നെടുമ്പാശേരി: പ്രധാനമന്ത്രിയെ നവമാധ്യമത്തിലൂടെ അധിക്ഷേപിച്ചയാൾ ഒടുവിൽ ഫേസ് ബുക്കിൽ ക്ഷമാപണം ലൈവായി നൽകി തടിയൂരി. കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ കരാർ ജോലിക്കാരനായ നെടുമ്പാശേരി തുരുത്തുശേരി സ്വദേശി റോഷൻ രവീന്ദ്രനാണ് വിവാദത്തിൽപ്പെട്ടത്.
മഹാബലിപുരം ബീച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി വൃത്തിയാക്കുന്ന വീഡിയോ ബിജെപി വർക്കല എന്ന ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. ഇതിലാണ് ഇയാൾ പ്രധാനമന്ത്രിയെ അധിക്ഷേപിച്ചു കുറിപ്പിട്ടത്. ഇതിനെതിരേ ബിജെപി നെടുമ്പാശേരി പഞ്ചായത്ത് കമ്മിറ്റി നെടുമ്പാശേരി പോലീസിൽ പരാതി നല്കുകയായിരുന്നു. ഇതേത്തുടർന്നു വിമാനത്താവളത്തിലെ ജോലിയിൽനിന്ന് ഒക്ടോബർ 12 മുതൽ ഇയാളെ മാറ്റിനിർത്തി. ഭാര്യയും അമ്മയും ഭാര്യയുടെ ചേച്ചിയും പാർട്ടി അനുഭാവി കുടുംബമാണെന്നും അച്ഛൻ മരിച്ചതിനാൽ കുടുംബത്തിനു താനാണു താങ്ങായുള്ളതെന്നും കേസിൽനിന്ന് ഒഴിവാക്കണമെന്നും ഇയാൾ അഭ്യർഥിച്ചു.
ഫേസ് ബുക്കിൽ ലൈവായി ക്ഷമാപണം നടത്തുക, പാർട്ടി മണ്ഡലം കമ്മിറ്റി ഓഫീസിൽ നേരിട്ടെത്തി രേഖാമൂലം മാപ്പപേക്ഷ നൽകുക എന്നീ ഉപാധികൾ പ്രതി അംഗീകരിച്ചതിനെത്തുടർന്നു ബിജെപി കമ്മിറ്റി പരാതി പിൻവലിച്ചു.
മഹാബലിപുരം ബീച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി വൃത്തിയാക്കുന്ന വീഡിയോ ബിജെപി വർക്കല എന്ന ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. ഇതിലാണ് ഇയാൾ പ്രധാനമന്ത്രിയെ അധിക്ഷേപിച്ചു കുറിപ്പിട്ടത്. ഇതിനെതിരേ ബിജെപി നെടുമ്പാശേരി പഞ്ചായത്ത് കമ്മിറ്റി നെടുമ്പാശേരി പോലീസിൽ പരാതി നല്കുകയായിരുന്നു. ഇതേത്തുടർന്നു വിമാനത്താവളത്തിലെ ജോലിയിൽനിന്ന് ഒക്ടോബർ 12 മുതൽ ഇയാളെ മാറ്റിനിർത്തി. ഭാര്യയും അമ്മയും ഭാര്യയുടെ ചേച്ചിയും പാർട്ടി അനുഭാവി കുടുംബമാണെന്നും അച്ഛൻ മരിച്ചതിനാൽ കുടുംബത്തിനു താനാണു താങ്ങായുള്ളതെന്നും കേസിൽനിന്ന് ഒഴിവാക്കണമെന്നും ഇയാൾ അഭ്യർഥിച്ചു.
ഫേസ് ബുക്കിൽ ലൈവായി ക്ഷമാപണം നടത്തുക, പാർട്ടി മണ്ഡലം കമ്മിറ്റി ഓഫീസിൽ നേരിട്ടെത്തി രേഖാമൂലം മാപ്പപേക്ഷ നൽകുക എന്നീ ഉപാധികൾ പ്രതി അംഗീകരിച്ചതിനെത്തുടർന്നു ബിജെപി കമ്മിറ്റി പരാതി പിൻവലിച്ചു.