അടൂര്‍: അമിത വേഗത്തിലെത്തിയ സ്വകാര്യ ബസ് നിയന്ത്രണംവിട്ടു പാതയിരികിലേക്കു പാഞ്ഞുകയറി ഇടിച്ചു ദന്പതികൾ തത്ക്ഷണം മരിച്ചു. നൂറനാട് മുതുകാട്ടുകര ശ്യാം ഭവനില്‍ ഗോപാലകൃഷ്ണന്റെ മകന് ശ്യാംകുമാര്‍ (30), ഭാര്യ ഏഴംകുളം നെടുമണ്‍ കല്ലേത്ത് പുത്തന്‍പീടികയില്‍ സത്യന്റെ മകള്‍ ശില്പ സത്യന് (26) എന്നിവരാണ് മരിച്ചത്.
ഇന്നലെ ഉച്ചകഴിഞ്ഞു 3.25ന് വണ്വേറോഡില് ശ്രീമൂലം ചന്തയ്ക്കു സമീപമായിരുന്നു അപകടം. സമീപത്തെ ആശ്വാസ് മെഡിക്കല്‍സില്‍ നിന്നു മരുന്നു വാങ്ങിയ ശേഷം പാതയിലേക്കിറങ്ങുമ്പോഴാണ് അടൂര്‍ ഭാഗത്തേക്ക് അമിത വേഗത്തില്‍ എത്തിയ സ്വകാര്യ ബസ് ഇവരെ ഇടിച്ചത്. തുടര്‍ന്ന് സമീപത്തെ മാടക്കടയിലേക്ക് ഇടിച്ചുകയറിയാണു ബസ് നിന്നത്. കടയ്ക്കു മുന്നിലെ മരവും ഇടിയുടെ ആഘാതത്തില്‍ ഒടിഞ്ഞുവീണു.
സമീപത്തു പാര്‍ക്ക് ചെയ്തിരുന്ന ബൈക്കും തകര്‍ന്നു. വീയപുരം - മാവേലിക്കര - അടൂര്‍ - മണ്ണടി റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസാണ് അപകടമുണ്ടാക്കിയത്. അപകടത്തെത്തുടർന്ന് ബസിനടിയിൽ കുടുങ്ങിയ ദന്പതികളെ അടൂരില്‍നിന്ന് അഗ്നിശമനസേന എത്തി റോപ്പ് ഉപയോഗിച്ച് ബസ് ഇടതുവശത്തേക്കു മറിച്ച ശേഷമാണു പുറത്തെടുത്തത്. രണ്ടു വര്‍ഷം മുമ്പായിരുന്നു ഇരുവരുടെയും വിവാഹം. തുടര്‍ന്ന് സൗദിയില്‍ ജോലിക്കു പോയ ശ്യാംകുമാര്‍ 15 ദിവസം മുമ്പാണ് നാട്ടിലെത്തിയത്.
ബസ് ഡ്രൈവര്‍ ഉല്ലാസിനെ അടൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. കുറ്റകരമായ നരഹത്യയ്ക്ക് ഇയാള്‍ക്കെതിരെ കേസെടുത്തു. ഇയാളെ വൈദ്യപരിശോധനയ്ക്കു വിധേയനാക്കി. മദ്യലഹരിയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ഇന്നലെ ഉച്ചകഴിഞ്ഞു 3.25ന് വണ്വേറോഡില് ശ്രീമൂലം ചന്തയ്ക്കു സമീപമായിരുന്നു അപകടം. സമീപത്തെ ആശ്വാസ് മെഡിക്കല്‍സില്‍ നിന്നു മരുന്നു വാങ്ങിയ ശേഷം പാതയിലേക്കിറങ്ങുമ്പോഴാണ് അടൂര്‍ ഭാഗത്തേക്ക് അമിത വേഗത്തില്‍ എത്തിയ സ്വകാര്യ ബസ് ഇവരെ ഇടിച്ചത്. തുടര്‍ന്ന് സമീപത്തെ മാടക്കടയിലേക്ക് ഇടിച്ചുകയറിയാണു ബസ് നിന്നത്. കടയ്ക്കു മുന്നിലെ മരവും ഇടിയുടെ ആഘാതത്തില്‍ ഒടിഞ്ഞുവീണു.
സമീപത്തു പാര്‍ക്ക് ചെയ്തിരുന്ന ബൈക്കും തകര്‍ന്നു. വീയപുരം - മാവേലിക്കര - അടൂര്‍ - മണ്ണടി റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസാണ് അപകടമുണ്ടാക്കിയത്. അപകടത്തെത്തുടർന്ന് ബസിനടിയിൽ കുടുങ്ങിയ ദന്പതികളെ അടൂരില്‍നിന്ന് അഗ്നിശമനസേന എത്തി റോപ്പ് ഉപയോഗിച്ച് ബസ് ഇടതുവശത്തേക്കു മറിച്ച ശേഷമാണു പുറത്തെടുത്തത്. രണ്ടു വര്‍ഷം മുമ്പായിരുന്നു ഇരുവരുടെയും വിവാഹം. തുടര്‍ന്ന് സൗദിയില്‍ ജോലിക്കു പോയ ശ്യാംകുമാര്‍ 15 ദിവസം മുമ്പാണ് നാട്ടിലെത്തിയത്.
ബസ് ഡ്രൈവര്‍ ഉല്ലാസിനെ അടൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. കുറ്റകരമായ നരഹത്യയ്ക്ക് ഇയാള്‍ക്കെതിരെ കേസെടുത്തു. ഇയാളെ വൈദ്യപരിശോധനയ്ക്കു വിധേയനാക്കി. മദ്യലഹരിയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു.