കൊച്ചി: മൂലന്പിള്ളിയിൽ കുടിയൊഴിപ്പിക്കപ്പെട്ടവർക്കുള്ള പാക്കേജ് എത്രയും വേഗം നടപ്പാക്കണമെന്നാവശ്യപ്പെട്ടു വരാപ്പുഴ അതിരൂപത ആർച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറന്പിൽ മുഖ്യമന്ത്രി പിണറായി വിജയനു കത്തയച്ചു. കണ്ടെയ്നർ റോഡിനായി കുടിയൊഴിപ്പിച്ചിട്ടു പത്തു വർഷമായിട്ടും മൂലന്പിള്ളി പുനരധിവാസം സമയബന്ധിതമായി പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല. കുടിയൊഴിപ്പിക്കപ്പെട്ട കുടുംബത്തിലെ ഒരാൾക്കു തൊഴിൽ നല്കാമെന്ന വാഗ്ദാനവും നടപ്പാക്കിയിട്ടില്ല.
കാക്കനാട് സ്ഥലം നൽകിയവർക്കാകട്ടെ വാസയോഗ്യമല്ലാത്ത ചതുപ്പുനിലമാണ് നൽകിയിരിക്കുന്നത്. ഇവിടെ വച്ച വീടുകൾ വെള്ളക്കെട്ടിൽ ചെരിയുകയും വിള്ളൽ ഉണ്ടാകുകയും ചെയ്തു. വാഴക്കാലയിൽ കണ്ടെത്തിയ സ്ഥലം വാസയോഗ്യമല്ലെന്നു പിഡബ്ല്യുഡിതന്നെ സാക്ഷ്യപ്പെടുത്തി. സിആർഇസഡ് പരിധിയിൽ വരുന്ന കടമക്കുടി, മുളവുകാട് പ്രദേശങ്ങളിൽ കെട്ടിട നിർമാണാനുമതികൾ നിഷേധിക്കപ്പെട്ടത് മാറ്റിത്തരണം.
മുടങ്ങിക്കിടക്കുന്ന മോണിറ്ററിംഗ് കമ്മിറ്റി വിളിക്കുകയും പുനരധിവാസ പ്രവർത്തനങ്ങൾ പൂർത്തിയാക്കുന്നതുവരെ ഡെപ്യൂട്ടി കളക്ടർ റാങ്കിലുള്ള ഒരു മുഴുവൻ സമയ നോഡൽ ഓഫീസറെ നിയമിക്കണമെന്നും മുഖ്യമന്ത്രിക്ക് നൽകിയ കത്തിൽ ആവശ്യപ്പെടുന്നു. സർക്കാരിന്റെ ഭാഗത്തുനിന്ന് അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ സമരമാർഗങ്ങളിലേക്കു നീങ്ങേണ്ടിവരുമെന്ന് ആർച്ച്ബിഷപ് ഡോ. കളത്തിപ്പറന്പിൽ മാധ്യമങ്ങളോട് സംസാരിക്കവേ പറഞ്ഞു.
കാക്കനാട് സ്ഥലം നൽകിയവർക്കാകട്ടെ വാസയോഗ്യമല്ലാത്ത ചതുപ്പുനിലമാണ് നൽകിയിരിക്കുന്നത്. ഇവിടെ വച്ച വീടുകൾ വെള്ളക്കെട്ടിൽ ചെരിയുകയും വിള്ളൽ ഉണ്ടാകുകയും ചെയ്തു. വാഴക്കാലയിൽ കണ്ടെത്തിയ സ്ഥലം വാസയോഗ്യമല്ലെന്നു പിഡബ്ല്യുഡിതന്നെ സാക്ഷ്യപ്പെടുത്തി. സിആർഇസഡ് പരിധിയിൽ വരുന്ന കടമക്കുടി, മുളവുകാട് പ്രദേശങ്ങളിൽ കെട്ടിട നിർമാണാനുമതികൾ നിഷേധിക്കപ്പെട്ടത് മാറ്റിത്തരണം.
മുടങ്ങിക്കിടക്കുന്ന മോണിറ്ററിംഗ് കമ്മിറ്റി വിളിക്കുകയും പുനരധിവാസ പ്രവർത്തനങ്ങൾ പൂർത്തിയാക്കുന്നതുവരെ ഡെപ്യൂട്ടി കളക്ടർ റാങ്കിലുള്ള ഒരു മുഴുവൻ സമയ നോഡൽ ഓഫീസറെ നിയമിക്കണമെന്നും മുഖ്യമന്ത്രിക്ക് നൽകിയ കത്തിൽ ആവശ്യപ്പെടുന്നു. സർക്കാരിന്റെ ഭാഗത്തുനിന്ന് അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ സമരമാർഗങ്ങളിലേക്കു നീങ്ങേണ്ടിവരുമെന്ന് ആർച്ച്ബിഷപ് ഡോ. കളത്തിപ്പറന്പിൽ മാധ്യമങ്ങളോട് സംസാരിക്കവേ പറഞ്ഞു.