊച്ചി: കാസർഗോഡ് പെരിയ ഇരട്ടക്കൊലക്കേസിൽ ക്രൈംബ്രാഞ്ചിന്റെ കുറ്റപത്രം റദ്ദാക്കി അന്വേഷണം സിബിഐക്കു വിട്ട സിംഗിൾ ബെഞ്ചിന്റെ വിധിക്കെതിരേ സംസ്ഥാന സർക്കാർ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകി. സിപിഎം പ്രവർത്തകർ പ്രതികളായ കേസിൽ അന്വേഷണം ശരിയായ ദിശയിലായിരുന്നില്ലെന്നാരോപിച്ചു കൊല്ലപ്പെട്ട യുവാക്കളുടെ മാതാപിതാക്കൾ നൽകിയ ഹർജിയിലാണ് അന്വേഷണം സിബിഐക്കു കൈമാറാൻ സിംഗിൾബെഞ്ച് ഉത്തരവിട്ടത്.
2019 ഫെബ്രുവരി 17 നാണ് യൂത്ത് കോണ്ഗ്രസ് പ്രവർത്തകരായ കൃപേഷ്, ശരത് ലാൽ എന്നിവർ കൊല്ലപ്പെട്ടത്. അന്വേഷണ ഏജൻസി അധികാര ദുർവിനിയോഗമോ നിയമലംഘനമോ നടത്തിയിട്ടുണ്ടെന്നു ബോധ്യപ്പെടുന്ന കേസുകളിലാണ് അന്വേഷണം സിബിഐക്കു കൈമാറേണ്ടതെന്നു സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. പെരിയ കേസിൽ അന്വേഷണ സംഘം സ്വാധീനിക്കപ്പെട്ടെന്നു സിംഗിൾ ബെഞ്ച് കണ്ടെത്തിയിട്ടില്ല. പോലീസിനെതിരേ സിംഗിൾബെഞ്ച് നടത്തിയ വിമർശനങ്ങളും നിരീക്ഷണങ്ങളും പോലീസ് സേനയുടെ ആത്മവീര്യം കെടുത്തുന്നതും വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതുമാണ്.
അന്വേഷണ സംഘത്തിലുണ്ടായിരുന്നവർ ഈ മേഖലയിൽ കഴിവു തെളിയിച്ചവരാണ്. പ്രതികൾ ആക്രമിക്കാനുപയോഗിച്ച ഇരുന്പു പൈപ്പുകൾ ഫോറൻസിക് സർജന്റെ പരിശോധനയ്ക്കു ഹാജരാക്കിയില്ലെന്ന കണ്ടെത്തൽ ശരിയല്ലെന്നും സർക്കാർ നൽകിയ അപ്പീലിൽ പറയുന്നു. കുറ്റകൃത്യം നടന്ന സ്ഥലത്തുനിന്നു ലഭിച്ച ഇരുന്പുപൈപ്പുകൾ സാക്ഷികളുടെ സാന്നിധ്യത്തിൽ സയന്റിഫിക് അസിസ്റ്റന്റ് പ്ലാസ്റ്റിക് കവറിൽ സീൽ ചെയ്തു നൽകിയിരുന്നു. ഇതു പിന്നീട് അസി. പബ്ലിക് പ്രോസിക്യൂട്ടർ, പ്രതിഭാഗത്തിന്റെ അഭിഭാഷകൻ, കോടതി സൂപ്രണ്ട് എന്നിവരുടെ സാന്നിധ്യത്തിൽ ഫോറൻസിക് സർജൻ പരിശോധിച്ചു.
ഒന്നാം പ്രതിയുടെ മൊഴി വിശുദ്ധസത്യമായി വിലയിരുത്തി കുറ്റപത്രം നൽകിയെന്നും പോലീസ് തെളിവുകൾ മറച്ചുവച്ചെന്നുമുള്ള വിലയിരുത്തലുകൾക്കും അടിസ്ഥാനമില്ല. പ്രതികൾ ഒന്നടങ്കം അന്വേഷണ സംഘത്തിനു മുന്നിൽ കീഴടങ്ങുകയായിരുന്നുവെന്ന നിരീക്ഷണവും ശരിയല്ല. ഒന്നാം പ്രതി പീതാംബരനെ പക്കം എന്ന സ്ഥലത്തുനിന്ന് അറസ്റ്റ് ചെയ്തു. മറ്റുപ്രതികൾക്ക് ഒളിവിൽ കഴിയാൻ പറ്റാത്ത സാഹചര്യമുണ്ടായതിനെത്തുടർന്നാണു കീഴടങ്ങിയത്.
ആക്രമണത്തിനു തൊട്ടുമുന്പ് പ്രതികൾ ഉൾപ്പെടെ പങ്കെടുത്ത യോഗത്തിലുണ്ടായിരുവന്നരെ പ്രതി ചേർത്തില്ലെന്നു കോടതി പറയുന്നു. പെരുങ്കളിയാട്ടത്തിന്റെ സ്വാഗതസംഘ രൂപീകരണവുമായി ബന്ധപ്പെട്ട പ്രശ്നം ചർച്ചചെയ്യാനായി ചേർന്ന ബ്രാഞ്ച് കമ്മിറ്റി യോഗമായിരുന്നു അത്. നേരത്തെ സ്വാഗതസംഘ രൂപീകരണ യോഗത്തിൽ കൊല്ലപ്പെട്ട യുവാക്കളും പങ്കെടുത്തിരുന്നു. കോണ്ഗ്രസിന് മുൻതൂക്കമുള്ള യോഗത്തിൽ സിപിഎം പ്രവർത്തകർ പങ്കടുക്കരുതെന്ന് ഒന്നാം പ്രതിയായ പീതാംബരൻ ആവശ്യപ്പെട്ടിരുന്നു.
ഇതു കണക്കിലെടുക്കാതെ ചിലർ യോഗത്തിൽ പങ്കെടുത്തു. ഇക്കാര്യം ചർച്ച ചെയ്യാനാണ് ബ്രാഞ്ച് കമ്മിറ്റി യോഗം ചേർന്നത്. കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റിക്ക് കത്തു നൽകാൻ കമ്മിറ്റി തീരുമാനിച്ചു. ഈ കത്ത് കണ്ടെടുത്തിരുന്നു. പ്രതികളിൽ ചിലർ പാർട്ടി ഓഫീസിൽ എത്തിയെന്നു ചൂണ്ടിക്കാട്ടി സംഭവത്തിൽ പാർട്ടിക്കു പങ്കുണ്ടാവാം എന്നു നിരീക്ഷിച്ചതിനും അടിസ്ഥാനമില്ലെന്ന് അപ്പീലിൽ പറയുന്നു.
കേസ് ഡയറി പരിശോധിക്കാതെ ഹർജിക്കാരുടെ വാദങ്ങൾ മാത്രം പരിഗണിച്ചാണ് സിംഗിൾബെഞ്ച് വിധി പറഞ്ഞത്. കുറ്റപത്രം റദ്ദാക്കണമെന്നു ഹർജിക്കാർ ആവശ്യപ്പെട്ടിരുന്നില്ല. എന്നിട്ടും കുറ്റപത്രം റദ്ദാക്കി. അനുമാനങ്ങളുടെ അടിസ്ഥാനത്തിൽ മാത്രമുള്ള വിധി നിയമപരമായി നിലനിൽക്കില്ല. ഭരണകക്ഷിയായ പാർട്ടിയിലെ അംഗങ്ങളാണ് പ്രതികൾ എന്നതുകൊണ്ടു മാത്രം അന്വേഷണം ശരിയായി നടന്നില്ലെന്നു പറയാനാവില്ല.
അങ്ങനെയെങ്കിൽ പാർട്ടിയംഗങ്ങൾ പ്രതികളായ കേസുകളൊക്കെ സിബിഐ അന്വേഷിക്കേണ്ടി വരും. കേസുമായി ബന്ധപ്പെട്ട പോലീസ് അന്വേഷണത്തിൽ നിരവധി വീഴ്ചകളുണ്ടെന്നു ചൂണ്ടിക്കാട്ടി കുറ്റപത്രം റദ്ദാക്കിയ തീരുമാനം നിയമപരമല്ലെന്നും സർക്കാർ നൽകിയ അപ്പീലിൽ പറയുന്നു.
2019 ഫെബ്രുവരി 17 നാണ് യൂത്ത് കോണ്ഗ്രസ് പ്രവർത്തകരായ കൃപേഷ്, ശരത് ലാൽ എന്നിവർ കൊല്ലപ്പെട്ടത്. അന്വേഷണ ഏജൻസി അധികാര ദുർവിനിയോഗമോ നിയമലംഘനമോ നടത്തിയിട്ടുണ്ടെന്നു ബോധ്യപ്പെടുന്ന കേസുകളിലാണ് അന്വേഷണം സിബിഐക്കു കൈമാറേണ്ടതെന്നു സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. പെരിയ കേസിൽ അന്വേഷണ സംഘം സ്വാധീനിക്കപ്പെട്ടെന്നു സിംഗിൾ ബെഞ്ച് കണ്ടെത്തിയിട്ടില്ല. പോലീസിനെതിരേ സിംഗിൾബെഞ്ച് നടത്തിയ വിമർശനങ്ങളും നിരീക്ഷണങ്ങളും പോലീസ് സേനയുടെ ആത്മവീര്യം കെടുത്തുന്നതും വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതുമാണ്.
അന്വേഷണ സംഘത്തിലുണ്ടായിരുന്നവർ ഈ മേഖലയിൽ കഴിവു തെളിയിച്ചവരാണ്. പ്രതികൾ ആക്രമിക്കാനുപയോഗിച്ച ഇരുന്പു പൈപ്പുകൾ ഫോറൻസിക് സർജന്റെ പരിശോധനയ്ക്കു ഹാജരാക്കിയില്ലെന്ന കണ്ടെത്തൽ ശരിയല്ലെന്നും സർക്കാർ നൽകിയ അപ്പീലിൽ പറയുന്നു. കുറ്റകൃത്യം നടന്ന സ്ഥലത്തുനിന്നു ലഭിച്ച ഇരുന്പുപൈപ്പുകൾ സാക്ഷികളുടെ സാന്നിധ്യത്തിൽ സയന്റിഫിക് അസിസ്റ്റന്റ് പ്ലാസ്റ്റിക് കവറിൽ സീൽ ചെയ്തു നൽകിയിരുന്നു. ഇതു പിന്നീട് അസി. പബ്ലിക് പ്രോസിക്യൂട്ടർ, പ്രതിഭാഗത്തിന്റെ അഭിഭാഷകൻ, കോടതി സൂപ്രണ്ട് എന്നിവരുടെ സാന്നിധ്യത്തിൽ ഫോറൻസിക് സർജൻ പരിശോധിച്ചു.
ഒന്നാം പ്രതിയുടെ മൊഴി വിശുദ്ധസത്യമായി വിലയിരുത്തി കുറ്റപത്രം നൽകിയെന്നും പോലീസ് തെളിവുകൾ മറച്ചുവച്ചെന്നുമുള്ള വിലയിരുത്തലുകൾക്കും അടിസ്ഥാനമില്ല. പ്രതികൾ ഒന്നടങ്കം അന്വേഷണ സംഘത്തിനു മുന്നിൽ കീഴടങ്ങുകയായിരുന്നുവെന്ന നിരീക്ഷണവും ശരിയല്ല. ഒന്നാം പ്രതി പീതാംബരനെ പക്കം എന്ന സ്ഥലത്തുനിന്ന് അറസ്റ്റ് ചെയ്തു. മറ്റുപ്രതികൾക്ക് ഒളിവിൽ കഴിയാൻ പറ്റാത്ത സാഹചര്യമുണ്ടായതിനെത്തുടർന്നാണു കീഴടങ്ങിയത്.
ആക്രമണത്തിനു തൊട്ടുമുന്പ് പ്രതികൾ ഉൾപ്പെടെ പങ്കെടുത്ത യോഗത്തിലുണ്ടായിരുവന്നരെ പ്രതി ചേർത്തില്ലെന്നു കോടതി പറയുന്നു. പെരുങ്കളിയാട്ടത്തിന്റെ സ്വാഗതസംഘ രൂപീകരണവുമായി ബന്ധപ്പെട്ട പ്രശ്നം ചർച്ചചെയ്യാനായി ചേർന്ന ബ്രാഞ്ച് കമ്മിറ്റി യോഗമായിരുന്നു അത്. നേരത്തെ സ്വാഗതസംഘ രൂപീകരണ യോഗത്തിൽ കൊല്ലപ്പെട്ട യുവാക്കളും പങ്കെടുത്തിരുന്നു. കോണ്ഗ്രസിന് മുൻതൂക്കമുള്ള യോഗത്തിൽ സിപിഎം പ്രവർത്തകർ പങ്കടുക്കരുതെന്ന് ഒന്നാം പ്രതിയായ പീതാംബരൻ ആവശ്യപ്പെട്ടിരുന്നു.
ഇതു കണക്കിലെടുക്കാതെ ചിലർ യോഗത്തിൽ പങ്കെടുത്തു. ഇക്കാര്യം ചർച്ച ചെയ്യാനാണ് ബ്രാഞ്ച് കമ്മിറ്റി യോഗം ചേർന്നത്. കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റിക്ക് കത്തു നൽകാൻ കമ്മിറ്റി തീരുമാനിച്ചു. ഈ കത്ത് കണ്ടെടുത്തിരുന്നു. പ്രതികളിൽ ചിലർ പാർട്ടി ഓഫീസിൽ എത്തിയെന്നു ചൂണ്ടിക്കാട്ടി സംഭവത്തിൽ പാർട്ടിക്കു പങ്കുണ്ടാവാം എന്നു നിരീക്ഷിച്ചതിനും അടിസ്ഥാനമില്ലെന്ന് അപ്പീലിൽ പറയുന്നു.
കേസ് ഡയറി പരിശോധിക്കാതെ ഹർജിക്കാരുടെ വാദങ്ങൾ മാത്രം പരിഗണിച്ചാണ് സിംഗിൾബെഞ്ച് വിധി പറഞ്ഞത്. കുറ്റപത്രം റദ്ദാക്കണമെന്നു ഹർജിക്കാർ ആവശ്യപ്പെട്ടിരുന്നില്ല. എന്നിട്ടും കുറ്റപത്രം റദ്ദാക്കി. അനുമാനങ്ങളുടെ അടിസ്ഥാനത്തിൽ മാത്രമുള്ള വിധി നിയമപരമായി നിലനിൽക്കില്ല. ഭരണകക്ഷിയായ പാർട്ടിയിലെ അംഗങ്ങളാണ് പ്രതികൾ എന്നതുകൊണ്ടു മാത്രം അന്വേഷണം ശരിയായി നടന്നില്ലെന്നു പറയാനാവില്ല.
അങ്ങനെയെങ്കിൽ പാർട്ടിയംഗങ്ങൾ പ്രതികളായ കേസുകളൊക്കെ സിബിഐ അന്വേഷിക്കേണ്ടി വരും. കേസുമായി ബന്ധപ്പെട്ട പോലീസ് അന്വേഷണത്തിൽ നിരവധി വീഴ്ചകളുണ്ടെന്നു ചൂണ്ടിക്കാട്ടി കുറ്റപത്രം റദ്ദാക്കിയ തീരുമാനം നിയമപരമല്ലെന്നും സർക്കാർ നൽകിയ അപ്പീലിൽ പറയുന്നു.