താനൂർ: അഞ്ചുടിയിൽ മുസ്ലിം ലീഗ് പ്രവർത്തകൻ ഇസ്ഹാഖിനെ വെട്ടികൊലപ്പെടുത്തിയ സംഭവത്തിൽ കസ്റ്റഡിയിലുണ്ടായിരുന്ന പ്രതികളുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി.
കുപ്പന്റെപുരയ്ക്കൽ അബ്ദുൾ മുഈസ് (24)ആണ് പിടിയിലായ ഒന്നാം പ്രതി. കുപ്പന്റെപുരയ്ക്കൽ താഹാ മോൻ (22), വേളിച്ചാന്റെ പുരയ്ക്കൽ മഷ്ഹൂദ് (24) എന്നിവരാണ് അറസ്റ്റിലായ മറ്റ് രണ്ടുപേർ.
ഇവർ സിപിഎം അനുഭാവികളാണെന്നു പോലീസ് അറിയിച്ചു. ഇവരിൽനിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ഒമ്പതു പേരെ പ്രതിപട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൊലപാതകം കൃത്യമായ ആസൂത്രണത്തോടെയായിരുന്നെന്ന് പോലീസിനു വിവരം ലഭിച്ചു.
ആക്രമണത്തിനുപയോഗിച്ച ആയുധങ്ങൾ പോലീസ് കണ്ടെത്തി. മറ്റു പ്രതികളെ ഉടൻ പിടികൂടുമെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ താനൂർ സിഐ ജസ്റ്റിൻ ജോണ് പറഞ്ഞു. അഞ്ചുടി മേഖലയിൽ മലപ്പുറം എസ്പി യു. അബ്ദുൾ കരീമിന്റെ നേതൃത്വത്തിൽ ശക്തമായ പോലീസ് കാവൽ ഏർപ്പെടുത്തി.
കുപ്പന്റെപുരയ്ക്കൽ അബ്ദുൾ മുഈസ് (24)ആണ് പിടിയിലായ ഒന്നാം പ്രതി. കുപ്പന്റെപുരയ്ക്കൽ താഹാ മോൻ (22), വേളിച്ചാന്റെ പുരയ്ക്കൽ മഷ്ഹൂദ് (24) എന്നിവരാണ് അറസ്റ്റിലായ മറ്റ് രണ്ടുപേർ.
ഇവർ സിപിഎം അനുഭാവികളാണെന്നു പോലീസ് അറിയിച്ചു. ഇവരിൽനിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ഒമ്പതു പേരെ പ്രതിപട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൊലപാതകം കൃത്യമായ ആസൂത്രണത്തോടെയായിരുന്നെന്ന് പോലീസിനു വിവരം ലഭിച്ചു.
ആക്രമണത്തിനുപയോഗിച്ച ആയുധങ്ങൾ പോലീസ് കണ്ടെത്തി. മറ്റു പ്രതികളെ ഉടൻ പിടികൂടുമെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ താനൂർ സിഐ ജസ്റ്റിൻ ജോണ് പറഞ്ഞു. അഞ്ചുടി മേഖലയിൽ മലപ്പുറം എസ്പി യു. അബ്ദുൾ കരീമിന്റെ നേതൃത്വത്തിൽ ശക്തമായ പോലീസ് കാവൽ ഏർപ്പെടുത്തി.