കോട്ടയം: കർഷകവിരുദ്ധ നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് കേരളപ്പിറവി ദിനമായ നവംബർ ഒന്നിനു കോട്ടയത്തു ഗാന്ധിപ്രതിമയ്ക്കു മുന്പിൽ സമര പ്രഖ്യാപന ധർണ നടത്തുമെന്നു പി.സി. ജോർജ് എംഎൽഎ.
മലയോര മേഖലയെയും കർഷകനെയും മനസിലാക്കാതെ റവന്യു വകുപ്പിലെ ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരം ഉൾപ്പെടുത്തുന്ന ഭൂപരിഷ്കരണ നിയമത്തിലെ 87എ വകുപ്പ് ജനപ്രതിനിധികളുടെയോ നിയമസഭയുടെയോ അഭിപ്രായം ആരായാതെയാണു തയാറാക്കിയിരിക്കുന്നത്. പൂർണമായും ജനവിരുദ്ധമായ കർഷക വിരുദ്ധ നിയമം പിൻവലിക്കണം.
കാർഷക താത്പര്യങ്ങൾ സംരക്ഷിച്ചു മാത്രമേ കേന്ദ്ര സർക്കാർ ആർസിഇപി കരാറിൽ ഒപ്പിടാവൂ. റബർ ഉൾപ്പെടെയുള്ള കാർഷിക വിളകളുടെ ഇറക്കുമതി തീരുവ 40 ശതമാനമായി കൂട്ടണം. മറ്റു കാർഷിക വിളകളിൽ ആഭ്യന്തര വിപണിയിലെ കാർഷിക താത്പര്യങ്ങൾ പരിഗണിച്ചു മാത്രമേ കരാർ നടപ്പാക്കാവു എന്നു പ്രധാനമന്ത്രിയോട് ആവശ്യപ്പെടുമെന്നും നിവേദനം നൽകുമെന്നും അദ്ദേഹം പറഞ്ഞു.
മലയോര മേഖലയെയും കർഷകനെയും മനസിലാക്കാതെ റവന്യു വകുപ്പിലെ ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരം ഉൾപ്പെടുത്തുന്ന ഭൂപരിഷ്കരണ നിയമത്തിലെ 87എ വകുപ്പ് ജനപ്രതിനിധികളുടെയോ നിയമസഭയുടെയോ അഭിപ്രായം ആരായാതെയാണു തയാറാക്കിയിരിക്കുന്നത്. പൂർണമായും ജനവിരുദ്ധമായ കർഷക വിരുദ്ധ നിയമം പിൻവലിക്കണം.
കാർഷക താത്പര്യങ്ങൾ സംരക്ഷിച്ചു മാത്രമേ കേന്ദ്ര സർക്കാർ ആർസിഇപി കരാറിൽ ഒപ്പിടാവൂ. റബർ ഉൾപ്പെടെയുള്ള കാർഷിക വിളകളുടെ ഇറക്കുമതി തീരുവ 40 ശതമാനമായി കൂട്ടണം. മറ്റു കാർഷിക വിളകളിൽ ആഭ്യന്തര വിപണിയിലെ കാർഷിക താത്പര്യങ്ങൾ പരിഗണിച്ചു മാത്രമേ കരാർ നടപ്പാക്കാവു എന്നു പ്രധാനമന്ത്രിയോട് ആവശ്യപ്പെടുമെന്നും നിവേദനം നൽകുമെന്നും അദ്ദേഹം പറഞ്ഞു.