കൊച്ചി: കോട്ടയം ജില്ലയിൽ ഒക്ടോബർ 30 മുതൽ നവംബർ മൂന്നു വരെ പോപ്പുലർ റാലി 2019 എന്ന പേരിൽ കാറോട്ട മത്സരം നടത്താൻ പോലീസും ആർടിഒയും അനുമതി നൽകിയിട്ടില്ലെന്നു സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. പൊതുജനങ്ങളുടെ ജീവനു ഭീഷണിയായ കാർ റാലി തടയണമെന്നാവശ്യപ്പെട്ടു കോട്ടയം സ്വദേശി വിവേക് മാത്യു വർക്കി നൽകിയ ഹർജിയിലാണ് സർക്കാർ ഇക്കാര്യമറിയിച്ചത്.
ചീഫ് ജസ്റ്റീസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഇതു രേഖപ്പെടുത്തി ഹർജി തീർപ്പാക്കി. കാർ റാലിക്ക് അനുമതി നൽകിയിട്ടില്ലാത്ത സാഹചര്യത്തിൽ ഹർജിക്ക് പ്രസക്തിയില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. കോട്ടയം ജില്ലയിലെ കുന്നോന്നി, ചോറ്റി, പിണ്ണാക്കനാട് വില്ലേജുകളിലൂടെ കാർ റാലി നടത്തുന്നത് തടയണമെന്നും പൊതുറോഡുകൾ ഇത്തരം റാലികൾക്ക് ഉപയോഗിക്കുന്നതു നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്നുമായിരുന്നു ഹർജിക്കാരന്റെ ആവശ്യം.
.
ചീഫ് ജസ്റ്റീസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഇതു രേഖപ്പെടുത്തി ഹർജി തീർപ്പാക്കി. കാർ റാലിക്ക് അനുമതി നൽകിയിട്ടില്ലാത്ത സാഹചര്യത്തിൽ ഹർജിക്ക് പ്രസക്തിയില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. കോട്ടയം ജില്ലയിലെ കുന്നോന്നി, ചോറ്റി, പിണ്ണാക്കനാട് വില്ലേജുകളിലൂടെ കാർ റാലി നടത്തുന്നത് തടയണമെന്നും പൊതുറോഡുകൾ ഇത്തരം റാലികൾക്ക് ഉപയോഗിക്കുന്നതു നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്നുമായിരുന്നു ഹർജിക്കാരന്റെ ആവശ്യം.
.